Monday, March 9, 2015

ഹദീഥ്കള്‍ പല വിതം

ആര്‍ട്ടി മുസ്ലിം വിംഗ് സംവാദം നടക്കാനിരിക്കെ, നമ്മുടെ ഗ്രൂപ്പിലെ ഇത്തരം സംജ്ഞകള്‍ അറിയാത്തവര്‍ക്കുമായി, സാധാരണ ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള സാങ്കേതിക പ്രയോഗങ്ങളെ നമുക്ക് പരിചയപ്പെടാം. (സംവാദത്തിന്റെ ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ ചിലപ്പോള്‍ നമ്മുക്കുപകാരപ്പെടും ) smile emoticon
സാധാരണ ഹദീസുകള്‍ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ടാവും
ഒന്ന്, നിവേദക ശ്രേണി (സനദ്)
രണ്ടു , നിവേദിത വചനങ്ങള്‍ (മത്ന്)
ഇവയുമായി ബന്ധപ്പെട്ട്, ഹദീസിന്റെ സ്വീകാര്യതക്കും നിരാകരണത്തിനും വേണ്ടിയുള്ള നിയമങ്ങളും തത്വങ്ങളുമാണ് ഈ സാങ്കേതിക പ്രയോഗങ്ങള്‍.
നിവേദകരുടെ എണ്ണത്തെ ആധാരമാക്കി ഹദീസിനെ
മുത്തവാതിര്‍ , അഹാദ് എന്നിങ്ങനെ രണ്ടായി തരാം തിരിചിട്ടുമുണ്ട്.
സത്യവിരുദ്ധമാകാന്‍ നിര്‍വാഹമില്ലാത്ത വിധം അനേകം ആളുകള്‍ ഉദ്ധരിച്ച ഹദീസിനെയാണ് മുത്തവാതിര്‍ എന്ന് പറയുക. ഇതിനു സനദിന്റെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ട്. നിവേദകര്‍ ഉദ്ധരിക്കുന്നത് തങ്ങള്‍ നേരിട്ട് കേട്ടതോ കണ്ടതോ ആവണമെന്നും, ഹദീസ് മുതവാതിര്‍ ആകുന്നതിനുള്ള ഉപാധിയാണ് . ഇതിലേതെങ്കിലും ഉപാധികളുടെ അഭാവം ഹദീസിനെ മുതവാതിര്‍ അല്ലാതാക്കും. മുതവാതിര്‍ അല്ലാത്ത ഹദീസുകളൊക്കെ അഹാദ് (ഖബരുല്‍ അഹാദ് ) എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നു.
ഇനി മുതവാതിരില്‍ തന്നെ വാചികം (മുതവതിരുല്‍ ലഫ്ളീ) , ആശയപരം(മുതവതിരുല്‍ മഅനവീ) എന്നിങ്ങനെ രണ്ടു തരമുണ്ട്.
വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിര്‍ ആയി വന്നിട്ടുള്ളതാണ് മുതവതിരുല്‍ ലഫ്ളീ (വാചികമായ മുതവാതിര്‍).
വാക്യങ്ങളില്‍ മാറ്റങ്ങളുളളതോടൊപ്പം ആശയപരമായി മുതവാതിറായ ഹദീസ് ആണ് മുതവാതിറുല്‍ മഅനവീ.
നിവേദകരുടെ എണ്ണത്തെ ആസ്പദമാക്കി ഖബരുല്‍ അഹാദിനെ മശ്ഹൂര്‍, അസീസ്‌, ഗരീബ് എന്നീ മൂന്നു ഇനങ്ങളായി വിഭജിച്ചിട്ടുണ്ട്.
നിവേദകശ്രേണിയില്‍ ഓരോ സ്റ്റെപ്പിലും മൂന്നോ അതില്‍ കൂടുതലോ നിവേദകരുള്ള ഹദീസാണ് മശ്ഹൂര്‍. ഇതിനു മുസ്തഫീദ് എന്നും പേരുണ്ട്.
നിവേദകശ്രേണിയിലെ പടവുകളില്‍ ഓരോന്നിലും രണ്ടില്‍ കുറയാത്ത നിവേദകരുള്ള ഹദീസിനെയാണ് അസീസ്‌ എന്ന് പറയുന്നത്
നിവേദകപരമ്പരയില്‍ ഒരാള്‍ മാത്രം നിവേദനം ചെയ്യുന്ന ഒരു പടവെങ്കിലുമുണ്ടെങ്കില്‍ അതിനെ ഗരീബ് എന്നും പറയും
വാസ്തവ വിരുദ്ധമാകാന്‍ സാധ്യതയില്ലാത്തതാണ് മുതവാതിര്‍ എന്ന് അതിന്റെ നിര്‍വചനത്തില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ മുതവാതിറായ ഹദീസിന്റെ കാര്യത്തില്‍ തര്‍ക്കമില്ലന്നു മാത്രമല്ല, അതിന്റെ ഉള്ളടക്കം ഖണ്ഡിതമായി ബോധ്യപ്പെടുന്നതുമാണ്.
എന്നാല്‍ ഖബറുല്‍ ആഹാദിന്റെ കാര്യം ഇങ്ങനെയല്ല. അതില്‍ സ്വീകാര്യവും നിരാകൃത ഹദീസുകളും ഉണ്ടായിരിക്കും. ഈ രണ്ട് വിഭാഗത്തിലും (സ്വീകാര്യം – നിരാകൃതം) ഒന്നിലധികം ഇനങ്ങലുണ്ട്.
സ്വീകാര്യമായ ഹദീസുകളെ സ്വഹീഹ് , ഹസന്‍ എന്നീ രണ്ടിനങ്ങളായി തിരിച്ചിട്ടുണ്ട്.
സ്വഹീഹ് : വിശ്വസ്തരും ധര്മ്മനിഷ്ടരും ഹദീസിന്റെ കൈകാര്യനിര്‍വഹണത്തില്‍ കൃത്യനിഷ്ഠയുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ വന്നിട്ടുള്ളതും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ് (ഒരു ഹദീസ് സ്വഹീഹാവാന്‍ ക്രൈടീരിയകള്‍ വേറെയുണ്ട്. ആവശ്യമെങ്കില്‍ കമന്റില്‍ വിശദീകരിക്കാം )
ഹസന്‍: ഭാഷയില്‍ ഉത്തമം, ഉത്കൃഷ്ടം, മനോഹരം, എന്നൊക്കെയാണ് ഹസന്‍റെ അര്‍ത്ഥം.
വിശ്വസ്തരും ധര്‍മ്മനിഷ്ഠരും, എന്നാല്‍ കൃത്യനിഷ്ഠയില്‍ വേരിയേഷന്‍സ് സംഭവിചിട്ടുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ വന്നിട്ടുള്ളതും മറ്റു നിവേദനങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസ് എന്നാണു ഹസന്റെ സാങ്കേതിക വിവക്ഷ
( ഹദീസ് ഹസന്‍ ആവാന്‍ ചില ഉപാധികള്‍ ഉണ്ട് ആവശ്യമെങ്കില്‍ കമന്റില്‍ വിശദീകരിക്കാം).
തിരസ്കൃത ഹദീസുകള്‍ : നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായിട്ടുള്ള ഹദീസുകളാണിവ. ഹദീസ് സ്വീകരിക്കാന്‍ വേണ്ട നിബന്ധനകളില്‍ ഒന്നോ അതില്‍ കൂടുതലോ നഷ്ട്ടമാവുമ്പോഴാണ് ഹദീസിനെ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക.
തിരസ്കൃതമാവുന്നതിന്റെ കാരണങ്ങള്‍ നിരവധിയാനെങ്കിലും, പൊതുവേ രണ്ടു കാരണങ്ങളില്‍ സംഗ്രഹിക്കാം
ഒന്ന് സനദിലെ ഒന്നോ അതിലധികമോ കണ്ണി നഷ്ടമാകുക
രണ്ടു നിവേദകന്റെ അയോഗ്യത.
ഇങ്ങനെ യോഗ്യമാവുന്ന പലപേരുകളിലും അറിയപ്പെടുന്നു.എന്നാല്‍ സാമാന്യമായി ളയീഫ് (ദുര്‍ബല) ഹദീസ് എന്നാണ് പറയപ്പെടുന്നത്.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ മുഅല്ലഖ്, മുര്സല്‍, മുഅദല്‍, മുന്ഖത്ത്വിഅ എന്നിങ്ങനെ നാലിനമായി തിരിച്ചിട്ടുണ്ട്. (ആവശ്യാനുസരണം ഡീറ്റയില്‍സ് കമന്റില്‍ )
രണ്ടാമത്തെ വിഭാഗത്തില്‍
മൌളൂഅ, മതരൂക് , മുന്‍കര്‍, മുദ്റജ്, മുഅല്ലല്‍, മഖ്ലൂബ്, മുദ്ത്വരിബ്, മുസ്ഹഫ് ,ശാദ് എന്നിങ്ങനെയുമുണ്ട് .
നിവേദക ശ്രേണി വഴി ഉദ്ധരിക്കുന്ന വചനം / വസ്തുത ആരുമായി ബന്ധപ്പെടുന്നു എന്നതിനെ ആധാരമാക്കി ഹദീസുകളെ വീണ്ടും നാല് വിഭാഗങ്ങളാക്കി തിരിക്കാം
ഒന്ന്) ഹദീസുല്‍ ഖുദ്സീ : അല്ലാഹുവിന്റെ പ്രസ്താവനയായി നബി (സ്വ)യില്‍ നിന്ന് നമുക്ക് ഉദ്ധരിച്ചുകിട്ടിയ വചനം എന്ന് സാങ്കേതിക വിവക്ഷ. എന്നാല്‍ ഖുദ്സീ ഹദീസുകള്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് സമാനമല്ല.
കാരണം 1) ഖുര്‍ആന്‍ പദങ്ങളും ആശയങ്ങളും പൂര്‍ണ്ണമായും അല്ലാഹുവിന്റെതാണ്. ഖുദ്സീ ഹദീസിന്റെതാവട്ടെ ആശയം മാത്രമാണ് ആല്ലാഹുവിങ്കല്‍ നിന്നുള്ളത്. പദങ്ങളും വാക്കുകളും നബി(സ്വ)യുടെതാണ്.
2) ഖുര്‍ആന്‍ പാരായണം ഒരാരാധനയാണ്. ഖുദ്സീ ഹദീസുകളുടെ പാരായണം ആരാധനയാകുന്നില്ല.
3) ഖുര്‍ആനന്‍റെ ഓരോ വാക്യവും മുതവാതിര്‍ ആകണമെന്ന് നിബന്ധനയുണ്ട്. പക്ഷെ ഹദീസിനു അങ്ങനെയില്ല
രണ്ടു ) മര്ഫൂഅ : ഉന്നതി നല്‍കപ്പെട്ടത്‌ എന്നതാണ് ഇതിന്‍റെ വാക്ക് അര്‍ഥം നബി(സ്വ)യുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവര്‍ത്തി, അംഗീകാരം, ഗുണവര്‍ണ്ണന എന്നിവക്കാണ് സാങ്കേതികമായി മര്ഫൂഅ എന്ന് പറയുക.
മൂന്നു ) മൌഖൂഫ് : നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണു ഇതിന്റെ ഭാഷാര്‍ത്ഥം. സ്വഹാബിയുടെതായി ഉദ്ധരിക്കുന്ന പ്രസ്താവനയോ പ്രവര്‍ത്തിയോ അംഗീകാരമോ ആണ് സാങ്കേതിക വിവക്ഷ
നാല് ) മഖ്ത്വൂഅ : ഭാഷയില്‍ ഛെദിക്കപ്പെട്ടത് എന്ന് അര്‍ത്ഥമുള്ള പദമാണ് മഖ്ത്വൂഅ. താബിഇയുടെയോ മറ്റോ നാമത്തിനു ശേഷം നിവേദക പരമ്പര ഛെദിക്കപ്പെട്ടു പോയതിനാലാണ് ഈ പേര്. സാങ്കേതികമായി താബിഇയില്‍ നിന്നോ അവര്‍ക്ക് താഴെയുള്ളവരില്‍ നിന്നോ ഉദ്ദരിക്കപ്പെടുന്ന വാക്കോ പ്രവര്‍ത്തിയോ ആണ് മഖ്ത്വൂഅ.
ഇനി സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാതെ ഹദീസുമായി ബന്ധപ്പെട്ട മറ്റു സംജ്ഞകള്‍ ഒന്നോടിച്ചു നോക്കാം
മുസ്നദ്: ചേര്‍ത്ത് പറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നൊക്കെയാണ് ഇതിന്റെ ഭാഷാര്‍ത്ഥം. ഇട മുറിയാത്ത കണ്ണികളിലൂടെ നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണു സാങ്കേതിക നിര്‍വചനം.
മുത്ത്വസില്‍ : ഇടവിടാതെ ചേര്‍ന്ന് വന്നത് , അവിച്ഛിന്നം എന്ന് വാക്കര്‍ത്ഥം
സാങ്കേതിക ഭാഷയില്‍, ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്നോ സ്വഹാബിയില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്ന് പറയാം.
സിയദാതുസ്സിഖാത്ത് : പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ത്ഥം. നിവേദകന്‍മാരില്‍ ഒരാള്‍ മറ്റുള്ളവര്‍ ഉദ്ധരിച്ചതിനേക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് വിവക്ഷ
ഇഅതിബാര്‍, മുതാബിഅ, ശാഹിദ് : നിരീക്ഷിക്കുക പരിചിന്തനം ചെയ്യുക എന്നൊക്കെ അര്‍ത്ഥമുള്ള പദമാണ് ഇഅതിബാര്‍. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി അതിന്റെ നിവേദക പരമ്പരകള്‍ പരിശോധിക്കുക എന്നാണു ഇഅതിബാര്‍ എന്നതിന്റെ സാങ്കേതിക വിവക്ഷ.
മുതാബിഅ എന്നാ പദത്തിന് അനുഗാമി എന്നാണ് അര്‍ഥം. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരാര്‍ത്ഥത്തിലോ, അര്‍ത്ഥത്തില്‍ മാത്രമായോ യോജിക്കുന്ന വിധം ഒരേ സ്വഹാബിയില്‍ നിന്ന് മറ്റു നിവേദകര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് സാങ്കേതിക വിവക്ഷയില്‍ മുതാബിഅ.
ഭാഷയില്‍ സാക്ഷി എന്നര്‍ത്ഥമുള്ള ശാഹിദ് എന്ന സംജ്ഞയുടെ വിവക്ഷ , ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരാര്‍ത്ഥത്തിലോ അര്‍ത്ഥത്തില്‍ മാത്രമോ യോജിക്കുന്ന വിധം അതെ സ്വഹാബിയില്‍ നിന്നല്ലാതെ മറ്റു നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നാണു.
മുഅന്‍അന്‍ : ഇന്നയാള്‍ ഇന്നയാളില്‍ നിന്ന് എന്ന നിവേദക ശ്രേണിയോട് കൂടിയ ഹദീസിനാണ് മുഅന്‍അന്‍ എന്ന് പറയുന്നത്.
മുഅന്നന്‍ : ഇന്നയാള്‍ പറഞ്ഞു എന്ന് ഇന്നയാള്‍ എന്നോട് പറഞ്ഞു എന്നിങ്ങനെ ഉദ്ധരിക്കുന്ന ഹദീസാണ് മുഅന്നന്‍
ബാക്കി സംശയങ്ങള്‍ നമുക്ക് കമന്റുകളില്‍ ചര്‍ച്ച ചെയ്യാം ഇന്ശാ അല്ലാഹ് . (അറബി വാക്കുകള്‍ മലയാളത്തില്‍ എഴുതുമ്പോഴുള്ള പരിമിതികള്‍ ഇതില്‍ കാണും. അല്ലാതെയുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ഉണര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു.)
Like ·
·

Tuesday, March 3, 2015

ബീഫ് വേണമെങ്കിൽ ബാൻ ചെയ്യാം . പക്ഷെ ചരിത്രം മായ്ക്കാൻ കഴിയില്ല

ബീഫ് വേണമെങ്കിൽ ബാൻ ചെയ്യാം . പക്ഷെ ചരിത്രം മായ്ക്കാൻ കഴിയില്ല.
ഈ പോസ്റ്റ്‌ ആരുടേയും വിശ്വാസത്തെ നോവിക്കാനല്ല. ചില ചരിത്ര വസ്തുതകൾ എഴുതാനാണ്. ഗോമാതാവിനെ ആദരിക്കാനും ബഹുമാനിക്കാനും ആർക്കും അവകാശമുണ്ട്‌. പക്ഷെ ഇന്ത്യയിൽ പശു മാംസം വ്യര്ജ്ജിക്കപ്പെട്ട ഒന്നായിരുന്നു എന്നാരെങ്കിലും അവകാശപ്പെട്ടാൽ അത് തെറ്റാണെന്ന് പറയേണ്ടി വരുന്നു .ഞാൻ എഴുതാൻ പോവുന്നത് ചരിത്രമാണ്. ചരിത്രം മായ്ക്കാൻ ആർക്കും കഴിയില്ല. ഇന്ന് പശു മാംസം നിരോധിക്കപ്പെടുന്നു എങ്കിൽ ആ നിരോധനത്തിന് പിന്നിൽ എന്തെങ്കിലും ആശയമുണ്ടെങ്കിൽ ആ ആശയ അജണ്ടകൾ സമീപ കാലത്ത് മാത്രം രൂപപ്പെട്ടവയാണ് എന്ന് ചരിത്രം വിളിച്ചു പറയുന്നു.
മാംസാഹാരം പൌരാണിക ഭാരതത്തില്‍:
നമ്മുടെ പൊതു ബോധത്തില്‍ വേരൂന്നിയ വെറും മിഥ്യാ ധാരണയാണ് ഇന്ത്യന്‍ ജനത പൊതുവേ സസ്യാഹാരികള്‍ ആണെന്നത്. പൌരാണിക ഭാരതത്തില്‍ മൃഗബലി അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു എന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്നത് അത്ര അസാധാരണ കാര്യമായിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ബ്രാഹ്മണന്മാര്‍ മാംസഭോജികള്‍ ആയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. തമിഴ് കവിയായിരുന്ന കപിലരുടെ കവിതകളില്‍ മാംസാഹാരത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന കവിതാ ശകലങ്ങള്‍ വരെയുണ്ട്. (Iyengar, P. T. Srinivasa (2001). History of the Tamils: from the earliest times to 600 A.D. History / Asia / India & South Asia (4, reprint ed.). Asian Educational Services. pp. 635 )
വേദങ്ങളില്‍ വരെ മാംസാഹാരം പരാമര്‍ശ വിധേയമായിട്ടുണ്ട്. വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ The Myth Of The Holy Cow -ല്‍ ഗോമാംസം ഇന്ത്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയുന്നുണ്ട്. മൃഗബലി വൈദികകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ”ആഗ്‌നേയ” എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ശിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 600ല്‍ പരം മൃഗങ്ങളേയും പക്ഷികളേയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തേയും വജപേയത്തേയും പോലെത്തന്നെ മാരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു. പശുക്കളുള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
പശുക്കളെ ഉപഭോഗാര്‍ത്ഥം വധിച്ചിട്ടുണ്ടെന്നതിനും ഗോമാംസം ഭക്ഷിക്കുന്നത് അഭിജാതമായിരുന്നു (de rigeur) എന്നതിനും ധാരാളം പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളിലും ധര്‍മ്മ ശാസ്ത്രങ്ങളിലുമുണ്ട്. യാജ്ഞവാല്‍ക്യ മുനി മാംസഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിരുന്നു. രണ്ഡിദേവന്‍ എന്ന രാജാവിന്റെ കൊട്ടാരത്തില്‍ ദിനവും 2000ത്തോളം പശുക്കളെ കശാപ്പു ചെയ്തിരുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ധാന്യത്തോടൊപ്പം അവയുടെ മാംസവും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നു. നേപ്പാളില്‍ ഇന്നും ആചാരങ്ങളുടെ ഭാഗമായി മൃഗ ബലി നടക്കുന്നുണ്ട്.
വാല്മീകി രാമായണത്തില്‍ അയോധ്യ കാണ്ഡം 20, 26, 94 ഭാഗങ്ങളില്‍ ശ്രീ രാമന്‍ വനവാസത്തിനു പുറപ്പെടുമ്പോള്‍ വനവാസ കാലത്ത് മാംസം ഒഴിവാക്കി പഴങ്ങളും തേനും മാത്രം ഭക്ഷിച്ച്‌ ജീവിക്കേണ്ടി വരുമെന്ന് അമ്മയായ കൌസല്യയോടു പറയുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മാത്രമല്ല വനവാസത്തിനിടെ സീതാ ദേവി ശ്രീ രാമനോട് ഒരു മാനിനെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായും കാണാം.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: “എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6418
ബുദ്ധ ജൈന മതങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് മാംസാഹാര ശീലങ്ങളില്‍ പാപബോധം തോന്നി തുടങ്ങിയത്.
.
കടപ്പാട്: Nasarudheen Mannarkkad
Unlike ·
·

മാംസാഹാരം ഹിന്ദുമതത്തില്‍ part 2

എന്ത് കൊണ്ട് ബീഫ് നിരോധനം ???
എന്നുമുതലാണ് മാംസാഹാരം നിദ്ധമായത് ?
നദീതീരത്തും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.
ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍.
ഈ ബീഫ് നിരോധനത്തിന്റെ വക്താക്കള്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്ന ചില കാര്യങ്ങള്‍ ഒന്ന്‍ പരിചയപ്പെടാം.
ഏറ്റവും പ്രധാനം ഹിന്ദു സംസ്കാരം ഒരിക്കലും പൂര്‍ണ സസ്യാഹാരശീലത്തില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് തന്നെ. വൈദിക സനാതന ധര്‍മ്മത്തിന്റെ ആണിക്കല്ലായ മനുസ്മൃതി അഞ്ചാം അധ്യായത്തില്‍ കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ ജീവികള്‍ ഏതൊക്കെയെന്ന് ഒന്നൊന്നായി പരാമര്‍ശിക്കുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയൊക്കെ തിന്നാവുന്ന ജീവികളുടെ കൂട്ടത്തില്‍ പെടും. പാഠിനം, രോഹിതം തുടങ്ങിയ മത്സ്യങ്ങളും കഴിക്കാമത്രേ
മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:
ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ അത്താര ഏവ ച || 5-30
തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും
നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35
മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.
മൃഗങ്ങളെ കൊല്ലുന്നതിലെ എത്തിക്‍സിനെ കുറിച്ച് വികാരഭരിതനാവുന്ന പ്രസ്തുത നിരോധനക്കാര്‍ കുതിരയെ ബലികൊടുക്കുന്ന അശ്വമേധം എന്ന പ്രസിദ്ധമായ ഭാരതീയ യാഗത്തെ മറക്കുന്നു. അങ്ങനെ ബലി നല്കിയ കുതിരയുടെ മാംസം എങ്ങനെ വീതിക്കണം എന്ന്‍ വിവരിക്കുന്ന ഋഗ്വേദത്തെ മറക്കുന്നു. വേദകാലത്ത് കുതിര ഉള്‍പ്പടെ നൂറുകണക്കിന് മൃഗങ്ങളെ ബലികൊടുത്തിരുന്നു. വേദാചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശതപഥബ്രാഹ്മണം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് പറയുന്നുണ്ട് . വേദകാലത്ത് ബീഫ് പോലും കഴിക്കപ്പെട്ടിരുന്നു, പശു ഒരു മൂല്യമുള്ള സമ്പാദ്യമെന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍ പശുമാംസം കഴിക്കുന്നത് പിന്നീട് നിരോധിക്കപ്പെട്ടതാണ് . ഇതെല്ലാം പോട്ടെ, രാമായണത്തില്‍ വനവാസത്തിന് പോയ രാമനെ തേടിയെത്തുന്ന ഭരത രാജകുമാരന് ആദിവാസികള്‍ മദ്യവും മീനും ഇറച്ചിയും ഒക്കെ ‘ട്രീറ്റ്’ കൊടുക്കുന്നത് ഉള്‍പ്പടെ രാമായണത്തിലും മാംസഭക്ഷണത്തെ സാധാരണ കാര്യമെന്ന പോലെ വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ വൈദ്യശാസ്ത്രത്തിലെ അതുല്യപ്രതിഭയായി കണക്കാക്കപ്പെടുന്ന സുശ്രുത സംഹിതയിലും മത്സ്യ-മാംസാദികള്‍ ഭക്ഷിക്കുന്നതിനെ പറ്റി പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരം, ബീഫ് അഥവാ നമ്മുടെ മേല്‍പ്പടി നിരോധന ഗോ ഭക്തന്മാര്‍ പാടി നടക്കുന്ന ‘ഗോമാതാവിന്റെ’ ഇറച്ചി, പല രോഗങ്ങള്‍ക്കും നല്ല ഔഷധമായി സുശ്രുതന്‍ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് . ഇങ്ങനെ, ഒന്ന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ പറയുന്ന സനാതനസംസ്കാരത്തില്‍ മാംസാഹാരം തീരെ അന്യമായിരുന്നില്ല എന്നതിന് എത്രയെങ്കിലും തെളിവുകള്‍ കിട്ടും.
ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 - 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 - 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.
ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).
വേദാചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശതപഥബ്രാഹ്മണം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് പറയുന്നുണ്ട് വേദകാലത്ത് ബീഫ് പോലും കഴിക്കപ്പെട്ടിരുന്നു.
ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട്. രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്‍ പറയുന്നത് "(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും" എന്നാണ്.
കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകം ഇവിടെ ശ്രദ്ധേയമാനു
ബാക്കി തുടരെ കമന്റുകളില്‍ smile emoticon
Unlike ·
·

Sunday, March 1, 2015

മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?

''മുഹമ്മദിന്‍റെ പിതാവ് സംശയത്തിന്‍റെ നിഴലിലോ?"
ചോദ്യം എന്റെയല്ല കേട്ടോ... പിതൃശൂന്യരായ ഒരുകൂട്ടം യുക്തിവാദികളുടെ ചോദ്യമാണ്.. ഇന്നലെയാണ് നബീല്‍ ഹസന്‍ എന്നൊരാള്‍ എഫ്ടിയില്‍ ഇട്ട പോസ്റ്റിന്റെ ലിങ്ക് എനിക്കൊരാള്‍ അയച്ചു തരുന്നത്.. മുഹമ്മദ്‌ നബിയുടെ പിതാവ് അബ്ദുള്ള അല്ല, അദ്ദേഹം ഒരു ജാരസന്തതി ആണെന്നാണ്‌ സ്വന്തമായി മുഖമോ തന്തയോ ഇല്ലാത്ത ഒരുകൂട്ടം യുക്തിവാദികള്‍ പറയുന്നത്.. അതിനായി ചരിത്രം രേഖപ്പെടുത്താത്ത കാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന എടുത്തുദ്ധരിച്ച ചിലരുടെ പിഴവുകളുള്ള ചരിത്രപ്രസ്താവനകള്‍ കൂട്ടിവച്ചു ദുര്‍വ്യാഖ്യാനം ചെയ്തു തെളിവുകള്‍ എന്നോണം അവതരിപ്പിച്ചിരിക്കുന്നു.. ഇതാണ് പോസ്റ്റ്‌:-
https://www.facebook.com/groups/ftkerala7/permalink/646886615416607/
എന്നിട്ട് ഇത്രയും ദിവസമായിട്ടു ഇതിനു ഇസ്ലാമിസ്റ്റുകള്‍ മറുപടി തന്നില്ലെന്നും മറുപടിയായി തെറി മാത്രമേ പറയാനുള്ളൂ എന്നുമുള്ള പരിഹാസവും.. പോസ്റ്റ്‌ കണ്ടപ്പോള്‍ എനിക്കും തെറി വിളിക്കാന്‍ ആണ് തോന്നിയത്.. അത് ഉത്തരം ഇല്ലാഞ്ഞിട്ടല്ല, അത് മനസ്സിലാവണമെങ്കില്‍ മനുഷ്യന്‍ എന്നാല്‍ തലച്ചോറും ഹൃദയവും കരളും വന്‍കുടലും ചെറുകുടലും അനേകം കോശങ്ങളും തീട്ടവും ചേര്‍ന്ന ഒരു വസ്തു മാത്രമല്ല, അവന്റെയുള്ളില്‍ മനസ്സ്, സ്നേഹം, വികാരം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കണം.. സ്വന്തം പിതാവിനെ ജാരസന്തതി എന്നാരെങ്കിലും ആരോപിച്ചാല്‍ അവന്റെ കരണം നോക്കി പൊട്ടിച്ച ശേഷമേ ആരും DNA ടെസ്റ്റ്‌ റിസള്‍ട്ട് കൊണ്ട് വന്നു തെളിയിക്കാന്‍ നിക്കൂ.. അപ്പോള്‍ പിതാവിനെക്കാള്‍ സ്നേഹിക്കുന്ന നബിയുടെ കാര്യമോ? അതിനാല്‍ തന്നെയാണ് നിങ്ങളുടെ കുപ്രചരണങ്ങളെ തെളിവ് സഹിതം പൊളിക്കും മുമ്പ് ഇത്തരം ഒരു ഭാഷ ഉപയോഗിച്ചതും..
പോസ്റ്റ്‌ കണ്ടു ആരും ഇതൊക്കെ നബീലും നാസറും കുത്തിയിരുന്ന് ചരിത്രഗ്രന്ഥങ്ങള്‍ നോക്കി പഠിച്ചു റിസര്‍ച് ചെയ്തു കണ്ടുപിടിച്ചതാണ് എന്നൊന്നും തെറ്റിധരിക്കല്ലേട്ടോ.. സയണിസ്റ്റുകള്‍ ആയിരത്തോന്നാവര്‍ത്തിച്ച്, ചവച്ചരച്ച് തുപ്പിയ ഈ ചണ്ടി വീണ്ടും ഒരറപ്പുമില്ലാതെ വായിലിട്ട് ചവക്കുകയാണ് നബീല്‍ ഹസ്സന്‍. അറബി സൈറ്റുകളില്‍ സുലഭമാണ് ഈ എടുക്കാ ചരക്ക്. അവിടെത്തന്നെ അവ ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.. ഫ്രീ അംഗങ്ങള്‍ അവരുടെ ഗ്രൂപ്പിന്റെ ഠാ വട്ടത്തില്‍ മാത്രം കറങ്ങുന്നവരാണ് എന്നുറപ്പുള്ളതു കൊണ്ടാണ് വലിയ കണ്ടുപിടുത്തം എന്ന നിലയില്‍ ഈ എടുക്കാ ചരക്കിനെ കുറിച്ച് അവര്‍ ഊറ്റം കൊള്ളുന്നത്..
ഇനി നബീലിന്റെ ആരോപണം നോക്കാം.. ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ:-
(((അബ്ദുല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം യഥാക്രമം ഹാലയെയും ആമിനയെയും വിവാഹം കഴിക്കുന്നു.. വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങള്‍ക്ക് ശേഷം അബ്ദുള്ള മരണപ്പെടുന്നു.. ഹാലയും ആമിനയും ഓരോ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു.. ഹാല പ്രസവിച്ചത് കുട്ടി ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ്.. ആമിന പ്രസവിച്ചത് മുഹമ്മദ്‌ ബിന്‍ അബ്ദുല്ലാ.. പക്ഷെ ഹംസ മുഹമ്മദ്‌ നബിയെക്കാള്‍ നാല് വയസ്സ് എങ്കിലും മൂത്തത് ആണെന്ന് ഇസ്ലാമികഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.. അങ്ങനെ വന്നാല്‍ അബ്ദുള്ള മരിച്ചു നാല് വര്ഷം എങ്കിലും കഴിഞ്ഞാണ് മുഹമ്മദ്‌ ജനിച്ചത്‌.. സൊ മുഹമ്മദ്‌ നബി അബ്ദുള്ളയുടെ മകനല്ല..)))
ഇതിനൊക്കെ നബീല്‍ റഫറന്‍സും കൂടെ വയ്ക്കുന്നുണ്ട്‌.. അതിലേക്കൊക്കെ വരുന്നതിനു മുമ്പ്, ഈ ആരോപണങ്ങള്‍ തെളിവ് സഹിതം പൊളിക്കുന്നതിന് മുമ്പ് മറ്റു ചില കാര്യങ്ങള്‍ പറയാം.. യുക്തി എന്ന് പേരിന്റെ കൂടെ വാല്‍ ആയി ചേര്‍ക്കുന്നവര്‍ക്ക് പേരിനെങ്കിലും ഒരു യുക്തി ഉണ്ടായിരുന്നെങ്കില്‍, നബിയുടെ ചരിത്രത്തെ കുറിച്ച് എന്തെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍, ചരിത്രത്തിലൂടെ ഒരു മിനിമം കോമന്‍ സെന്‍സ് വച്ച് നോക്കിയിരുന്നെങ്കില്‍ ഇമ്മാതിരി വിഷം വമിക്കുന്ന പോസ്റ്റുകളുമായി വരില്ലായിരുന്നു..
മുഹമ്മദ്‌ നബി മക്കയില്‍ നാല്‍പ്പതു വര്‍ഷം എല്ലാവരുടെയും പ്രിയങ്കരനായി എല്ലാവര്‍ക്കും സുസമ്മതനായി ജീവിച്ചു. ശേഷം പതിമൂന്നു കൊല്ലം പലരുടെയും ശത്രുവായി ജീവിച്ചു.. പക്ഷെ സൌഹൃദത്തിന്റെയോ ശത്രുതയുടെയോ ഈ കാലഘട്ടങ്ങളില്‍ ഒരിടത്തും, ഒരിക്കലും ശത്രുക്കളോ മിത്രങ്ങളോ ആരും തന്നെ മുഹമ്മദ്‌ അബ്ദുള്ളയുടെ മകന്‍ അല്ല എന്ന് പറഞ്ഞതായി ചരിത്രം മുഴുവന്‍ പരിശോദിച്ചാല്‍ എവിടെയും കാണാന്‍ സാധ്യമല്ല. ഒരു വാറോലയെങ്കിലും കാണിക്കാന്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാം.. ഒരാള്‍ പോലും അദ്ദേഹം അബ്ദുള്ളയുടെ മകന്‍ ആണെന്നതില്‍ സംശയത്തിന്റെ നേരിയ ലാഞ്ചന പോലും കാണിച്ചതായി എവിടെയും കാണിക്കുക സാധ്യമല്ല.. ഭാവനയില്‍ പോലും ലഭ്യമായ എല്ലാ വ്യാജാരോപണങ്ങളും നബിയുടെ നേരെ ഖുറൈശികള്‍ പ്രയോഗിച്ചിരുന്നു. ഭ്രാന്തന്‍, സിഹ്റ് ബാധിച്ചവന്‍, കവി, രാക്കഥകള്‍ പറയുന്നവന്‍.... എന്തിനു പ്രവാചക പത്നി ആയിഷയെ കുറിച്ച് നീചമായ കഥകളും അവര്‍ പ്രചരിപ്പിച്ചു. നബിയെ ഭൌതികമായും ധാര്‍മികമായും ഇല്ലായ്മ ചെയ്യാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ച ഖുറൈശികള്‍ പോലും അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ തരിമ്പും സംശയം പ്രകടിപ്പിച്ചില്ല. വല്ല സാധ്യതയുമുണ്ടായിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നു.. പക്ഷെ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായില്ല.. കാരണം അവര്‍ക്കെല്ലാം മുഹമ്മദ്‌ എന്ന വ്യക്തിയെ ചെറുപ്പം മുതലേ അറിയാം.. മുഹമ്മദിന്റെ ജനനം മുതല്‍ അവര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷികള്‍ ആണ്.. ഇവര്‍ ആരോപിക്കുന്ന പോലെ അബ്ദുള്ള മരിച്ചു നാല് വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ നബി ജനിച്ചതെങ്കില്‍ (ഒമ്പതാം മാസത്തില്‍ ആണ് പ്രസവം എന്നത് ശാസ്ത്രം കഴിഞ്ഞ നൂറ്റാണ്ടില്‍ ലാബില്‍ വച്ച് തെളിയിച്ച കാര്യമൊന്നുമല്ല) എന്ത് കൊണ്ട് ആരും അത് ഒരിക്കല്‍ പോലും പറഞ്ഞില്ല..?
അറബികളുടെ സ്വഭാവം എന്താണ് എന്നൊന്ന് ചരിത്രം പഠിക്കുക.. പിതാവ് ഇല്ലാതെ ജനിച്ച ആളെ അവര്‍ ഒരു വിലയും വയ്ക്കില്ല.. എന്നാല്‍ മുഹമ്മദ്‌ നാല്‍പ്പതു വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതനായിരുന്നു.. ഹജറുല്‍ അസ്വദ് പ്രശ്നത്തില്‍ മധ്യസ്ഥനായി അവര്‍ ഐക്യകണ്ടേന മുഹമ്മദിനെ അംഗീകരിച്ചതൊക്കെ പ്രശസ്തമായ സംഭവങ്ങള്‍.. ഹുദൈബിയാ സന്ധിയില്‍ മുഹമ്മദിന്റെ പ്രവാചകത്വം വരെ കടലാസില്‍ നിന്നും മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ട നബിയുടെ ശത്രുക്കള്‍ പകരം ആവശ്യപ്പെടുന്നത് മുഹമ്മദ്‌ ബിന്‍ അബ്ദുള്ള എന്ന് വയ്ക്കാനാണ്.. നബിയുടെ ജനനം, വളര്‍ച്ച, വിപ്ലവം എല്ലാറ്റിനും ദൃക്സാക്ഷികള്‍ ആയവര്‍ക്ക്, അതിന്റെ അടുത്ത തലമുറയിലോ, അതിനടുത്ത തലമുറയിലോ ജനിച്ചവര്‍ക്ക്, ആര്‍ക്കും ഒരിക്കലും സംശയം ഇല്ലാതിരുന്ന കാര്യം നൂറ്റാണ്ടുകള്‍ കഴിഞ്ഞു ഒരുകൂട്ടര്‍ ആരോപിക്കുന്നതില്‍ എന്ത് യുക്തിയുണ്ട്? നാല് വര്‍ഷം കഴിഞ്ഞാണ് പ്രസവം എങ്കില്‍ ഇത്രയും വ്യക്തമായ ഒരു കാര്യം എന്തുകൊണ്ട് ആരും അദ്ദേഹത്തിന് നേരെ ആരോപിച്ചില്ല..? പിതാവിന്റെ മരണശേഷം നബിയെ വളര്‍ത്തുന്നത് അബ്ദുള്ളയുടെ പിതാവ് അബ്ദുല്‍ മുത്തലിബ് ആണ്. . നബിയുടെ ജന്മത്തിന്റെ കാര്യത്തില്‍ ആമിനയെ ഏതെങ്കിലും നിലക്ക് അവര്‍ സംശയിച്ചിയിരുന്നെങ്കില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബൊ പിതൃവ്യന്‍ അബൂതാലിബോ നബിയുടെ സംരക്ഷണം ഒരിക്കലും ഏറ്റെടുക്കുമായിരുന്നില്ല. നബിയോട് കടുത്ത ശത്രുതയുണ്ടായിരുന്ന പിതൃവ്യന്‍ അബൂലഹബോ ഭാര്യയോ (അവരെ ഖുര്‍ആന്‍ ശപിച്ചിട്ടു പോലുമുണ്ട്) പോലും നബിയുടെ ജന്മത്തില്‍ സംശയമുള്ളവനായിരുന്നില്ല. നബിയുടെ ജനനത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച അടിമയെ അബൂലഹബ് മോചിപ്പിച്ചതായി കാണാം. അവര്‍ക്കാര്‍ക്കും അബ്ദുള്ളയുടെ മരണത്തിനു നാല് വര്‍ഷത്തിനു ശേഷം (?) ജനിച്ച മുഹമ്മദ്‌ തങ്ങളുടെ കുടുംബം അല്ല എന്ന് മനസിലായില്ലേ? കൊടും ശത്രുക്കള്‍ക്ക് പോലും അത് മനസ്സിലായില്ലേ? നബിയെ ദ്രോഹിച്ച, മര്‍ദ്ദിച്ച, ആട്ടിയോടിച്ച, കല്ലെടുത്ത് എറിഞ്ഞ, ഭ്രാന്തന്‍ എന്നും മാരണക്കാരന്‍ എന്നും കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നവന്‍ എന്നും വിളിച്ചു നിന്ദിച്ച കൂട്ടത്തില്‍ ഒരിക്കല്‍ പോലും ഈ ഒരു കാര്യം അവരുടെ മനസ്സില്‍ വന്നില്ലെങ്കില്‍ മുഹമ്മദ് അബ്ദുള്ളയുടെ മകന്‍ തന്നെ എന്നതില്‍ അവര്‍ക്കാര്‍ക്കും തരിമ്പും സംശയം ഇല്ലെന്നത് പകല്‍വെളിച്ചത്തെക്കാള്‍ വ്യക്തം ആണെന്ന യുക്തി യുക്തിവാദികള്‍ക്ക് ഇല്ലാതെ പോയത് അവരുടെ ജനനം പോലെയാകും എല്ലാവരുടെയും ജനനം എന്ന മിഥ്യാബോധത്തില്‍ പെട്ടുപോയത് കൊണ്ട് മാത്രമാവും..
--------------------
ഇനി നബീലിന്റെ ആരോപണങ്ങള്‍ നോക്കാം..
"ഇസ്ലാമികപ്രമാണങ്ങള്‍ പരിശോദിച്ചാല്‍" എന്ന വലിയ നുണയില്‍ നിന്നാണ് അവന്‍ തുടങ്ങുന്നത് തന്നെ.. ഖുറാനും നബിവചനവും ആണ് ഇസ്ലാമിന്റെ പ്രമാണം എന്ന ബോധം പോലുമില്ലാത്തവനൊക്കെയാണ് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.. നബി ജനിച്ച കാലത്ത് ആര്‍ക്കും അറിയില്ല ഇത് നബി ആകുമെന്ന്.. അതുകൊണ്ട് തന്നെ ആരും നാല്‍പ്പതു വയസ്സ് വരെയുള്ള മുഹമ്മദിന്റെ ലൈഫ് എഴുതി വച്ചിരുന്നുമില്ല.. വഹിയിന് മുന്‍പുള്ള ഒരു ചരിത്രവും ഇസ്ലാമില്‍ പ്രാമാണിക രേഖയല്ല. അറബികള്‍ക്ക് ചരിത്രം രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. വാമൊഴിയായാണ്‌ അവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തലമുറകള്‍ വാമൊഴിയായി കൈമാറിവരുന്ന വിവരങ്ങളില്‍ മാനുഷികമായ തെറ്റുകള്‍ പറ്റുക സ്വാഭാവികം. ഇവിടെ നബീല്‍ ചെയ്യുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഒരു തെറ്റ് (അബ്ദുല്‍ അബൂതാലിബും അബ്ദുല്ലയും ഒരേ ദിവസമാണ് വിവാഹം ചെയ്തത് എന്ന തെറ്റ്) അസഗ്നിഗ്ദമായ സത്യമായി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുകയാണ്.
നബീലിന്റെ ആരോപണം നമ്പര്‍ 1:-
-അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു..
ഇതിനു തെളിവായി അവന്‍ കൊടുത്ത റഫറന്‍സ് ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, ഇബ്നു ഹിഷാമിന്റെ സീറ, അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ എന്നിവയാണ്.. ഇബ്ന്‍ ഹിഷാമിന്‍റെ സീറ ഒരാധികാരിക സീറയായിട്ട് ആരും അംഗീകരിക്കുന്നില്ല പ്രധാന സോഴ്സുകള്‍ ജൂതന്മാര്‍ ആയത് കൊണ്ട് അതൊരു ക്ഷുദ്ര കൃതിയാണെന്നാണ് പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് എന്നത് പോട്ടെ.. അങ്ങനെ ഒരു സംഭവം തന്നെ ഇബ്ന്‍ ഹിഷാം പറയുന്നില്ല. സീറ ഇവിടെ കാണാം http://goo.gl/jJXDHU .. സൊ ഒരു കളവു പൊളിഞ്ഞു..!
പക്ഷെ, ഇബ്ന്‍ സഅദിന്‍റെ തബഖാത്ത് അല്‍ കുബ്റായില്‍ ഇങ്ങനെ കാണാം:
قال حدثنا محمد بن عمر بن واقد الأسلمي قال حدثني عبد الله بن جعفر الزهري عن عمته أم بكر بنت المسور بن مخرمة عن أبيها قال وحدثني عمر بن محمد بن عمر بن علي بن أبي طالب عن يحيى بن شبل عن أبي جعفر محمد بن علي بن الحسين قالا كانت آمنة بنت وهب
(1/94)
ابن عبد مناف بن زهرة بن كلاب في حجر عمها وهيب بن عبد مناف بن زهرة فمشى اليه عبد المطلب بن هاشم بن عبد مناف بن قصي بابنه عبد الله بن عبد المطلب أبي رسول الله صلى الله عليه و سلم فخطب عليه آمنة بنت وهب فزوجها عبد الله بن عبد المطلب وخطب اليه عبد المطلب بن هاشم في مجلسه ذلك ابنته هالة بنت وهيب على نفسه فزوجه إياها فكان تزوج عبد المطلب بن هاشم وتزوج عبد الله بن عبد المطلب في مجلس واحد فولدت هالة بنت وهيب لعبد المطلب حمزة بن عبد المطلب فكان حمزة عم رسول الله صلى الله عليه و سلم في النسب وأخاه من الرضاعة قال أخبرنا هشام بن محمد بن السائب الكلبي عن أبيه وعن أبي الفياض الخثعمي قالا لما تزوج عبد الله بن عبد المطلب آمنة بنت وهب أقام عندها ثلاثا وكانت تلك السنة عندهم إذا دخل الرجل على امرأته في أهلها
( ذكر المرأة التي عرضت نفسها على عبد الله بن عبد المطلب )
പക്ഷെ ഈ ഗ്രന്ഥം എന്ന് മുതലാണ്‌ ഇസ്ലാമികപ്രമാണമോ മുസ്ലിംകളുടെ ആധികാരികഗ്രന്ഥമോ ആയതു എന്നൊന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം..
ഇബ്ന് സഅദിന്‍റെ തബഖാത്തുല്‍ കൂബ്റായിലും അല്‍ ഹലബിയുടെ സീറത്ത് അല്‍ ഹലബിയ്യ‘ (അല്‍ സിറാത്ത് അല്‍ ഹലബിയ’ അല്ല നബീലേ, സീറത്ത് അല്‍ ഹലബിയ്യ ആണ്, സിറാത്ത് എന്നാല്‍ മാര്‍ഗ്ഗം, പാലം എന്നും സീറ എന്നു പറഞ്ഞാല്‍ ബയോഗ്രഫിയുമാണ്) യിലും ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആളാണ് മുഹമ്മദ് ബിന്‍ ഉമര്‍ ബിന്‍ വാഖിദ് അല്‍ അസ്ലമി. ഇയാളുടെ ഈ ഹദീസും മറ്റ് റിപ്പോര്‍ട്ടുകളും സ്വീകാര്യമാണോ എന്ന്‍ പരിശോധിക്കാം.
قال البخارى: متروك الحديث
ബുഖാരി പറഞ്ഞു: ഈ ഹദീസ് സ്വീകാര്യമല്ല!!
قال الامام احمد: هو كذاب, يركب الاسانيد
ഇമാം അഹമദ് പറഞ്ഞു: അയാള്‍ നുണയനാണ്, സനദുകള്‍ കുത്തിത്തിരുകുന്ന മനുഷ്യനാണ്.
قال ابن معين: ضعيف ,ليس بشىء
ഇബ്ന്‍ മുഈന്‍ പറഞ്ഞു: ദുര്‍ബലം!!, അതിലൊരു വസ്തുതയുമില്ല
قال مسلم: متروك الحديث
ഇമാം മുസ്ലിം പറഞ്ഞു: ഹദീസ് അസ്വീകാര്യമാണ്.
قال اسحق بن راهويه: يضع الحديث
ഇസ്ഹാഖ് ബിന്‍ റാഹവീ ഈ ഹദീസ് നുണയാണെന്ന് പറഞ്ഞു ഡ്രോപ്പ് ചെയ്തു.
قال الحاكم النيسابورى: ذاهب الحديث
ദാഹിബ് എന്ന്‍ പറഞ്ഞാല്‍ മത്രൂക്ക്, സാഖിത്ത് എന്നൊക്കെയുള്ള അര്‍ത്ഥമാണ്, അതായത് ഹദീസ് തള്ളി!
قال الذهبي: مجمع علي تركه
അല്‍ദഹബി പറഞ്ഞു: അയാളെ തള്ളുക എന്നത് പണ്ഡിതന്മാര്‍ ഒരുമിച്ച് തീരുമാനമെടുത്തതാണ്.
قال النسائى: يكذب علي رسول الله
നിസാഈ പറഞ്ഞു: അയാള്‍ നബിയെക്കുറിച്ച് നുണ പറയുന്ന ആളാണ്.
അങ്ങനെ മൊത്തം പണ്ഡിതന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അതാണ്‌ അബ്ദുല്‍ മുതലിബും അബ്ദുള്ളയും ഒരു ദിവസം വിവാഹിതരായി എന്നത്..
ഇനി അങ്ങനെയൊരു സംഭവം നടന്നു എന്ന് തന്നെ വയ്ക്കുക.. അതേ.. മുഴുവന്‍ പണ്ഡിതന്മാരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞ ഒരു സംഭവം.. അങ്ങനെ നടന്നു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍ പോലും ഇവരുടെ വാദം പിടിച്ചുനില്‍ക്കില്ല..
അബ്ദുള്‍ മുതലിബൂം ഹാലയും തമ്മിലും അബ്ദുള്ളയും ആമിനയും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ ആമിന "ഫീ ഹജറി അ'മ്മിഹാ" എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുക. അതായത് ആമിനക്ക് പ്രായ പൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ല. അന്നത്തെ അറബ് രാജ്യങ്ങളിലും ഒരു നൂറു വര്‍ഷം മുന്‍പത്തെ യൂറോപ്പിലും ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലും എല്ലാം ഈ പരിപാടി നിലവിലുണ്ട്. പ്രായ പൂര്‍ത്തി ആവുന്നതിന് മുന്പ് തന്നെ "താത്വികമായി" കല്യാണം പറഞ്ഞ് വെക്കും എന്നാല്‍ മറ്റ് ബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല.. പ്രായപൂര്‍ത്തി ആയ ശേഷം മാത്രമേ വിവാഹജീവിതം ആരംഭിക്കൂ.. എന്ന് വച്ചാല്‍ നിങ്ങള്‍ തന്ന കള്ളറിപ്പോര്‍ട്ട്‌ മുഖവിലക്കെടുത്താല്‍ പോലും അന്ന് ആമിനയുമായി അബ്ദുള്ള വിവാഹജീവിതം ആരംഭിച്ചു എന്നതിന് അത് ഒരിക്കലും തെളിവേ ആവുകയില്ല..
മാത്രവുമല്ല, ഇനി വരാന്‍ പോകുന്നതാണ് ട്വിസ്റ്റ്‌.. അബ്ദുള്ളയുടെ വിവാഹത്തിന് മുമ്പേ ഹംസ ജീവിച്ചിരുപ്പുണ്ടായിരുന്നു..!
മഹാനായ പണ്ഡിതനും ചരിത്രകാരനുമായ ഇബ്ന്‍ കഥീര്‍ അദ്ദേഹത്തിന്‍റെ അല്‍ ബിദായ വന്നിഹായയില്‍ പറയുന്നത്.
قال ابن إسحاق ثم انصرف عبد المطلب آخذا بيد ابنه عبد الله فمر به - فيما يزعمون - على امرأة من بني أسد بن عبد العزى بن قصي وهي أم قنال أخت ورقة بن نوفل بن أسد بن عبد العزى بن قصي وهي عند الكعبة ، فنظرت إلى وجهه فقالت : أين تذهب يا عبد الله ؟ قال : مع أبي قالت : لك مثل الإبل التي نحرت عنك ، وقع على الآن قال : أنا مع أبي ولا أستطيع خلافه ولا فراقه ، فخرج به عبد المطلب حتى أتى وهب بن عبد مناف بن زهرة بن كلاب بن مرة بن كعب بن لؤي بن غالب بن فهر وهو يومئذ سيد بني زهرة سنا وشرفا ، فزوجه ابنته آمنة بنت وهب ، (((( وهي يومئذ سيدة نساء قومها ))) ، فزعموا أنه دخل عليها حين أملكها مكانه فوقع عليها ، فحملت منه برسول الله صلى الله عليه وسلم ثم خرج من عندها ، فأتى المرأة التي عرضت عليه ما عرضت فقال لها : ما لك لا تعرضين علي اليوم ما كنت عرضت بالأمس ؟ قالت له : فارقك النور الذي كان معك بالأمس ، فليس لي بك اليوم حاجة
തര്‍ജ്ജമ:-
"അങ്ങനെ ഒരു ദിവസം അബ്ദുല്‍ മുത്തലിബ് മകനായ അബ്ദുള്ളയുടെ കയ്യും പിടിച്ച് കഅബയുടെ അടുത്ത് എത്തുമ്പോള്‍ വറഖ ബിന്‍ നൌഫലിന്റെ (പിന്നീട് ചരിത്രത്തില്‍ ആവര്‍ത്തിച്ചു വരുന്ന, നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്ന അതേ ക്രിസ്ത്യന്‍ പണ്ഡിതന്‍ തന്നെ) സഹോദരി അബ്ദുള്ളയോട് ചോദിക്കുന്നു
"എവിടേക്കാ അബ്ദുള്ള പോവുന്നത്?"
"ഞാന്‍ എന്റെ ഉപ്പാന്‍റെ കൂടെ പോവുകയാണ്"
"ചെലവ് ചെയ്യണം കേട്ടോ, അന്ന് നിന്റെ പേരില്‍ അറുത്ത ഒട്ടകങ്ങളുടെ അത്ര തന്നെ വേണ്ടി വരും, എന്റെ ഓരോ യോഗങ്ങള്‍!!"
"ഉപ്പ പറയുന്നത് പോലെ, അതിനോട് വിയോജിക്കാന്‍ എനിക്കു കഴിയില്ല"
ബാക്കി ഭാഗം ചുരുക്കി പറയാം: ആ പോക്കിലാണ് ഗാലിബിന്‍റെ മകന്‍ ലുഅയ്യിന്‍റെ മകന്‍ കഅബിന്‍റെ മകന്‍ മുര്‍റയുടെ മകന്‍, കിലാബിന്റെ മകന്‍, സഹ്റയുടെ മകന്‍ അബ്ദുള്‍ മനാഫിന്റെ മകന്‍ വഹ്ബിന്‍റെ മകളായ ആമിനയുമായി അബ്ദുള്ളയുടെ വിവാഹം നടക്കുന്നത്. ആമിന അപ്പോഴേക്കും വളര്‍ന്ന് ഒന്നാന്തരം ഒരു സ്ത്രീരത്നമായിരുന്നു. സയ്യിദന്നിസ്സാഅ ഖൌമഹാ, ആ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയായി മാറിയിരുന്നു എന്ന്‍. അതായത് ആരുടേയും ഹജറില്‍ ആയിരുന്നില്ല.
ഉമ്മ് ഖിതാല്‍ ചെലവ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ? ഈ ഹദീസില്‍ അബുല്‍ മുത്തലിബും ഹാലയും തമ്മിലുള്ള വിവാഹം പരാമര്‍ശിക്കുന്നേയില്ല എന്ന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എന്നാണ് മക്ക ഓര്‍മ്മിക്കുന്ന ആ വലിയ പാര്‍ട്ടി???
അതാണ് നദര്‍ (വഴിപാട്) അബ്ദുല്‍ മുത്തലിബ് എന്ന പേരില്‍ അറിയപ്പെടുന്ന സംഭവം.
അതായത് അബ്ദുല്‍ മുത്തലിബിന് ഹാരിത് എന്ന ഒറ്റമകന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത്, ജാഹിലിയ്യാ (അജ്ഞത) കാലത്ത്, അബ്ദുല്‍ മുത്തലിബ് കഅബയുടെ അടുത്ത് ചെന്ന്‍, ദൈവങ്ങളുടെ പ്രതിഷ്ഠകളെ സാക്ഷി നിര്‍ത്തി, സംസം കിണറിന്റെ അടുത്ത് നിന്നൊരു വമ്പന്‍ വഴിപാട് നേര്‍ന്നു.
"എന്റെ മരണത്തിന് മുന്പ് എനിക്ക് പത്തു ആണ്മക്കള്‍ ഉണ്ടായാല്‍ അവരില്‍ ഒരാളെ ഞാന്‍ ബലി കൊടുക്കുന്നതാണ്"
കാലമേറെ കടന്നു പോയി. അബ്ദുല്‍ മുത്തലിബിന് പത്ത് ആണ്മക്കള്‍ ഉണ്ടായി. ഹാരിത്, സുബൈര്‍, ഹജല്‍, ദിറാര്‍, അല്‍മഖൂം, അബൂ ലഹബ്, അബൂതാലിബ് (ഒരു മകന് സ്വന്തം വിളിപ്പേര് ത്തന്നെയാണ് ഇട്ടത്), അബ്ദുള്ള. അബ്ബാസ്, ഹംസ, മൊത്തം പത്ത് പേര്‍!!
ആളുകള്‍ ഈ വഴിപാടിനെക്കുറിച്ച് അബ്ദുല്‍ മുത്തലിബിനെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം മുഖ്യ പ്രതിഷ്ഠയായ ഹുബലിന്‍റെ അടുത്ത് പോയി “അനുവാദം” വാങ്ങി ഈസാഫ്, നാഇല തുടങ്ങിയ നരബലി നല്‍കപ്പെടുന്ന ദേവതകളുടെ മുന്‍പിലുള്ള ബലികല്ലില്‍ പോയി ഏത് മകനെ ബലി കൊടുക്കണം എന്നറിയാന്‍ നറുക്കിട്ടെടുത്തു (ഉരകല്ല് കൊണ്ടുള്ള ഒരു തരം നറുക്കെടുപ്പാണ്) നോക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മകനായ അബ്ദുള്ളയുടെ പേരിലാണ് വീണത്. അബ്ദുള്ളയെ (നബിയുടെ പിതാവ്) ബലി കൊടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അങ്ങനെ പ്രശസ്തനായ ഒരു മന്ത്രവാദിയുടെ അടുത്ത് പോയപ്പോള്‍ അയാള്‍ പരിഹാര കര്‍മ്മം നിര്‍ദ്ദേശിച്ചതിനനുസരിച്ച് നൂറ് ഒട്ടകങ്ങളെ ബലി നല്കി മക്ക ഒരിയ്ക്കലും മറക്കാത്ത ഒരു വമ്പന്‍ സദ്യ കൊടുക്കേണ്ടി വന്നു..
ഈ സംഭവമാണ് അബ്ദുള്ള വിവാഹം കഴിക്കാന്‍ പോകും മുമ്പ് വറഖയുടെ സഹോദരി അബ്ദുല്ലയെ ഓര്‍മ്മിപ്പിക്കുന്നത്.. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ഹംസ ജീവിചിരിപ്പുമുണ്ട്.. അതായത് പിന്നീട് അസദുള്ള എന്ന പേരില്‍ അറിയപ്പെട്ട ധീരനും കരുത്തനുമായ ഹംസ അബ്ദുള്ളയുടെ വിവാഹത്തിന് മുന്‍പേ ജീവിച്ചിരിപ്പുണ്ട്. മിനിമം ഒരു രണ്ടോ മൂന്നോ വയസ്സെങ്കിലും ആയിട്ടുണ്ടാവുമെന്ന് ഊഹിക്കാം.
ഇതേ സംഭവം ഇബ്ന്‍ സയ്യിദിന്നാസ് എന്ന ഗ്രന്ഥത്തില്‍ ഉയൂനൂല്‍ അസരി ഫീ അല്‍മആസീ വസ്സീര്‍ എന്ന അദ്ധ്യായത്തിലുണ്ട്, ഇബ്നു ഖയ്യിമും തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ബാബ് മൌലിദ് നബിയ്യിനാ മുഹമ്മദ് വ ആദം എന്ന അദ്ധ്യായത്തില്‍ ഈ സംഭവം രേഖപ്പെടുത്തുന്നു:
എന്ന് വച്ചാല്‍ അബ്ദുള്ള തന്റെ വിവാഹജീവിതം ആരംഭിക്കും മുമ്പ് ഹംസ ഉണ്ടായിരുന്നു.. ഇല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ തന്ന ചരിത്രതെളിവുകള്‍ ഒന്നും പര്യാപ്തമല്ല.. എവിടുന്നോ കിട്ടിയ അറ്റവും മൂലയും കൂട്ടിവച്ചു ബാക്കി നിങ്ങളുടെ (എന്ന് വച്ചാല്‍ നിങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച കോപ്റ്റിക് പാതിരിയായ സക്കരിയ്യ ബുത്രൂസ് എന്ന ക്രിസ്ത്യന്‍ പാതിരിയുടെ ദുര്‍വ്യാഖ്യാനം എടുത്തു ആയിരം തവണ ചര്‍ദ്ദിച്ചു വച്ച സയണിസ്റ്റ് ഗ്രൂപ്പുകള്‍) ഭാവനയും ചേര്‍ത്ത് മുഹമ്മദിന്റെ പിതാവല്ല അബ്ദുള്ള എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ എന്താണ് നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കൂടെ പറഞ്ഞു തന്നാല്‍ കൊള്ളാം.. പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ പറ്റി പറയുന്ന ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ ഒന്നും ഉള്ളതായി അറിവില്ല..
ഹേ പിതൃശൂന്യരെ.. ആശയത്തെ ആശയം കൊണ്ട് നേരിടണം.. അതിനുള്ള സ്റ്റഫ് കയ്യിലില്ലെങ്കില്‍ മിണ്ടാതെ ഇരിക്കണം.. അല്ലാതെ ആശയത്തെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ആശയത്തിന്റെ നേതാവിനെ നിന്ദിക്കുകയല്ല വേണ്ടത്..
-----------------
"ഞാന്‍ പ്രവാചകനാണ് കളവല്ലിത്, ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ പൌത്രനാണ്.''
"നബിയേ അങ്ങ് അല്‍അമീനാണ്. അങ്ങ് അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുള്ളയുടെ മകനാണ്." സല്ലള്ളാഹു അലൈഹിവസല്ലം
കടപ്പാട്: Navas Jane Ali Mavilayi
— with Naser Kunnum Purathu and 2 others.
Unlike ·
·

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...