Saturday, January 31, 2015

രാഷ്ട്രപിതാവിന്റെ ജീവിതം- ചിത്രങ്ങളിലൂടെ

6 hrs · 
കോടതി മുന്‍പാകെ ... ........
ഗോഡ്‌സെ ഇങ്ങനെ പ്രസ്താവിച്ചു:
ജനവരി 30-ന് ഗാന്ധിജിയുടെ നേരെ ഞാന്‍ വെടിവെച്ചു.........
'
.....'...ഗവണ്‍മെന്റിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതിനും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കഷ്ടപ്പെടാന്‍ ഇടയാക്കിയതിനും ഉത്തരവാദിത്വം വഹിക്കുന്നത്.......
. മുസ്‌ലിം അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരേയൊരു വഴി ഈ ഭൂമിയില്‍നിന്ന് ഗാന്ധിജിയെ നീക്കം ചെയ്യുകയാണെന്ന് എനിക്കു തോന്നി..........
ആ ഒരു കാരണംകൊണ്ടാണ് ഭാരത മാതാവിന്റെ ഒരു ഭക്തനായ പുത്രനെന്ന നിലയില്‍ ഞാന്‍ ഇത് എന്റെ കടമയാണെന്ന് തീര്‍ച്ചയാക്കിയത്.......
ദില്ലിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പ്രത്യേകം സജ്ജീകരിച്ച കോടതിഹാളില്‍ 1948 നവംബര്‍ 8-ാം തീയതി പ്രതി നാഥുറാം വിനായക ഗോഡ്‌സെ നടത്തിയ 93 പേജ് വരുന്ന സുദീര്‍ഘ പ്രസ്താവന അഭിഭാഷകരും പത്രപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ കോടതി അവിശ്വസനീയമായ അമ്പരപ്പോടെയാണ് കേട്ടത്. ......
വധക്കേസിലെ ഒരു ചരിത്രരേഖകൂടിയാണ് ഈ പ്രസ്താവന............
പ്രതിയുടെ ഓരോ വാക്കിലും ഹൈന്ദവ ഭക്തിയും മുസ്‌ലിംവിരോധവും തിളച്ചുമറിഞ്ഞിരുന്നു..........
ഗോഡ്‌സെ ഇങ്ങനെ പ്രസ്താവിച്ചു: '... ജനവരി 30-ന് ഗാന്ധിജിയുടെ നേരെ ഞാന്‍ വെടിവെച്ചു.
വിഭജനത്തിന്റെ ഭാഗമായി പാകിസ്താന് കൊടുക്കാമെന്ന് ഇന്ത്യാഗവണ്‍മെന്റ് സമ്മതിച്ച 55 കോടി രൂപ ഉടനെ നല്കുക; വിഭജനത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ദല്‍ഹിയിലെ മുസ്‌ലിങ്ങളെ പുനരധിവസിപ്പിക്കുക, അഭയാര്‍ഥികള്‍ കൈയടക്കിയ മുസ്‌ലിം ദേവാലയങ്ങള്‍ അവര്‍ക്ക് തിരികെ നല്കുക തുടങ്ങിയ ഏഴ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മഹാത്മജി ബിര്‍ളാമന്ദിരത്തില്‍ നടത്തിയ ഉപവാസ സമരം ഗോഡ്‌സെയുടെ നിശിതവിമര്‍ശനത്തിന് വിധേയമായി..............
പാകിസ്താന് 55 കോടി ഉറുപ്പിക കൊടുക്കാന്‍ വേണ്ടിയും ഡല്‍ഹിയിലെ മുസ്‌ലിം പള്ളികളെ മുസ്‌ലിങ്ങള്‍ക്ക് തിരിച്ചു കൊടുപ്പിക്കാന്‍ വേണ്ടിയുമായിരുന്നു ഉപവാസം. അഭയാര്‍ഥികള്‍ ഈ മുസ്‌ലിം പള്ളികളില്‍ താമസമുറപ്പിച്ചത് വെറും തമാശയ്ക്ക് വേണ്ടിയായിരുന്നുവോ?
ഇപ്പോള്‍ പാകിസ്താന്‍ ആയിത്തീര്‍ന്നിട്ടുള്ള പ്രദേശത്തില്‍ ഒരൊറ്റ ഹിന്ദു ക്ഷേത്രമോ സിക്ക് ഗുരുദ്വാരയോ ബാക്കിയായിട്ടില്ല. ...........
ഈ അഭയാര്‍ഥികള്‍ തങ്ങളുടെ ക്ഷേത്രങ്ങളെയും സിക്ക് ഗുരുദ്വാരയെയും അശുചിയാക്കുന്നത് തങ്ങളുടെ കണ്ണിന്‍മുന്‍പാകെ കണ്ടു. അതും ഹിന്ദുക്കളെയും സിക്കുകാരെയും അപമാനിക്കാന്‍ വേണ്ടി മാത്രം...........
.
ഗോഡ്‌സെ ഇങ്ങനെ പ്രസ്താവിച്ചു...........
രാഷ്ട്രപിതാവിന്റെ ജീവിതം- ചിത്രങ്ങളിലൂടെ...
ജനവരി 30- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 67 വയസ്. രാഷ്ട്രപിതാവിന്റെ ജീവിതത്തിലൂടെ ഒരു ചിത്രയാത്ര
http://goo.gl/Gj4veJ

Friday, January 30, 2015

ഹിന്ദുക്കളെ മതം മാറ്റിയത് നക്കി കൊന്നും കുത്തി കൊന്നും

ഈ അടുത്ത് കേട്ടതിൽ വച്ച് സാമാന്യം നല്ല ഒരു തമാശ ആണ് മൊതലാളി പൊട്ടിച്ചിരിക്കുന്നത്.
ഹിന്ദുക്കളെ മതം മാറ്റിയത് നക്കി കൊന്നും കുത്തി കൊന്നും ആണത്രേ.
മൊതലാളി പറഞ്ഞത് കൊണ്ട് മാത്രം ഒരു കാര്യം സത്യമോ അസത്യമോ ആകുന്നില്ല. പറഞ്ഞതിൻറെ ശരി തെറ്റുകൾ നിശ്ചയിക്കേണ്ടത് ചരിത്രപഠനത്തിലൂടെ ആണ്. അത് അൽപം മെനക്കെട്ട പണി ആണ്. സമയവും താല്പര്യവും വേണ്ട കാര്യം ആണ്. അന്തി കള്ളും മോന്തി സൊറപറഞ്ഞും വീരവാദം മുഴക്കിയും അല്ല ചരിത്ര സത്യങ്ങൾ കണ്ടെത്തുന്നത്. ചരിത്രത്തിന് അതിൻറെ സോർസുകൾ ഉണ്ട്. നിഗമനങ്ങളിൽ എത്തുന്നതിന് അതിൻറേതായ മാർഗ്ഗങ്ങൾ ഉണ്ട്.
അതൊക്കെ കണ്ടെത്തിയും പഠിച്ചും പരിഷ്കരിച്ചും മുതലാളി ചെന്നെത്തിയ നിഗമനം ഒന്നും അല്ല മേൽപറഞ്ഞത് എന്ന് ഏത് കുഞ്ഞിനും അറിയാം. തൻറെ അധികാരത്തെയും താൽപര്യങ്ങളെയും സംരക്ഷിക്കുന്ന ഒരു ഡയലോഗ് എടുത്ത് കാച്ചിയതാണ്.
മുതലാളി ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച സ്ഥിതിക്ക് ഏതായാലും ഇത് പരിശോധിച്ചേക്കാം.
മുതലാളി ഹിന്ദു എന്ന് ഉദ്ദേശിച്ചത് ഈഴവരും മറ്റ് കീഴാളരും ഉൾപ്പെടുന്ന അവർണ്ണ ജനവിഭാഗങ്ങളെയും കൂടി ആണല്ലോ. ഇവരെ എല്ലാവരെയും നക്കിയും കുത്തിയും കൊല്ലുകയാണ് വിവിധ ഘട്ടങ്ങളിലായുള്ള മത പരിവർത്തനങ്ങളിലൂടെ ചെയ്തത് എന്നാണ് മുതലാളി പറഞ്ഞിരിക്കുന്നത്. അതായത് പ്രലോഭനങ്ങിലൂടെയും അക്രമത്തിലൂടെയും ആണത്രെ ഹിന്ദുക്കൾ മതം മാറാൻ നിർബന്ധിതർ ആയത്. മത പരിവർത്തനത്തിലൂടെ ധാർമ്മികമായ അർത്ഥത്തിൽ കൊലചെയ്യപ്പെട്ടവർ സ്വമതത്തിൽ അന്തസോടെ ജീവിക്കുകയായിരുന്നു എന്ന ഒരു പ്രിമൈസും ഈ പ്രസ്താവനയിൽ അടങ്ങിയിട്ടുണ്ട്. അവർ സ്വമതത്തിൽ നിന്ന് കൊണ്ട് ആത്മീയവും ഭൗതികവുമായ പുരോഗതി കൈവരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവരെ പ്രലോഭിപ്പിച്ചും മർദിച്ചും അവരുടെ ധർമ്മത്തിൽ നിന്ന് അകറ്റിയത് എന്ന 'കുറുവടി സംഘടന'യുടെ ശാഖയിലെ സിലബസ് ആണ് മുതലാളി ഇവിടെ വായിച്ച് കേൾപ്പിച്ചത്.
ഇതിൻറെ ഒക്കെ സത്യാവസ്ഥ പരിശോധിക്കാം. ആദ്യം അവർണ്ണൻ ആര് എന്ന് പരിശോധിക്കാം. ഹൈന്ദവ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന സാമൂഹ്യ വിഭജനം ആണ് ചാതുർ വർണ്ണ്യം. നാല് വർണ്ണങ്ങളായി (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ) വിഭജിക്കപ്പെട്ട ഹൈന്ദവ സാമൂഹ്യ വ്യവസ്ഥയ്കുള്ളിൽ പെടുന്ന ജാതികൾ ആണ് കേരളത്തിലെ സവർണ്ണ ജാതികൾ. നായർ മുതൽ നന്പൂതിരി വരെ ഉള്ള ജാതികൾ കേരളത്തിൽ സവർണ്ണ ജാതികൾ ആയി അറിയപ്പെടുന്നു. ഇതിൽ നായർ ശൂദ്ര വർണ്ണത്തിലും നന്പൂതിരി ബ്രാഹ്മണ വർണ്ണത്തിലും പെടുന്നു. കേരളത്തിൽ ഒരു വൈശ്യ ജാതി വളർന്ന് വരാത്തതിന് പ്രധാന കാരണം ആദ്യ കാലം മുതൽ ഇവിടെ കച്ചവടം നടത്തിയിരുന്നത് വിദേശികൾ ആയിരുന്നത് കൊണ്ടാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. സവർണ്ണർ ഹൈന്ദവ സാമൂഹ്യ ഘടനയ്കുള്ളിൽ പെടുന്നവർ ആയത് കൊണ്ട് അവർ ക്ഷേത്ര കാര്യങ്ങൾ ഉൾപ്പടെ ഹൈന്ദവ സാമൂഹ്യ ജീവിതത്തിൻറെ ഭാഗമായി അവരവരുടെ ജാതി കർമ്മങ്ങൾ നിർവഹിച്ച് പോന്നു.
ഇവിടെ പ്രധാനമായും മനസ്സിലാക്കേണ്ടത് ഈ ഹൈന്ദവ സമൂഹ്യ ഘടനയിൽ ഉൾപ്പെടുത്താതെ ഹിന്ദു ധർമ്മത്തിന് വെളിയിൽ അകറ്റി നിർത്തിയിരുന്ന ജനവിഭാഗങ്ങൾ ആയിരുന്നു ഈഴവർ ഉൾപ്പടെ ഉള്ള അവർണ്ണർ അഥവാ വർണ്ണം ഇല്ലാത്തവർ.
പുരുഷസൂക്തവും, സ്മൃതികളും, ഗീതയും എല്ലാം ഉൾപ്പെടുന്ന ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ മനുഷ്യരെ മുഴുവൻ നാല് വർണ്ണങ്ങൾ ആയി തിരിച്ചപ്പോൾ ആണ് കേരളത്തിൽ ഈഴവരെയും മറ്റ് വിഭാഗങ്ങളെയും ഒക്കെ വർണ്ണം പോലും ഇല്ലാത്ത, മനുഷ്യർ പോലും അല്ലാത്ത, ഒരു കൂട്ടമായി പരിഗണിച്ച് തൊട്ടുകൂടാത്തവർ ആയി നിർത്തിയത്. അതായത് ഹൈന്ദവവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ആ വ്യവസ്ഥിതിക്കുള്ളിൽ പെടാതെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗമായി, ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാനോ ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറാനോ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ അനുവാദം ഇല്ലാതെ കഴിഞ്ഞ ഒരു കൂട്ടരായിരുന്നു ഈഴവർ ഉൾപ്പടെ ഉള്ള അവർണ്ണർ. ഇവർ ആണ് മത പരിവർത്തനത്തിലൂടെ നക്കി കൊല്ലപ്പെട്ടു എന്ന് മുതലാളി പറയുന്നത്. ഇവർ എങ്ങനെയാണ് മറ്റ് മതങ്ങൾ സ്വീകരിച്ചത് എന്നും പരിശോധിക്കേണ്ടതുണ്ട്. ഈഴവരുടെ ഹൈന്ദവവത്കരണം നടക്കുന്നത് പോലും പത്തൊന്പത് ഇരുപത് നൂറ്റാണ്ടുകളിൽ മാത്രം ആണ്. അതുവരെ അവരുടെ സ്ഥാനം അടിമകളുടേത് മാത്രം ആയിരുന്നു. ഇപ്പോൾ മാത്രം ആണ് ഈഴവർ തങ്ങൾ ഹിന്ദുക്കൾ ആണെന്നും ഹിന്ദു ഐക്യം വേണം എന്നും ഒക്കെ പറയാൻ തുടങ്ങിയത്. എസ് എൻ ഡി പിയുടെ തന്നെ ഒരു പഴയ സെക്രടറി ( ഇ മാധവൻ) എഴുതിയ 'ഈഴവർ ഹിന്ദുക്കൾ അല്ല' എന്ന പുസ്തകം (പുസ്തകത്തെ പറ്റി ഇവിടെ വായിക്കാം http://utharakalam.com/english/?p=319) വായിക്കുന്നത് ഈഴവ ജനത എത്രമാത്രം ഹിന്ദു സമുധായത്തോട് ഐക്യപ്പെടാതെ അകന്ന് കഴിഞ്ഞിരുന്നു എന്ന കാര്യം വ്യക്തമാക്കും.
മറ്റ് പല മതങ്ങളും സ്വീകരിക്കുന്ന കൂട്ടത്തിൽ നാരായണ ഗുരുവിൻറെ നേതൃത്വത്തിൽ വലിയ വിഭാഗം ഈഴവർ ഹിന്ദുമത സങ്കേതത്തിലും കയറി പറ്റി. അതിൽ കൃസ്ത്യൻ, മുസ്ലീം മതങ്ങളിലേക്ക് ചെന്ന മനുഷ്യരെ അവർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഹിന്ദു മതത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർക്ക് ചവിട്ടും ഇടിയും ആണ് പ്രതിഫലം ആയി ലഭിച്ചത്.
അന്യദേശത്ത് പോയി (ബ്രിട്ടീഷ് ഭരണം ഉള്ള പ്രദേശത്ത്) പഠനം കഴിഞ്ഞ് ഡോക്ടർ ആയി തിരവിതാംകൂറിൽ തിരിച്ച് വന്ന പൽപ്പുവിനോട് ഈഴവൻ ആയത് കൊണ്ട് പോയി തെങ്ങു കയറാൻ ആണ് ഹിന്ദു ഭരണകൂടം പറഞ്ഞത് എന്ന് നമ്മുടെ ഹിന്ദു മുതലാളിക്ക് അറിയില്ലയോ. നക്കി കൊന്നതിൻറെ ചരിത്രം പരിശോധിക്കുന്പോൾ അതും പഠിക്കണ്ടേ.
കേരളത്തിലെ ഹിന്ദുക്കൾ നക്കിയും കുത്തിയും കൊല്ലപ്പെടുന്നതിന് മുൻപ് അപാരമായ ധാർമ്മിക തേജസ്സോട് കൂടി കഴിഞ്ഞതിൻറെ ചരിത്രം 'കേരളത്തിൻറെ സാമൂഹ്യ ചരിത്രം' എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ വായിക്കാം...
"ബ്രാഹ്മണനിൽ നിന്ന് 16 അടി അകലെ നായരും, നായരിൽ നിന്ന് 16 അടി അകലെ ഈഴവനും, ഈഴവനിൽ നിന്ന് 32 അടി അകലെ പുലയനും, പുലയനിൽ നിന്ന് 32 അടി അകലെ നായാടിയും മാറി നിൽക്കണമായിരുന്നു. ഈ വ്യവസ്ഥകളെല്ലാം ക്രമീകരിച്ച് കൊണ്ട് പന്തീരാണ്ട് കൂടുന്പോൾ ചേരുന്ന മാമാങ്കത്തിൻറെ അനുമതി നേടിയെടുത്ത് അലംഘനീയമായ നിയമമാക്കി മാറ്റി."
അപ്പോൾ നക്കി കൊന്നതും കുത്തി കൊന്നതുമായ ഈഴവരുടെ പിൻമുറക്കാർ എത്രയും പെട്ടെന്ന് ഘർ വാപ്പച്ചി നടത്തി 16 അടി മാറി നിൽക്കേണ്ടതാണ്.
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധിക്കുക.
"ഈഴവർക്കും മറ്റ് അയിത്ത ജാതികാർക്കും ഒരു കാലത്ത് തൊട്ടുകൂടായ്മ എന്ന അയിത്തം മാത്രമേ ഉണ്ടായിയുന്നുള്ളുവെന്നും പിന്നീട് അവരുടെ പ്രവൃത്തി ദോഷം കൊണ്ട് ദൂരത്തും തീണ്ടുള്ള ജാതിക്കാരായി മാറിയതാണെന്നും ഒരു ബ്രാഹ്മണ കൃതിയായ കേരളോൽപ്പത്തിയിൽ പറയുന്നു. അവർണ്ണർ അവരുടെ സാമൂഹ്യ പദവിയിൽ താണുകൊണ്ടേ ഇരുന്നു എന്നതിന് ഈ പ്രസ്ഥാവന തെളിവാണ്. മൂന്ന് രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് അവർണ്ണ സമുദായങ്ങളെ താഴ്ത്തികെട്ടാൻ ബ്രാഹ്മണ മതം ശ്രമിച്ചത്. സാന്പത്തികമായി, ഭൂമിയുടെ മേലുള്ള അവരുടെ അവകാശം തട്ടിയെടുത്ത്. ആചാരപരമായി, അവരെ അയിത്തകാരായി മാറ്റി നിർത്തി. ബുദ്ധിപരമായി, എല്ലാവിധ വിജ്ഞാന സന്പാദന മാർഗ്ഗങ്ങളും അവരുടെ മുന്നിൽ കൊട്ടി അടച്ച്."
ഹിന്ദുക്കൾ എന്ന് താങ്കൾ ഇപ്പോൾ വിളിക്കുന്ന ജനങ്ങൾ പരസ്പരം നക്കി കൊന്നതിൻറെ ചരിത്രം ആണ് മുതലാളീ ഇപ്പോൾ പറഞ്ഞത്. ഇങ്ങനെ അടിച്ചമർത്തി തങ്ങളുടെ കാൽചുവട്ടിൽ അടിമകൾ ആക്കി ഇട്ട ജനങ്ങൾ ആണ് മുതലാളി വിദേശികളുടെ മിഷണറി പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആകൃഷ്ടരായി സ്വയം നക്കി കൊല്ലാൻ നിന്ന് കൊടുത്തത്. അത്രയ്ക് ഉജ്ജ്വലമായ അനുഭവങ്ങൾ ആണ് അവർക്ക് ഹിന്ദു മതത്തിൽ ലഭിച്ചത്.
ബുദ്ധമതക്കാരായിരുന്ന ഈഴവർ കേരളത്തിൽ ബ്രാഹ്മണമതം (ഇന്ന് ഹിന്ദു മതം എന്നൊക്കെ മയപ്പെടുത്തി പറയുമെങ്കിലും തത്വത്തിലും പ്രയോഗത്തിലും ബ്രാഹ്മണൻറെ ഹെജിമണി ആണ് അതിൻറെ കാതൽ) പ്രബലം ആയതോടെ ആണ് അയിത്ത ജാതിക്കാർ ആയി മാറിയത്.
വീണ്ടും അൽപം ചരിത്ര വായന ('കേരളത്തിൻറെ സാംസ്കാരിക ചരിത്രം' കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി കെ ഗോപാലകൃഷ്ണൻ)
"ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് വരെ കേരളത്തിലെ ജനസംഖ്യയിൽ നല്ലൊരു വിഭാഗം ബുദ്ധമതക്കാരായിരുന്നു എന്ന് നാം കണ്ടല്ലോ. ബ്രാഹ്മണർക്ക് കേരളീയ ജീവിതത്തിൽ ആധിപത്യം ലഭിച്ചതോടെ അവർ ബുദ്ധമതാനുയായികളെ അകറ്റി നിർത്താൻ തുടങ്ങി. പിൽകാലത്ത് അവർ ഹിന്ദു മതം സ്വീകരിച്ചപ്പോൾ അവർണ്ണരായിട്ടാണ് അവരെ കണക്കാക്കിയത്. ഇങ്ങനെ ആദ്യം ബ്രാഹ്മണമതത്തെ എതിർക്കുകയും പിന്നീട് ഹിന്ദു മതക്കാരായി തീരുകയും ചെയ്ത വിഭാഗം ആണ് ഈഴവർ."
"ബംഗാളിലും ബുദ്ധമതാനുയായികൾ ഹിന്ദുക്കളായിത്തീർന്നപ്പോൾ താണ ജാതിക്കാരായിട്ടാണത്രേ അവരെ അംഗീകരിച്ചത്."
"ഈഴവരും ബുദ്ധമതവുമായുണ്ടായിരുന്ന ബന്ധത്തെ പറ്റി മറ്റു പല ചരിത്രകരന്മാരും എടുത്തു പറഞ്ഞിട്ടുണ്ട്. "ഈഴവർക്ക് ചിത്തൻ എന്നും അരത്തൻ എന്നും രണ്ട് ദേവതകളുണ്ട് ചിത്തൻ സിദ്ധനും അരത്തൻ അർഹതനും തന്നെ" എന്ന് സി വി കുഞ്ഞുരാമൻ പറയുന്നു. ഇത് ഈഴവർക്ക് ബുദ്ധമതവുമായി ഉണ്ടായിരുന്ന ബന്ധത്തെ ആണത്രേ സൂചിപ്പിക്കുന്നത്."
"ഈഴവരുടെ ചില ക്ഷേത്രങ്ങളിൽ ശാന്തി പ്രവൃത്തി നടത്തി പോന്നിരുന്നത് പണ്ടാരങ്ങൾ ആണ്. പണ്ടാരങ്ങൾ ബുദ്ധഭിക്ഷുക്കളുടെ പിന്തുടർച്ചക്കാരാണെന്നും സി വി കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ കർത്താവായ ടി കെ വേലുപിള്ള ഇങ്ങനെ പ്രസ്താവിക്കുന്നു, "ബുദ്ധമതത്തിൻറെ പ്രഭാവകാലത്ത് ഈഴവർക്ക് ഈ രാജ്യത്ത് ഒരുവിധം ഉയർന്ന പദവിയാണ് ഉണ്ടായിരുന്നതെന്ന് കരുതാൻ ന്യായമുണ്ട്. ഈഴവരെ പോലെ ആ മതതത്വങ്ങളോട് അത്രയും ബഹുമാനമുള്ള മറ്റൊരു സമുദായവും ഇവിടെയില്ല. ഈഴവർ എന്ന അർത്ഥത്തിൽ ബൌദ്ധൻ എന്ന പദം കുഞ്ചൻ നന്പ്യാർ ഒരിടത്ത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്"
"ബി സി മൂന്നാം നൂറ്റാണ്ടിനും ഏ ഡി 3-4 നൂറ്റാണ്ടുകൾക്കും ഇടയിലെ തമിഴ് ബ്രാഹ്മി ലിഖിതങ്ങളിൽ ഈഴവരെ സംബന്ധിച്ച പരാമർശം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. അരിട്ടപ്പട്ടി ലിഖിതത്തിലും, കീഴളവ് ലിഖിതത്തിലും, സിത്തവാസൽ ലിഖിതത്തിലും, തിരുപ്പുറകുൻറം ലിഖിതത്തിലും, പുകലൂർ ലിഖിതത്തിലും ഈഴവരെ പരാമർശിച്ച് കാണുന്നു. ഈ എല്ലാ ലിഖിതങ്ങളിലും ഏതെങ്കിലും ഈഴവർ ബൌദ്ധ ജൈന മുനിമാർക്ക് താമസസ്ഥലം നിർമിച്ച് കൊടുക്കുകയോ പള്ളി നിർമ്മിച്ച് കൊടുക്കുകയോ ചെയ്തതായിട്ടാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ഈ ലിഖിതങ്ങളിലെ ഈഴവ ശബ്ദം ബൗദ്ധന്മാരെ സൂചിപ്പിക്കുന്നതാണെന്ന് വ്യക്തം."
അങ്ങനെ ബുദ്ധമതക്കാരായ ഈഴവരെ ജാതിവ്യവസ്ഥയിൽ അധിഷ്ടിതമായ ബ്രാഹ്മണ മതം പ്രചരിച്ചപ്പോൾ അയിത്തജാതിക്കാരാക്കി, അവർണ്ണരാക്കി അറിവും സന്പത്തും കൂലിയും നിഷേധിച്ച്, വിൽകാനും കൊല്ലാനും പറ്റുന്ന അടിമകളാക്കി ഹിന്ദുമതത്തിൻറെ പിന്നാന്പുറത്ത് നിർത്തുകയാണ് ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശികൾ വന്ന് അവരെ മതപരിവർത്തനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അടിമ വ്യവസ്ഥ നിരോധനം പോലുള്ള സാമൂഹ്യ പരിഷ്കരണ നിയമ നിർമ്മാണത്തിലൂടെയും നക്കി കൊല്ലുന്നത് വരെ അടിമകൾ ആയി കഴിയുകയായിരുന്നു മുതലാളീ അവർ.
അത് കൊണ്ട് ഇനി ഘർ വാപ്പച്ചി നടത്തുന്പോൾ അവരെ ഏത് തൊഴുത്തിലാ കൊണ്ട് കെട്ടേണ്ടത് എന്ന് അറിയാമല്ലോ.
ഇനി കെ ജി നാരായണൻറെ ചരിത്ര പുസ്തകത്തിലെ കേരളത്തിലെ അടിമകൾ എന്ന അധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
കേരളം സന്ദർശിച്ച കാൻറർവിഷർ എന്ന ഡച്ച്കാരൻ ഇവിടുത്തെ അടിമകളെ പറ്റി എഴുതിയ ഭാഗം
"കേരളത്തിലെ ഓരോ നന്പൂതിരി ജന്മിക്കും ക്ഷത്രിയ രാജാക്കന്മർക്കും കരാളന്മാരായ നായർ പ്രഭുക്കന്മാർക്കും കൃഷിപ്പണിക്കാവശ്യമുള്ളത്ര അടിമപ്പണിക്കാർ ഉണ്ടായിരുന്നു. ഈ അടിമപണിക്കാരുടെ മക്കളും ഇതേ അടിമത്തത്തിൽ ജനിക്കുകയും വളരുകയും ജീവിക്കുകയും ചെയ്ത് കൊണ്ടിരുന്നു. അവർ ഓരോരുത്തരും പ്രത്യേകതകളുള്ള വിവിധ ജാതികളായിട്ടാണ് കണ്ട് വരുന്നത്. അവരുടെ യജമാനന്മാരായ ജന്മിമാർക്ക് തോന്നുന്ന പക്ഷം അവരെ കാരണം കൂടാതെ തന്നെ കൊലചെയാനുള്ള അവകാശവുമുണ്ട്. മറിച്ച് വില്കുകയും ചെയാം.
യജമാനന് മൃഗങ്ങളെ പോലെ അവരെ കൊല്ലുകയും വിൽക്കുകയും ചെയാം. അതിനെ നിരോധിക്കാൻ യാതൊരു തത്വശാസ്തരവും നിയമവും ഇല്ല"
തുടർന്ന് ഈ പുസ്തകം നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധിക്കു
"ബ്രാഹ്മണ കേന്ദ്രങ്ങൾ ആയ പാലക്കാട്ടും ചിറ്റൂരും ഈ കാലഘട്ടതിൽ അവിടുത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഇപ്രകരം അടിമകളെ കൊണ്ട് നിറഞ്ഞിരുന്നതായി മി ബുക്കനൻ അഭിപ്രായപ്പെട്ടിരിക്കുന്നു. അന്ന് ഒരു അടിമയ്കും അയാളുടെ പെണ്ണാളിനും കൂടി 250 മുതൽ 300 വരെ പണമായിരുന്നു വില. രണ്ടും മൂന്നും കുട്ടികൾ കൂടെ ഉണ്ടെങ്കിൽ 100 പണവും പണിയെടുക്കാൻ കഴിവുള്ള അഞ്ച് കുട്ടികൾ ഉണ്ടെങ്കിൽ 600 പണവും അധികം കിട്ടുമായിരുന്നു. ഇത്രയും വലിയ വിലകൊടുത്ത് അടിമകളെ വാങ്ങാൻ കഴിവില്ലാത്തവർക്ക് അടിമകളെ പാട്ടമായും പണയമായും ഒറ്റിയായും ലഭിച്ചിരുന്നു. ആഴ്ചയിൽ യുവാക്കന്മാർക്ക് രണ്ടിടങ്ങഴി നെല്ലും വൃദ്ധന്മാർക്ക് ഇടങ്ങഴി നെല്ലുമാണ് ഭക്ഷണത്തിന് കൊടുത്തിരുന്നത്. ആണ്ടിൽ ആണാൾക്ക് ഏഴു മുഴം തുണിയും പെണ്ണാൾക്ക് പതിനാല് മുഴം തുണിയും നാണം മറയ്കാൻ നല്കിയിരുന്നു."
ഇനി ചില നിർണ്ണായക കാര്യങ്ങൾ മുതലാളി ശ്രദ്ധയോടെ വായിക്കണം. ഹിന്ദുക്കളെ നക്കി കൊന്നതിൻറെ വിവരണം ആണ്.
"ഒരു വിഭാഗത്തെ ക്രിസ്തു മത പുരോഹിതന്മാർ വിലയ്ക് വാങ്ങി മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികൾ ആക്കി സ്വതന്ത്രർ ആക്കിയതോട് കൂടി അടിമകളുടെ എണ്ണം കേരളത്തിൽ കുറയുവാൻ തുടങ്ങി. ഈ വിഷമ സ്ഥിതി തരണം ചെയുവാൻ അടിമ കുഞ്ഞുങ്ങളെ സൃഷ്ടിച്ച് എണ്ണത്തിൽ വന്ന കുറവ് പരിഹരിക്കുവാൻ വേണ്ടി ആയിരുന്നു ഉയർന്ന വില കൊടുത്ത് ആരോഗ്യവും പ്രസവശഷിയും കൂടിയ അടിമ സ്ത്രീകളെ വിലയ്ക് വാങ്ങി തുടങ്ങിയത്. അവരിൽ അധികം പേരും മകരം ഒന്ന് മുതൽ ഇരുപത്തെട്ട് വരെ ഉള്ള കാലങ്ങളിൽ ആചരിച്ച് വന്ന പുലപേടിയും മണ്ണാപേടിയും എന്ന രണ്ട് ആചാരങ്ങൾ വഴി സവർണ്ണ ഹിന്ദു സ്ത്രീകളിൽ നിന്നു അടിമകൾ ആക്കപ്പെട്ടവർ ആയിരുന്നു."
ക്രിസ്തു മതത്തിലേക്ക് നക്കി കൊന്ന ഹിന്ദു അടിമകളുടെ നഷ്ടം നികത്താൻ കൂടുതൽ അടിമകളെ ഉത്പാദിപ്പിക്കുകയാണ് അന്നത്തെ വിശാല ഹിന്ദു ഐക്യക്കാർ ചെയ്തത്. ഈ പുലപേടിയും മണ്ണാപേടിയും എന്താണെന്ന് മുതലാളി തൽക്കാലം അറിയേണ്ട. വലിയ സമുദായ ആചാര്യന്മാർ ഒക്കെ തലയിൽ മുണ്ടിട്ട് നടക്കുന്നതൊക്കെ മോശം അല്ലെ.
തുടർന്ന് വായിക്കുക
"ഈ അടിമകളിൽ ഒരു വിഭാഗം ഈഴവരും തീയരും മറ്റുമായിരുന്നു എന്നുള്ളത് രേഖകൾ കൊണ്ടും മറ്റ് വിളന്പരങ്ങൾ കൊണ്ടും വ്യക്തമായിട്ടുണ്ട്. അവരെ മോചിപ്പിക്കാൻ സവർണ്ണരിൽ പെട്ട ഒരു സനാതനഹിന്ദുവും അദ്വൈതവാദിയും ആരും രംഗത്ത് വന്നില്ല. ഏ ഡി 1847ൽ മാർത്താണ്ഡവർമ്മ ഉത്രം തിരുനാളിൻറെ കാലത്താണ് അടിമകളുടെ മോചനം ഒരു പ്രശ്നമായി ഉയർന്ന് വന്നത്. ക്രിസ്ത്യൻ പാതിരിമരാണ് അതിന് നേതൃത്വം നൽകിയത്. ചാറല്സ്മീഡ്, മാൾട്ട്, ബയ്ലി, ബേക്കർ എന്നീ പാതിരിമാർ അടിമത്തം അവസാനിക്കുന്നത് സംബന്ധിച്ച് ആദ്യമായി തിരുവിതാംകൂർ ഗവർണ്മെൻറിനെ സമീപിച്ച് ഒരു നിവേനം സമർപ്പിച്ചു. നാല് പ്രധാന ആവശ്യം ആണ് അവർ ഉന്നയിച്ചത്.
1) അടിമകളെ അന്യ രാജ്യങ്ങളിലേക്ക് വിൽക്കുകയും കയറ്റി കൊണ്ട് പോകുകയും ചെയുന്നത് അവസാനിപ്പിക്കുക
2) ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം അവസാനിപ്പിച്ച് കൊണ്ട് 1843ൽ പ്രയോഗത്തിൽ വരുത്തിയ ആക്ട് ഇവിടെയും നടപ്പിലാക്കുക
3) അടിമകൾക്ക് വസ്തുടമാവകാശം അനുവദിക്കുക
4) അടിമത്വത്തിൻറെ എല്ലാ പരന്പര്യങ്ങളും അവസാനിപ്പിക്കുക
ഈ ക്രിസ്ത്യൻ പാതിരിമാരുടെ പ്രക്ഷോഭണഫലമായി ഏ ഡി 1853 മുതൽ 1855 വരെയുള്ള കാലഘട്ടത്തിൽ പുലയർ, പറയർ, കുറവർ ഉൾപ്പടെ എല്ലാ അടിമകൾക്കും സ്വാതന്ത്ര്യം അനുവദിച്ചു.
ഇങ്ങനെ ഒക്കെ ആണ് മുതലാളി ഇവിടെ ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ ഉണ്ടായത്.
ഇത്രയും പ്രായം ഒക്കെ ആയ സ്ഥിതിയ്ക് ഇനി എങ്കിലും ഈ ജാതിമത ചിന്തയൊക്കെ അവസാനിപ്പിച്ച് നാരായണ ഗുരുവിൻറെ ആ 'ജാതി നിർണ്ണയം' ഒക്കെ വായിക്കണം. ഇനി ചരിത്രം പഠിക്കാൻ ഒന്നും സമയമില്ല. ഇതൊക്കെയെ രക്ഷയുള്ളു.
Like ·
·

Unlike · ·

ഗാന്ധി വധത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയുക:

ഗോഡ്സെ എന്ന ഭ്രാന്തന്റെ വെടിയുണ്ടകൾ നിർദയം ഇല്ലാതാക്കിയ മഹാത്മജിയെ അവമതിക്കാനും ഗാന്ധിജിയെ കൊന്ന കേസിൽ ഇന്ത്യ തൂക്കിലേറ്റിയ ഗോട്സെയെ മഹാനാക്കാനും ഗോഡ്സെയുടെ സന്തതികൾ സൈബർ ഇടങ്ങളെ മലീമസമാക്കുന്നു.

ഗാന്ധിജിയെ എന്തിനു കൊന്നുവെന്ന് ഗോഡ്സെ വിശദീകരിച്ച കാര്യങ്ങൾ വലിയ സംഭവമാക്കി ഉയർത്തി കാണിച്ചു കൊണ്ട് ഗോഡ്സെയെ ഒരു വലിയ ദേശസ്നേഹിയായി ഉയർത്തി കൊണ്ടുവരാനാണ് ശ്രമം. ഈ ശ്രമത്തെ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ ഒന്ന് പരിശോധിക്കാം.

കാരണം ഒന്ന് 1) ഗാന്ധിജി ഭഗത്സിംഗിനെ തൂക്കു മരത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ല.

ഉത്തരം: അഹിംസാ വാദിയായിരുന്ന ഗാന്ധിജിക്ക് ഭഗത്സിംഗിന്റെ ശൈലിയോട് യോജിപ്പുണ്ടായിരുന്നില്ല എന്നത് ശരിയാണ്. പക്ഷെ ഭഗത്സിംഗ് ജയിലിൽ കിടക്കുമ്പോൾ അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവുമായി ഭഗത് സിംഗിനെ വധ ശിക്ഷ ഒഴിവാക്കാൻ ഗാന്ധിജി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾ ഒരുവേള ചില ദേശീയ നേതാക്കൾ വഴി പൊതുജനം അറിയുകയും ഇനിയും വൈകിയാൽ ഭഗത് സിംഗ് രക്ഷപ്പെട്ടേക്കും എന്ന് ഭയന്ന സർക്കാർ തിടുക്കത്തിൽ വധശിക്ഷ നടപ്പാക്കുകയുമാണ്‌ ഉണ്ടായത്. ഗാന്ധിജി ശ്രമിച്ച് പരാജയപ്പെട്ട ഒരു ദൗത്യമായിരുന്നു എന്നതാണ് സത്യം.

2)എല്ലാ കാലത്തും മുസ്ലിം ലീഗിനെയും മുസ്ലിംകളെയും അനുസരിച്ച് ജീവിക്കാൻ അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു. ഖിലാഫത്ത് സമരത്തെ പിന്തുണച്ചു.

ഉത്തരം: ഗാന്ധിജി ഹിന്ദുക്കൾക്കും മുസ്ലിംകൽക്കും പൊതു സമ്മതനായിരുന്നു . വേദങ്ങളും ഖുർആനും ബൈബിളും ഒരുപോലെ വായിച്ച ഗാന്ധിജി സമുദായ സങ്കുചിതത്തം ഇല്ലാത്ത ഒരു വിശാല ഹൃദയനായ നേതാവ് ആയിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിന് വേണ്ടി നില കൊണ്ട അദ്ദേഹം ഒരിക്കലും ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് കീഴടങ്ങി ജീവിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അതൊരു നുണയാണ് . ഒരു യഥാർത്ഥ രാമ ഭക്തനായിരുന്ന, വേദം പഠിച്ച ഹിന്ദുവായിരുന്നു ഗാന്ധി. ഫാസിസ്റ്റ് ചിന്താഗതിയുള്ള ഗോഡ്സെക്ക്‌ ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിയാത്ത വിധം മതേതരനായ മഹാനായിരുന്നു ഗാന്ധി.

ജനസംഖ്യയിലെ ഗണ്യമായ ഭാഗധേയം നിശ്ചയിക്കുന്ന മുസ്ലിംകളുടെ ഖിലാഫത്ത് സമരം ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റമാണ് എന്ന് മനസ്സിലാക്കി അതിനെ തന്ത്രപൂർവ്വം അനുകൂലിച്ചു ദേശീയ തലത്തിൽ തന്നെ സ്വാതന്ത്ര സമരത്തെ ശക്തിപ്പെടുത്തുവാനാണ് ഗാന്ധിജി ശ്രമിച്ചത്. ഏറ്റവും ബുദ്ധിമാനായ സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്ന ഗാന്ധിജി ഖിലാഫത്ത് സമരത്തെ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിൽ പല കാരണങ്ങളാൽ ഉയർന്ന ഏതൊരു ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളെയും പിന്തുണചിട്ടുണ്ട്. ഗാന്ധിജിയെ അവമതിക്കുന്ന സമയം എന്ത് കൊണ്ടാണ് സ്വാതന്ത്ര സമര ചരിത്ര ചിത്രങ്ങളിൽ സംഘികൾക്ക് ഉയർത്തിക്കാണിക്കാൻ ഒരാൾ പോലുമില്ലാതായത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അന്നത്തെ സംഘികൾ എല്ലാം കോളനി ഭരണത്തിന്റെ ഉചിഷ്ടം ഭക്ഷിക്കുന്നവർ ആയിരുന്നു. ആന്തമാനിലെ ജയിലിൽ വെള്ളക്കാരന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ച സവർക്കർ ഉൾപ്പടെ.

3) 3) ഗാന്ധിജി ശിവജി, റാണാ പ്രതാബ് എന്നിവരെ വഴിതെറ്റിയ രാജ്യ സ്നേഹികൾ എന്ന് വിശേഷിപ്പിച്ചു.

ഉത്തരം : ജീവിതത്തിലുടനീളം ഗാന്ധി ഒരു അഹിംസാ വാദിയായിരുന്നു . ന്യായത്തിന് പോലും ഹിംസ പാടില്ല എന്ന് ശഠിച്ച ഒരു അഹിംസാ വാദി. അതിന്റെ അപ്രായോഗികതയൊന്നും ഗാന്ധിജിക്ക് വിഷയമല്ലായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം കൊടുംബിരി കൊള്ളുമ്പോൾ ചിലർ പോലീസ് സ്റ്റേഷന് തീയിട്ട സംഭവത്തിൽ വേദനിച്ച് സമരം തന്നെ നിറുത്തി വെച്ച് ഉപവസിചിട്ടുണ്ട്. ശരി തെറ്റുകളുടെ പ്രധാന മാനദണ്ടമായി അദ്ദേഹം കണക്കാക്കിയത് അഹിംസയാണ്. ലളിതമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ ലിറ്റ്മസ് പേപ്പർ അഹിംസയായിരുന്നു. ഗാന്ധിജി ശിവജിയെ കുറിച്ച് പറഞ്ഞ ഭാഗം ഇങ്ങനെയാണ്:

"I have based my opposition to the revolutionaries on the sole ground of expedience. Therefore, to compare their activities with those of Guru Govind Singh or Washington or Garibaldi or Lenin would be most misleading and dangerous. But by test of the theory of non-violence, I do not hesitate to say that it is highly likely that had I lived as their contemporary and in the respective countries, I would have called everyone of them a misguided patriot, even though a successful and brave warrior. As it is, I must not judge them. I disbelieve history so far as details of acts of heroes are concerned. I accept broad facts of history and draw my own lessons or my conduct. I do not want to repeat it in so far as the broad facts contradict the highest laws of life. But I positively refuse to judge men from the scanty material furnished to us by history. De mortuis nil nisi bonum.1 Kamal Pasha and De Valera too I cannot judge. But for me, as a believer in non-violence out and out they cannot be my guides in life in so far as their faith in war is concerned." - Young India 9th April 1925.

അതായത് അഹിംസ വാദിയായ തനിക്ക് യോജിക്കാൻ അവരോടു കഴിയില്ല എന്നാണ് പറഞ്ഞത്. അവർ യഥാർത്ഥത്തിൽ വിജയികളായ ധീരന്മാർ ആയിരുന്നാൽ പോലും. ഇതിലെവിടെ അപകീർത്തികരമായ പരാമർശം? ഒരു ഉറുംബിനെ പോലും വേദനിപ്പിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ വളരെ മാന്യമായി നടത്തിയ ഒരു പരാമർശം മാത്രമാണിത്. അതിനാണോ ആ മനുഷ്യനെ കൊന്നത്?

4)മുസ്ലിം ഭൂരിപക്ഷമായ കശ്മീരിലെ രാജാവ് ഹരി സിങ്ങിനോട് കാശിയിലേക്ക് താമസമാക്കാൻ ആവശ്യപ്പെട്ടു. അതേ സമയം ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹൈദരാബാദ് പാക്കിസ്ഥാനോട് ചേരാൻ അനുമതി നൽകി

ഉത്തരം : പച്ചക്കള്ളമാണിത്. കശ്മീരിന്റെ വിഷയത്തിൽ നെഹ്രുവും മൌണ്ട് ബാട്ടനും പരാജയപ്പെട്ടിടത്താണ് ഗാന്ധിജി വിജയിച്ചത്. കശ്മീരിലെ രാജാവ് കശ്മീർ ഒരു സ്വതന്ത്ര രാജ്യമായി മുന്നോട്ടു പോവാനാണ് താത്പര്യപ്പെട്ടത്. ഇന്ത്യയിൽ ചേരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.അദ്ദേഹത്തെ അനുനയിപ്പിക്കാൻ നെഹ്‌റു ഉൾപ്പടെ അന്നത്തെ നേതൃത്വം ആവത് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്തിനധികം, സാക്ഷാൽ മൌണ്ട് ബാറ്റൻ പ്രഭു കാശ്മീരിലേക്ക് ഈ ദൌത്യവുമായി ഒരു സന്ദർശനം തന്നെ നടത്തി പരാജയപ്പെട്ടു. ഈ അവസരത്തിലാണ് നെഹ്‌റു ഗാന്ധിജിയോട് അപേക്ഷിക്കുന്നത്. അന്നത്തെ ഇന്ത്യയിലെ കുബേരനോടും കുചേലനോടും അങ്ങോട്ട്‌ ആജ്ഞാപിക്കാനുള്ള മേധാ ശക്തിയുള്ള മറ്റൊരു നേതാവ് ഗാന്ധിജിയല്ലാതെ മറ്റാരാണ് ഉണ്ടായിരുന്നത്? ഗാന്ധിജിക്ക് തുല്യം ഗാന്ധിജി മാത്രം. അങ്ങനെ ഇന്ത്യയുടെ ദൌത്യവുമായി ആ വൃദ്ധൻ കശ്മീർ രാജാവിനെ കണ്ടു. വിജയിച്ചു തിരിച്ചു വന്നു. അന്നത്തെ പത്രങ്ങൾ ആ വിജയത്തെ വാനോളം പുകഴ്ത്തി :

“… But the Union of India has been taking a lively interest in the subject and indications are that the Hindu Maharaja of Kashmir, Sir Hari Singh, has lately been much influenced by representations made by Gandhi who visited Kashmir three months ago and by other congress leaders.”
The Times, London, October 25th 1947

ഉപാധികളോടെ കഷ്മീരിലെ സൈന്യത്തെ പിരിച്ചു വിട്ടു . സ്വതന്ത്ര രാജ്യമായി തുടരാൻ ആഗ്രഹിച്ച കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് ഈ സന്ദർശനമാണ് . നാം അംഗീകരിച്ച ഉപാധികൾ പിന്നീട് പാലിക്കപ്പെട്ടൊ എന്നത് മറ്റൊരു വിഷയമാണ്. ഈ വിഷയത്തിൽ ഗാന്ധിജിയെ കുട്ടപ്പെടുത്താൻ പഴുതില്ലെന്നു ബോധ്യപ്പെടുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

ഹൈദെരാബാദ് നൈസാമിന് പാക്കിസ്ഥാനിൽ ചേരാൻ ഗാന്ധിജി അനുമതി നൽകി എന്നത് മറ്റൊരു കള്ളമാണ്. നൈസാമിന് പാക്കിസ്ഥാനിലേക്ക്‌ പോവാൻ താല്പര്യം ഇല്ലായിരുന്നു .ഇന്ത്യ സ്വതന്ത്രമായ സമയത്ത് ഹൈദെരബാദ് സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയാണ് നൈസാം ചെയ്തത് . ഈ പ്രഖ്യാപനവുമായി അദ്ദേഹം മൌണ്ട് ബാറ്റനുമായി ചർച്ച നടത്തി . ഹൈദെരാബാദ് കോമണ്‍ വെൽത്തിൽ ഒരു അംഗ രാജ്യമായി തുടരുമെന്നും അറിയിച്ചു. നൈസാമിന് ഗാണ്ട്ജിജിയോടു വലിയ മതിപ്പും ഇല്ലായിരുന്നു. സ്വതന്ത്രമായി നില നിന്ന ഹൈദെരാബാദ് പിന്നീട് ഇന്ത്യ ബലമായി ഇന്ത്യയിലേക്ക് ചേർക്കുകയാണ് ഉണ്ടായത്. ഒരു ഘട്ടത്തിൽ പോലും പാക്കിസ്ഥാനിലേക്ക് ചേരാൻ തയ്യാറാവാത്ത നൈസാമിനെയും ഗാന്ധിയും കുറിച്ച് ഒരു പച്ചക്കള്ളം പ്രചരിപ്പിക്കരുത്

5)1931 ൽ കോണ്ഗ്രസ് കാവിക്കൊടി ഇന്ത്യൻ പതാകയാക്കാൻ തീരുമാനിച്ചപ്പോൾ ഗാന്ധിയാണ് എതിർത്തത്‌

ഉത്തരം: മറ്റേത് ഫാസിസ്ടിനെയും പോലെ ഗോട്സെ മറ്റൊരു പച്ചക്കള്ളം തട്ടി വിട്ടിരിക്കുന്നു. ഇന്ത്യൻ പതാകയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും കോണ്ഗ്രസ് കാവിപ്പതാക ഇന്ത്യയുടെ പതാകയായി തീരുമാനിച്ചിട്ടില്ല. ത്രിവർണ്ണ പതാകയുടെ പഴയ പതിപ്പ് 1921 മുതൽ തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു. 1931 ൽ ആ ത്രിവർണ്ണ പതാകയിൽ ചെറിയ മാറ്റം വരുത്തി സ്വരാജ് പതാകയാക്കുകയാണ് ഉണ്ടായത്. ഇനി ഗോട്സെ പറയുന്നതിന് ഒരു തെളിവ് പോലും മുന്നോട്ടു വെക്കാൻ ആർക്കും കഴിയില്ല.

6)ത്രിപുര സെഷനിൽ ഭൂരിപക്ഷം നേടിയ നേതാജി സ്ഥാന ത്യാഗം ചെയ്യാൻ ഗാന്ധിജി കാരണമായി

ഉത്തരം: 1939 ൽ നടന്ന ത്രിപുര സെഷനിൽ നേതാജി വിജയിച്ചു. എന്നാൽ ഗാന്ധിജിക്ക് താല്പര്യം എതിര് സ്ഥാനാർഥിയോട് ആയിരുന്നു. പൊതുവെ സമാധാന കാംക്ഷിയായ ഗാന്ധിജിയുടെ എതിർപ്പ് ആശയപരമായിരുന്നു എന്ന് വ്യക്തം. ഗാന്ധിയുടെ അനിഷ്ടം മനസ്സിലാക്കി നേതാജി രാജിവെക്കുകയാണ് ചെയ്തത്. ഇതിനാണോ കൊന്നത്?

7)തന്റെ ശവത്തിനു മുകളിൽ കൂടി മാത്രമേ വിഭജനം അനുവദിക്കൂ എന്ന് പറഞ്ഞ ഗാന്ധിജി 1947 ൽ കോണ്ഗ്രസ് സമ്മേളനത്തിൽ അവസാനം പിന്തുണച്ചു.

ഉത്തരം: വിഭജനത്തിൽ ഗാന്ധിജിയെ പോലെ ദുഖിച്ച വേറെയാരും ഉണ്ടായിട്ടില്ല. ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം പട്ടേൽ, നെഹറു , ജിന്ന , മൌണ്ട് ബാറ്റൻ എന്നിവർ എടുത്തു കഴിഞ്ഞിരുന്നു. അവസാന നിമിഷത്തിൽ പോലും ഇന്ത്യ വിഭാജിക്കപ്പെടരുത് എന്നാണു ഗാന്ധിജി ആഗ്രഹിച്ചത്. വിഭജന ചർച്ച അണിയറയിൽ നടക്കുമ്പോൾ ഗാന്ധിജി നവാഖലിയിൽ കലാപം ശാന്തമാക്കുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ തീരുമാനത്തിന് വഴങ്ങുകയാണ് ഉണ്ടായത്. അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ആദ്യമായി വിഭജനം ആവശ്യപ്പെട്ട ഫാസിസ്റ്റ് സംഘടനയുടെ പ്രതിനിധിക്ക് ഇന്ത്യ വിഭജനം ഗാന്ധിജിയെ കൊല്ലാൻ കാരണം ആവുന്നത് എങ്ങനെയാണു. തങ്ങള് ഇച്ചിച്ച ഒരു ഫാസിസ്റ്റ് ഇന്ത്യയ്ക്ക് ഗാന്ധിജി തടസ്സമായിരുന്നു എന്നതല്ലേ യഥാർത്ഥ കാരണം?

8)പ്രധാനമന്ത്രി സ്ഥാനത്തിനു പട്ടേലിനെ മറികടന്ന് നെഹ്രുവിനു അവസരം ലഭിച്ചത് ഗാന്ധിജി കാരണമാണ്.

ഉത്തരം: ശരിയാണ്. ഗാന്ധിജിയുടെ താൽപര്യത്തിൽ പട്ടേൽ പിൻ വാങ്ങുകയാണ് ചെയ്തത്? ഇത് ഗാന്ധിജിയെ കൊല്ലാൻ ഒരു കാരണമാണോ ?

9)ഡൽഹിൽ സർക്കാർ ചെലവിൽ മുസ്ലിം പള്ളികൾ പുനർ നിർമ്മിക്കാൻ പ്രേരിപ്പിച്ചു. അതെ സമയം സോമനാഥ് ക്ഷേത്ര നിർമ്മാണത്തെ എതിർത്തു.

ഉത്തരം: ഗാന്ധിജി ഡൽഹിൽ നിരാഹാരം കിടന്നത് കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുന്പാണ് ഡൽഹിൽ സമാധാനം സ്ഥാപിക്കുവാൻ വേണ്ടിയായിരുന്നു അത്. ഗാന്ധിജിയെ കൊല്ലാനുള്ള പദ്ധതി അതിനു മുന്പ് തന്നെ ഗോഡ്സെ ആരംഭിചിരുന്നു എന്ന് ചരിത്രത്തിൽ വായിക്കാം. ജനുവരി 18 നാണ് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചത്. 7 പ്രധാന പ്രഖ്യാപനങ്ങൾ ആണ് അന്നുണ്ടായത്. ആ പ്രഖ്യാപനങ്ങളിൽ എവിടെയും സർക്കാർ മുസ്ലിം പള്ളികൾക്ക് പണം നൽകണം എന്ന് പറയുന്നില്ല. കലാപകാരികൾ പിടിച്ചടക്കിയ മസ്ജിദുകൾ തിരിച്ചു കൊടുക്കണമെന്ന് മാത്രമാണ് പറയുന്നത്. സോമനാഥ് ക്ഷേത്രം ജനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചു നിര്മ്മിക്കണം എന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം . താൻ അതിനു താല്പര്യമെടുക്കുന്നു എന്നുകൂടി അദേഹം നിലപാട് സ്വീകരിച്ചു.
എന്നാൽ ഈ സംഭവങ്ങൾക്ക് വളരെ മുന്പ് തന്നെ ഗാന്ധിജിയെ കൊല്ലാൻ ഗോട്സെയും കൂട്ടരും ബോംബെയിൽ നിന്ന് ട്രെയിൻ കയറിയിരുന്നു.

10)10) പള്ളികളിൽ അഭയം തേടിയ ഹിന്ദുക്കളെ അവിടെ നിന്ന് ഇറക്കി വിട്ടു.

ഉത്തരം: മുകളിൽ വിശദീകരിച്ച സംഭവം തന്നെ. പക്ഷെ ചെറിയൊരു തിരുത്ത്. പള്ളിയിൽ അഭയം തേടുകയല്ല ഉണ്ടായത്. ഡൽഹിയിൽ മുസ്ലിംകൾ ആണ് ആക്രമിക്കപ്പെട്ടത്. ഹിന്ദു- സിക്ക് കലാപകാരികൾ പള്ളികൾ കയ്യേറുകയാണ് ഉണ്ടായത്. ഗാന്ധിജിയുടെ നിരാഹരത്തിന്റെ ഫലമായി ഹിന്ദു മുസ്ലിം സിഖ് നേതാക്കൻമാർ സമാധാനം പാലിക്കും, പരസ്പരം അക്രമിക്കില്ല എന്ന് വാക്കാൽ ഉറപ്പു നൽകിയ ശേഷമാണ് ആരാധന ആലയങ്ങൾ കൈമാറിയത്. ഗാന്ധിയുടെ കൈ പിടിച്ചു സമാധാനം ഉറപ്പു നൽകിയവരിൽ ഡൽഹിയിലെ ആർ എസ് എസ് നേതാക്കൾ വരെ ഉണ്ടായിരുന്നു എന്നുകൂടി അറിയുക. സംശയം ഉള്ളവർ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന പുസ്തകം വായിക്കുക

11)1947 ൽ ഇന്ത്യയെ ആക്രമിച്ച പാക്കിസ്ഥാന് നഷ്ടപരിഹാരമായി 55 കോടി നൽകാൻ സമ്മർദം ചൊലുത്തി

ഉത്തരം:

പോസ്റ്റിൽ പറഞ്ഞത് കശ്മീർ ആക്രമിച്ച പാക്കിസ്ഥാന് നഷ്ടപരിഹാരമായാണ് ആ തുക നല്കിയത് എന്നാണു പച്ചക്കള്ളമാണിത്.

ഇന്ത്യ വിഭാജിക്കപ്പെടുമ്പോൾ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ എല്ലാം ഓഹരിവെച്ചു . സർക്കാർ മേശകൾ, കസേരകൾ , അച്ചുകൂടം, പാത്രങ്ങൾ , ആയുധങ്ങൾ , പേന, പേപ്പർ .. എല്ലാം. അങ്ങനെ വിഭാജിക്കപ്പെടുന്ന സമയത്ത് 435 കോടി രൂപയാണ് ഉണ്ടായിരുന്നത്. കരാർ പ്രകാരം പാക്കിസ്ഥാന് നല്കെണ്ടിയിരുന്ന തുക മുഴുവനും കൊടുത്തിരുന്നില്ല. 55 കോടി കൂടി നല്കെണ്ടിയിരുന്നു. ആ തുക പല കാരണങ്ങൾ പറഞ്ഞ് ഇന്ത്യ വൈകിച്ചു . ഈ സമയത്ത് ഇന്ത്യ കരാർ പാലിക്കണം. പാക്കിസ്ഥാന് ആ തുക നൽകി ലോകത്തിന് മാതൃക കാണിക്കണം എന്ന് ആവശ്യപ്പെട്ടു ഡൽഹിയിൽ നിരാഹാരം കിടന്നു കൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ സര്ക്കാരിനെ കൊണ്ട് ആ തുക നല്കിച്ചത്. നാം സ്വപ്നം കണ്ട് നേടിയ ഇന്ത്യ കരാർ പാലിക്കാത്ത ഇന്ത്യയല്ല എന്നായിരുന്നു ഗാന്ധിജിയുടെ വാദം. കരാര് പാലിക്കാതെ ലോകത്തിനു മുൻപിൽ നമ്മുടെ രാജ്യം തലകുനിക്കരുത് എന്നാണു അദ്ദേഹം ആഗ്രഹിച്ചത്.

ആ തുക പാക്കിസ്ഥാന് അവകാശപ്പെട്ട കരാര് ചെയ്യപ്പെട്ട തുകയാണ്. പോസ്റ്റിൽ പറയുന്നത് പോലെ നഷ്ട പരിഹാരമല്ല.

ഇതിൽ സംശയമുള്ളവർ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന പുസ്തകം വായിക്കുക. വിവരക്കേട് മണ്ടത്തരം പറയാനുള്ള ലൈസന്സ് അല്ല.

ഇത് കേട്ട് കഴിഞ്ഞപ്പോ ന്യായധിപനായ ഖോസ്ലെ കരഞ്ഞു എന്ന് സംഘികൾ പ്രച്ചരിപ്പിക്കുന്നുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞുവത്രേ:

" വിധിപറയാൻ ജനങ്ങളെ എല്പ്പിചിരുന്ന്വെങ്കിൽ ഗോട്സേയെ അവർ വെറുതെ വിടുമായിരുന്നുവെന്ന് "

ഇതൊരു നുണയാണ്. കോടതിയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് ഖോസ്ലെ തന്റെ പുസ്തകത്തിൽ എഴുതിയ ഒരു ഭാഗം വക്രീകരിച്ചു കൊണ്ടാണ് ഈ പ്രചരണം. കോടതിയിൽ തടിച്ചു കൂടിയ ഹിന്ദുത്വ വാദികൾക്ക്‌ ഗോഡ്സേയുടെ വിശദീകരണം മതിയായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് മറച്ചുവെച്ചു കോടതിയിൽ അദ്ദേഹം കരഞ്ഞു എന്നൊക്കെയാക്കി മാറ്റി.

ഏതൊരു കൊലയാളിക്കും ഇതുപോലെ കുറെ ന്യായീകരണം ഉണ്ടാവും. താൻ തെറ്റ് ചെയ്തുവെന്ന് ഗോവിന്ദ ചാമി പോലും വിശ്വസിക്കുന്നില്ല. ഗോട്സെ ഇന്ത്യ വെറുക്കുന്ന ക്രിമിനൽ തന്നെയാണ്. നുണകൾ പ്രചരിപ്പിച്ചാൽ അയാൾ വീരനായകൻ ആവില്ല.

.
കടപ്പാട്: Nasarudheen Mannarkkad

ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത‍

ഒരു സവാരി കഴിഞ്ഞു ഗവര്‍മെന്റു മന്ദിരത്തില്‍ തിരിച്ചു എത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത‍ മൗണ്ട്ബാറ്റന്‍ അറിഞ്ഞത്.
അടുത്ത മണിക്കൂറിനുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹവും ആദ്യം ചോദിച്ചത് . "ആരാണ് അത് ചെയ്തത് "?.
''അറിയില്ല സര്‍." .അദ്ധേഹത്തെ വിവരം ധരിപ്പിച്ച അംഗരക്ഷകന്‍ മറുപടി പറഞ്ഞു.
നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗവര്‍മെന്റ് മന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങി ഉദ്യോഗസ്ഥന്‍ ആയ അലെന്‍ കാംബെല്‍ ജോണ്സനെ കണ്ടുപിടിച്ചു കാത്തു കിടക്കുന്ന കാറില്‍ കയറാന്‍ ആജ്ഞാപിച്ചു.
അവര്‍ രണ്ടു പേരും ബിര്‍ള ഹൌസില്‍ എത്തിയപ്പോഴേക്കും വമ്പിച്ച ജനാവലി ആ പരിസരങ്ങളില്‍ നിറഞ്ഞു കവിഞ്ഞിരിന്നു.
ജനങ്ങള്‍ക്കിടയില്‍ കൂടി ഗാന്ധിയുടെ ആസ്ഥാനത്തേക് അവര്‍ തള്ളി കയറിയപ്പോള്‍,
അതിനിടയില്‍ നിന്ന് സംഭ്രാന്തിയും ഉന്മത്തതയും നിറഞ്ഞ മൂക ഭാവത്തോടെ ഒരാള്‍ വിളിച്ചു പറഞ്ഞു
"ഒരു മുസ്ലിം ആണത് ചെയ്തത്!!!''.
പെട്ടന്ന് ഒരു മൂകത ജനങ്ങളെ മരവിപ്പിച്ചു.
മൗണ്ട് ബാറ്റന്‍ ആ മനുഷ്യന്റെ നേര്‍ക്ക് തിരിഞ്ഞു;
."എടൊ വിഡ്ഢി. അതൊരു ഹിന്ദു മതഭ്രാന്തന്‍ ആണ് ചെയ്തതെന്ന് തനിക്ക് അറിഞ്ഞുകൂടെ??'' എന്ന് ആകാവുന്ന ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
നിമിഷങ്ങള്‍ക് ശേഷം അവര്‍ ബിര്‍ള ഹൌസില്‍ കടന്നപ്പോള്‍ കാംബെല്‍ ജോഹ്ന്സന്‍ ചോദിച്ചു,
"അതൊരു ഹിന്ദുമത ഭ്രാന്തന്‍ ആണെന്ന് അങ്ങേക്ക് എങ്ങനെ മനസ്സിലായി?''
''എനിക്ക് അറിഞ്ഞു കൂടാ ആരാണത് ചെയ്തതെന്ന്. പക്ഷെ അത് ഒരു മുസ്ലിം ആണെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ കൂട്ടകൊല ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണ്".മൌണ്ട് ബാറ്റന്‍ പറഞ്ഞു.
(freedom at midnight )
----------------------------------------------------------------------------------------------------------------
കാലം പിന്നെയും മുന്നോട്ടു നീങ്ങി.
കൊലയാളി സംഘി ഗോഡ്സെ പൂജിക്കപ്പെടുന്ന വ്യക്തിയായി.
കൊല്ലാന്‍ പറഞ്ഞു വിട്ടവര്‍ പാര്‍ലമെന്റില്‍ ഗാന്ധിജിയുടെ ചിത്രത്തിനരികില്‍ തുല്യ പ്രാധാന്യത്തോടെ ചരിത്രത്തെ നോക്കി പല്ലിളിച്ചു നിന്നു.
ഗാന്ധിജിയെ കൊന്ന കൊലയാളി സംഘത്തിന്‍റെ ഇപ്പോഴത്തെ നേതാവ് രാജ്യത്തിന്‍റെ പരമാധികാരി വരെയായി!!!
കേഴുക പ്രിയ നാടെ... !!
Unlike · ·

Thursday, January 29, 2015

ഇസ്രായേലിന്റെ ക്രൂര കൃത്യങ്ങളെ പ്രകീര്‍ത്തിക്കുക വരെ ചെയ്യുന്ന ക്രിസ്തീയ വിശ്വാസികളെ കാണാന്‍ കഴിയും.


പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടുള്ള ഇസ്രായേലിന്റെ നരനായാട്ടിനെ ന്യായീകരിക്കുന്ന, അവരെ അനുകൂലിക്കുന്ന എന്ന് വേണ്ട ഇസ്രായേലിന്റെ ക്രൂര കൃത്യങ്ങളെ പ്രകീര്‍ത്തിക്കുക വരെ ചെയ്യുന്ന ക്രിസ്തീയ വിശ്വാസികളെ നമുക്ക് കാണാന്‍ കഴിയും.
ലോകത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ,മൊത്തം കുത്തക അവകാശപ്പെടാറുള്ള ഇവര്‍ തങ്ങളുടെ കര്‍ത്താവിനെ അതി ക്രൂരമായി ക്രൂശിച്ചു കൊന്നവരായിട്ടും കര്‍ത്താവിനെയും മാതാവിനെയും നിന്ദ്യവും നികൃഷ്ടവുമായ രീതിയില്‍ തെറി പറയുന്നവരായിട്ടും എന്ത് കൊണ്ട് ഇസ്രായേലിന്റെ കൊടും ക്രൂരതക്ക് ഓശാന പാടുന്നു എന്ന് പരിശോധിക്കുമ്പോള്‍ നാം മനസിലാക്കുന്നത്‌ യഹൂദരെ ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തിനു മിണ്ടാപ്രാണികളെ വരെ കൊന്നു കൊലവിളിക്കാന്‍ അവരെ സജ്ജമാക്കുന്നത് ക്രൈസ്തവരുടെ കര്‍ത്താവ് തെന്നെയാണെന്ന വസ്തുതയാണ്. ക്രൈസ്തവരുടെ കര്‍ത്താവിന്റെ കല്‍പ്പനകള്‍ ശിരസാ വഹിക്കുക മാത്രമാണ് ഇസ്രയേല്‍ ചെയ്യുന്നതെന് ചുരുക്കം അത് കൊണ്ട് തന്നെ ക്രൈസ്തവരില്‍ പലരും(ഇതിന്നപവാദമായിട്ടുള്ളവര്‍ ക്ഷമിച്ചാലും) ഇസ്രായേലിന്റെ പൈശാചിക പ്രവര്‍ത്തികളെ കണ്ണുമടച്ചു പ്രകീര്‍ത്തിക്കുന്നു.
മനുഷ്യമനസ്സാക്ഷികളെ ഞെട്ടിപ്പിക്കുന്ന അരുംകൊലകള്‍ നനടത്താന്‍ ഈ മനുഷ്യ മൃഗങ്ങളെ പ്രിപ്പിക്കുന്ന തോറ-പഴയ നിയമ വചനങ്ങളുടെ ചില സാമ്പിളുകള്‍ ചുവടെ..
1. വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ
കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
10. ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
11. നിങ്ങളുടെ ഇടയില്നി3ന്നു പുറപ്പെട്ട ഹീനരായ മനുഷ്യര്ചെആന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാ്രെ സേവിക്കാം എന്നു പറഞ്ഞ് പട്ടണ നിവാസികളെ വഴിതെറ്റിച്ചതായി കേട്ടാല്‍,
നിങ്ങള്‍ പട്ടണവാസികളെ മുഴുവന്‍ നിര്ദചയം വാളിനിരയാക്കണം. ആ പട്ടണത്തെ സകലജീവികളോടുംകൂടെ നശിപ്പിക്കണം(ആവര്ത്ത്.13:13.15)
12. മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്(പുറപ്പാട് 22:18)
13. തന്റെ പെട്ടകത്തെപ്പിടിച്ച ഉസ്സയെകര്‍ത്താവ്‌ കൊന്നുകളഞ്ഞു. ആ നാടിന് പെരസ് ഉസ്സ എന്ന പേരില്‍ അറിയപ്പെടുന്നു. (അര്‍ഥം ഉസ്സയുടെ നേരെ ആക്രമണം (1 സാമുവേല്‍ 15)
14. കര്‍ത്താവിന്റെ പെട്ടകത്തിനുളളിലേക്ക് നോക്കിയതിന് 50,070 പേരെകര്‍ത്താവ്‌ കൊന്നുകളഞ്ഞു. ഇത് കണ്ട് ജനം വിലപിച്ചു. (1 സാമുവേല്‍ 6:19)
15. കര്‍ത്താവിനോട് സാരാംശത്തില്‍ ഒന്നായിരിക്കുന്ന മറ്റൊരു ആളത്വമായ പരിശുദ്ധാത്മാവ് ശിംശോനില്‍ പ്രവേശിച്ചപ്പോള്‍ ഒരിക്കല്‍ 30 പേരെയും മറ്റൊരിക്കല്‍ ആയിരം പേരെയും കൊന്ന് രണ്ട്കൂനകള്‍ ഉണ്ടാക്കിയതായി കാണാം. (ന്യായാധിപന്‍മാര്‍ 14:19, 15:15)
16. അഞ്ചു രാജാക്കന്മാരുടെ സൈന്യവുമായി യോശുവ യുദ്ധം ചെയ്യവേ അതിലെ ധാരാളം പുരുഷന്മാരെ അദ്ദേഹം വെട്ടികൊന്നു. പിന്തിരിഞ്ഞോടിയവരെ ആകാശത്ത് നിന്ന് കല്‍മഴ പെയ്യിപ്പിച്ച് കര്‍ത്താവ് കൊന്നു. യോശുവയും സംഘവും കൊന്നതിനേക്കാള്‍ അധികമാളുകളെ കര്‍ത്താവ്‌ കല്ലെറിഞ്ഞുകൊന്നു. ശേഷം യോശുവ അഞ്ച് രാജാക്കന്മാരെ വെട്ടിക്കൊന്ന് സന്ധ്യവരെ മരത്തിന്മേല്‍ തൂക്കിയിട്ടു. (യോശുവ 10)
17. ലൈംഗിക അധാര്‍മികതക്കെല്ലാം കര്‍ത്താവിന്റെ വിധി വധശിക്ഷ. (ലേവ്യ 20:9:21)
18. നിന്റെ ദൈവമായ കര്ത്താ വിന്റെ മുന്പി ല്‍ പരികര്മംന ചെയ്യുന്ന പുരോഹിതനെയോ ന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്വം പ്രവര്ത്തി്ച്ചാല്‍, അവന്‍ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലില്‍ നിന്ന് ആ തിന്മ് നീക്കിക്കളയണം.(ആവര്ത്ന.17:12)
19 താനല്ലാതെ മറ്റൊരു ദേവന് കുഞ്ഞിനെ കൊടുക്കുന്ന അന്യനാട്ടുകാരനാണെങ്കിലും കൊല്ലണമെന്ന് കര്‍ത്താവ് കല്‍പിക്കുന്നു. ഈ കല്‍പ്പനപ്രകാരം യിസ്രയേല്യര്‍ നടത്തിയ എല്ലാ വധശിക്ഷയുടെയും ഉത്തരവാദിത്വം ഉള്ളവനാണ് കര്‍ത്താവ്. (ലേവ്യ 20:2)
20. മോശെയുടെ അഭാവത്തില്‍ തനിക്ക് പകരം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിന് ലേവ്യ എന്ന ഗോത്രക്കാരെ ഉപയോഗിച്ച് അവരുടെ സഹോദരന്‍മാരും സ്നേഹിതന്‍മാരുമായ 3000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു.'' (പുറപ്പാട് 32:27,28)
21. "മോശെ പ്രവാചകനെയും യിസ്രയേല്യരെയും പിന്തുടര്‍ന്ന ഫറവോനെയും അറുനൂറു രഥങ്ങള്‍ നിറയുന്ന തേരാളികളെയും കര്‍ത്താവ് കടലിലേക്ക് തള്ളിയിട്ടു. അവരില്‍ ഒരുവനും ജീവനോടെ ശേഷിച്ചില്ല.'' (പുറപ്പാട് 14:27,28)
22. "യിസ്രയേല്യരെ വിട്ടയക്കാതിരുന്ന ഫറവോന്റെയും എല്ലാ ഈജിപ്തുകാരുടെയും അവരുടെ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ കര്‍ത്താവ് കൊന്നുകളഞ്ഞു. ഈജിപ്തില്‍ വലിയൊരു നിലവിളി ഉണ്ടായി. ഒന്നെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. ഇപ്രകാരം താന്‍ ചെയ്ത വലിയ കാര്യങ്ങള്‍ യിസ്രയേല്യര്‍ എന്നും ഓര്‍ക്കേണ്ടതിന് പെസഹ എന്ന ഒരു ഉത്സവം ആചരിക്കുവാന്‍ യിസ്രയേല്യരോട് കര്‍ത്താവ്‌ കല്‍പിച്ചു.'' (പുറപ്പാട് 12:12, 13:15, 12:29)
23. അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം.
24. ആ ദേവന്മാെര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാാരായിരിക്കാം
25. അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മുഴുവന്റെയും
26. യുവതിയില്‍ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കില്‍,
അവര്‍ ആ യുവതിയെ അവളുടെ പിതൃഭവനത്തിന്റെ വാതില്ക്ക്ല്‍ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷന്മായര്‍ അവളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണം.
അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും - സ്ത്രീയെയും പുരുഷനെയും - വധിക്കണം.
അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യകയെ പട്ടണത്തില്‍വച്ച് ഒരുവന്‍ കാണുകയും അവളുമായി ശയിക്കുകയും ചെയ്താല്‍, ഇരുവരെയും പട്ടണ വാതില്ക്കയല്‍ കൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലണം
പട്ടണത്തിലായിരുന്നിട്ടും സഹായത്തിനുവേണ്ടി നിലവിളിക്കാതിരുന്നതിനാല്‍ അവളും അവന്‍ തന്റെ അയല്ക്കാ്രന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനും വധിക്കപ്പെടണം(ആവര്ത്തനനം(22:20-2)
27 : മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്മാാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ(ലേവ്യ20:27)
28. കര്ത്താ വു മോശയോടു കല്പിെച്ചതുപോലെ അവര്‍ മിദിയാന്കാരോടു യുദ്ധം ചെയ്ത് പുരുഷന്മാരരെയെല്ലാം കൊന്നൊടുക്കി
29. അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ രാജാക്കന്മാുരും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി
30. ഇസ്രായേല്യര്‍ മി...ദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്പ‍റ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു
അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്‌നിക്കിരയാക്കി.
കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്ച്ച മുതലും അവര്‍ എടുത്തു
മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്മാങരും ശതാധിപന്മാാരുമായ പടത്തലവന്മാ്രോടു കോപിച്ചു
അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
അതിനാല്‍ സകല ആണ്കു ഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക
എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്കുട്ടികളെ നിങ്ങള്ക്കാ യി ജീവനോടെ സൂക്ഷിച്ചുകൊള്ളുക
31. കര്‍ത്താവിന്റെ കല്പനപ്രകാരം ഹായി എന്ന രാജ്യത്തിലെ രാജാവിനെ കൊന്നു കെട്ടിത്തൂക്കുകയും 12,000 പുരുഷന്‍മാരെയും സ്ത്രീകളെ കൊന്നും അവരുടെ വസ്തുക്കള്‍ കൊള്ളമുതലായി വിശ്വാസികള്‍ക്ക് നല്‍കിയും യോശുവ കര്‍ത്താവിനെ അനുസരിച്ചു. (യോശുവ 8)
32. പിന്നീടും യോശുവ അനേകം രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും കര്‍ത്താവിന്റെ കല്‍പനപ്രകാരം കൊന്നൊടുക്കുകയും അവരുടെ വസ്തുക്കള്‍ കൊള്ളയായി അനുഭവിക്കുകയും ചെയ്തു. ഇത് ഓരോന്നും വിവരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ബൈബിളില്‍പ്പോലും കൊല്ലപ്പെട്ടവരുടെ രാജാക്കന്മാരുടെ 31 പേരടങ്ങുന്ന പട്ടിക കൊടുക്കുകയാണ് ചെയ്തത്. (യോശുവ 12)
33. യെരിഹോവില്‍ നിന്നും കൊള്ളമുതലായി കര്‍ത്താവിന് ലഭിച്ച അര്‍പ്പിത വസ്തുക്കളില്‍ നിന്നും ആഖാന്‍ എന്ന വ്യക്തി ചിലത് എടുത്തതിന് കര്‍ത്താവ്‌ കോപിച്ചു. കര്‍ത്തവിന്റെ ഉഗ്രകോപം മാറുന്നതിന് ആഖാനെ യോശുവയും സംഘവും കല്ലെറിഞ്ഞ് ചുട്ടുകൊന്നു. (യോശുവ 7)
34. അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
35. അമ്മോര്യ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഓഗിനെയും അവരുടെ സര്‍വസൈന്യങ്ങളെയും കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 21)
36. മോശെ പ്രവാചകനോട് ധിക്കാരം കാണിച്ച കോരഹിനെയും പ്രസിദ്ധരായ 250 നേതാക്കന്മാരെയും അവരുടെ അനുയായികളെയും ശേഷം 10,700 പേരെയും ഭൂമി പിളര്‍ത്തിയും അഗ്നികൊണ്ട് ദഹിപ്പിച്ചും ബാധ അയച്ചും കര്‍ത്താവ്‌ കൊന്നൊടുക്കി. (സംഖ്യ 16)
37. അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ
വാക്കുകള്‍ (ലേവ്യ 26:8)

ചിത്രത്തിൽ കാണുന്ന മെഡൽ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്.


ചിത്രത്തിൽ കാണുന്ന മെഡൽ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്.
അതിന്റെ വിശദാംശങ്ങളിലേക്ക് പോവും മുമ്പ് അതിന്റെ കാലികപ്രസക്തി ഒന്ന് വിശകലനം ചെയ്യാം
പ്രഖ്യാപിതശത്രുക്കളില്ലാതെ ഫാസിസത്തിന് നിലനില്പ്പില്ല. സമാധാനത്തിൽ ജീവിച്ചു പോവുന്ന ഭൂരിപക്ഷം ജനങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ അവർ 'അപകടത്തിലാണ് 'എന്നാ ഭീതി കുത്തി നിറച്ച്ചാലെ സാധിക്കൂ. അതിനു മതം, ദേശം, വംശം തുടങ്ങിയ സത്വങ്ങളെ ഉപയോഗിച്ച് ശത്രുക്കളെ ഉണ്ടാക്കിയെടുക്കും.പൊടിപ്പും തൊങ്ങലും വച്ചു ഫിലിസ്റ്റിൻ ആയ ഒരു കൂട്ടത്തെ ഉണ്ടാക്കിയെടുക്കലാണ് ഫാസിസത്തിലെക്കുള്ളആദ്യപടി.
സംഘിന്റെ താത്വികാചാര്യനായ ഗൊൽവാർക്കരിന്റെ നാസി പ്രേമം വളരെ പരസ്യമാണല്ലോ
"To keep upthe purity of the Race and its culture, Germany shocked the world by herpurging the country of the Semitic races -- the Jews. Race pride at its highesthas been manifested here. Germany has also shown how well-nigh impossible it isfor Races and cultures, having differences going to the root, to be assimilatedinto one united whole, a good lesson for us in Hindusthan to learn and profitby."
ഇത് തന്നെയാണ് ഗൊൽവർകർ ഇന്ത്യയിലുംഉദ്യേശിച്ചത്‌ എന്ന് തന്നെ പറയാൻ കഴിയും
"From thisstandpoint, sanctioned by the experience of shrewd old nations, the foreignraces in Hindusthan must either adopt the Hindu culture and language, mustlearn to respect and hold in reverence Hindu religion, must entertain no ideabut those of the glorification of the Hindu race and culture, i.e. of the Hindunation, and must lose their separate existence to merge in the Hindu race; ormay stay in the country, wholly subordinated to the Hindu Nation, claimingnothing, deserving no privileges, far less any preferential treatment -- noteven citizen's rights."
എന്തായാലുംഇത്തരത്തിൽ ഉള്ള ഒരു രാഷ്ട്രം സ്രിഷ്ടിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായം മറ്റു സമുദായങ്ങളെ വെറുപ്പോടെ വീക്ഷിക്കേണ്ട സ്ഥിതി ഉണ്ടാവണം. അതിനുള്ള മാർഗമാണ് നുണപറയൽ.
നട്ടാൽ മുളക്കാത്ത നുണകളിലൂടെയും പ്രോപഗണ്ട തന്ത്രങ്ങളിലൂടെയും ആണ് ഫാസിസം വിജയിക്കുന്നത്. നാസികളുടെ ഇതേ പാതയാണ് ഇന്ത്യൻ 'നാസികളും' സ്വീകരിച്ചിരിക്കുന്നത്; ലവ് ജിഹാദ്, ദേവസ്വത്തിന്റെ പണം സര്ക്കാര് ഉപയോഗിക്കുന്നു, ഹജ്ജ് സബ്സിഡി അങ്ങനെ എത്ര നുണകൾ.
ഇതേ പോലെ ഉള്ളഒരു നുണയാണ് ഇന്ത്യയിലെ മുസ്ലിം പൊപുലെഷൻ പെരുക്കം, 'The Indian Muslim Population Bomb'
“…in 2035, Muslim will become absolute majority in India(total population: 197.7 crore). Conversion, threatening, rioting,slaughtering, terrorism, intrusion, polygamy, no birth control are being the major tools for Muslim to reach that figure within the said period,”
ഇതിന്റെ യാഥാർത്ഥ്യം സ്ക്രോൾ റിപ്പോര്ട്ട് ചെയ്തിരുന്നു
‘With current trends, it will take 220 years for India's Muslim population to equal Hindu numbers’
എന്നിട്ടും ഈ നുണ പറയുന്നതിന്റെ രഹസ്യം ഇവര്ക്ക് കണക്കറിയാത്തതോന്നുമല്ല; ഇത് ഒരു വെടിക്ക്കുറെ പക്ഷികൾ വീഴുന്ന ഒരു കളിയാണ്. ഒന്നാമതായി ഭൂരിപക്ഷസമുദായത്തെ ഇത് പറഞ്ഞു പേടിപ്പിക്കാം. അപ്പൊ വോട്ടൊക്കെ തങ്ങളുടെ പെട്ടിയിൽ വീണോളും. ആദ്യമേ തന്നെ തന്നെ സംശയത്തിൽ നില്ക്കുന്ന സമുദായങ്ങൾ തമ്മിൽ അടികൊഴുപ്പിക്കാന് പറ്റും. അങ്ങനെ അങ്ങനെ എത്ര ഉപയോഗങ്ങൾ.
ഒരേ സമയം മുസ്ലിങ്ങളുടെ രാജ്യസ്നേഹം കുറവാണ് എന്ന്പരാതിപ്പെടുകയും അതെ സമയം മുസ്ലിങ്ങൾ കൂടിയാൽ രാജ്യത്ത്പ്രശ്നമാണ് എന്ന് പറഞ്ഞു നടക്കുന്ന സംഘിന്റെ ഇന്ത്യ എന്ന സെക്കുലർ, ജനാധിപത്യ രാജ്യത്തോടുള്ള (സെക്കുലർ, ജനാധിപത്യം,ഈ രണ്ടു വാക്കുകൾ പരമപ്രധാനമാണ്) പ്രതിബദ്ധത ഭയങ്കരമാണ്.
അതിനിടയിലാണ് ഹിന്ദു സ്ത്രീകള് നാല് പ്രസവിക്കണം, അഞ്ചു പ്രസവിക്കണം എന്നൊക്കെ പറഞ്ഞു ഓരോരുത്തന്മാർ വരുന്നത്
http://www.newindianexpress.com/…/…/01/13/article2618058.ece
http://indianexpress.com/…/sakshi-stokes-another-controver…/
ഈ പറയുന്നതിന് പല മാനങ്ങളുണ്ട്. ഹിന്ദു സ്ത്രീ എത്ര പ്രസവിക്കണം എന്നത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾ പറയുന്നത് പോലെപ്രസവിച്ചു കൂട്ടുകയാണ് ഹിന്ദു സ്ത്രീകളുടെ ജോലി, തുടങ്ങി പാട്രിയാര്ക്കിയുടെ ഏറ്റവും ദുഷിച്ച ആ മുന്കാലത്തെക്ക് സ്ത്രീകളെ കൊണ്ട്ചെന്നെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
ഇതേ പദ്ധതി കൂടിയ വീര്യത്തിൽ മാനസപുത്രനായ ഹിറ്റ്‌ലറുടെ നാട്ടിലുംഉണ്ടായിരുന്നു. അതാണ്‌ ചിത്രത്തിൽ കാണിച്ച ക്രോസ് ഓഫ് ഹോനർ ഓഫ് ദ ജർമൻ മദർ (http://en.wikipedia.org/…/Cross_of_Honour_of_the_German_Mot…)
നാലോ അതിൽ കൂടുതലോ കുട്ടികൾ ഉള്ളവര്ക്ക് ആണ് ഈ മെടൽകൊടുത്തിരുന്നത്. അതിൽ തന്നെ സ്വര്ണം,വെള്ളി, വെങ്കലംമെടലുകളും ഉണ്ട്.
1st Class Order, Gold Cross: eligible mothers with eight or more children
2nd Class Order, Silver Cross: eligible mothers with six to seven children
3rd Class Order, Bronze Cross: eligible mothers with four to five children
പറഞ്ഞു വരുന്നത് ഫാസിസത്തിന്റെ രീതികളെപ്പറ്റിയാണ്‌. 'ഓർമ്മകൾ ഉണ്ടായിരിക്കണം’എന്ന് പറയുന്നത് വെറുതെയല്ല'.നമ്മള്ക്കില്ലാത്തതും അത് തന്നെ. ഇയ്യിടെ ഇന്ത്യയിലെ പതിനൊന്നുനഗരങ്ങളിലായി പതിനായിരത്തോളം സ്കൂൾ, കോളേജു വിദ്യാര്‍ത്ഥികളുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണ് താഴെ കൊടുത്തിരിക്കുന്നത് (http://www.huffingtonpost.in/…/yuva-nagarik-meter-2015_n_65…
50% of the students preferred military rule over democracy
65% thinks that boys and girls from different religions should not mingle
50% are intolerant towards migrant workers
49% believe that household help do not have the right to demand minimum wages
41% youth agreed that women have no choice but to accept violence
തീരെ ചരിത്രബോധമില്ലാത്ത, രാഷ്ട്രീയത്തിൽ അശേഷം താല്പര്യമില്ലാത്ത ഒരു ജനതയാണ്നമ്മളുടെ ഇടയിൽ വളര്ന്നു കൊണ്ടിരിക്കുന്നത് എന്നത് പേടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ഇങ്ങനെയുള്ള ഒരു തലമുറയിൽ ഫാസിസം വളര്ന്നു വരാൻ അധിക താമസം ഒന്നുംവേണ്ട എന്നാണു ചരിത്രം പഠിപ്പിക്കുന്നത്‌.

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...