Friday, January 30, 2015

Unlike · ·

ഗാന്ധി വധത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയുക:

ഗോഡ്സെ എന്ന ഭ്രാന്തന്റെ വെടിയുണ്ടകൾ നിർദയം ഇല്ലാതാക്കിയ മഹാത്മജിയെ അവമതിക്കാനും ഗാന്ധിജിയെ കൊന്ന കേസിൽ ഇന്ത്യ തൂക്കിലേറ്റിയ ഗോട്സെയെ മഹാനാക്കാനും ഗോഡ്സെയുടെ സന്തതികൾ സൈബർ ഇടങ്ങളെ മലീമസമാക്കുന്നു.

ഗാന്ധിജിയെ എന്തിനു കൊന്നുവെന്ന് ഗോഡ്സെ വിശദീകരിച്ച കാര്യങ്ങൾ വലിയ സംഭവമാക്കി ഉയർത്തി കാണിച്ചു കൊണ്ട് ഗോഡ്സെയെ ഒരു വലിയ ദേശസ്നേഹിയായി ഉയർത്തി കൊണ്ടുവരാനാണ് ശ്രമം. ഈ ശ്രമത്തെ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ ഒന്ന് പരിശോധിക്കാം.

കാരണം ഒന്ന് 1) ഗാന്ധിജി ഭഗത്സിംഗിനെ തൂക്കു മരത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ല.

ഉത്തരം: അഹിംസാ വാദിയായിരുന്ന ഗാന്ധിജിക്ക് ഭഗത്സിംഗിന്റെ ശൈലിയോട് യോജിപ്പുണ്ടായിരുന്നില്ല എന്നത് ശരിയാണ്. പക്ഷെ ഭഗത്സിംഗ് ജയിലിൽ കിടക്കുമ്പോൾ അന്നത്തെ വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവുമായി ഭഗത് സിംഗിനെ വധ ശിക്ഷ ഒഴിവാക്കാൻ ഗാന്ധിജി ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾ ഒരുവേള ചില ദേശീയ നേതാക്കൾ വഴി പൊതുജനം അറിയുകയും ഇനിയും വൈകിയാൽ ഭഗത് സിംഗ് രക്ഷപ്പെട്ടേക്കും എന്ന് ഭയന്ന സർക്കാർ തിടുക്കത്തിൽ വധശിക്ഷ നടപ്പാക്കുകയുമാണ്‌ ഉണ്ടായത്. ഗാന്ധിജി ശ്രമിച്ച് പരാജയപ്പെട്ട ഒരു ദൗത്യമായിരുന്നു എന്നതാണ് സത്യം.

2)എല്ലാ കാലത്തും മുസ്ലിം ലീഗിനെയും മുസ്ലിംകളെയും അനുസരിച്ച് ജീവിക്കാൻ അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു. ഖിലാഫത്ത് സമരത്തെ പിന്തുണച്ചു.

ഉത്തരം: ഗാന്ധിജി ഹിന്ദുക്കൾക്കും മുസ്ലിംകൽക്കും പൊതു സമ്മതനായിരുന്നു . വേദങ്ങളും ഖുർആനും ബൈബിളും ഒരുപോലെ വായിച്ച ഗാന്ധിജി സമുദായ സങ്കുചിതത്തം ഇല്ലാത്ത ഒരു വിശാല ഹൃദയനായ നേതാവ് ആയിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിന് വേണ്ടി നില കൊണ്ട അദ്ദേഹം ഒരിക്കലും ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് കീഴടങ്ങി ജീവിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അതൊരു നുണയാണ് . ഒരു യഥാർത്ഥ രാമ ഭക്തനായിരുന്ന, വേദം പഠിച്ച ഹിന്ദുവായിരുന്നു ഗാന്ധി. ഫാസിസ്റ്റ് ചിന്താഗതിയുള്ള ഗോഡ്സെക്ക്‌ ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിയാത്ത വിധം മതേതരനായ മഹാനായിരുന്നു ഗാന്ധി.

ജനസംഖ്യയിലെ ഗണ്യമായ ഭാഗധേയം നിശ്ചയിക്കുന്ന മുസ്ലിംകളുടെ ഖിലാഫത്ത് സമരം ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റമാണ് എന്ന് മനസ്സിലാക്കി അതിനെ തന്ത്രപൂർവ്വം അനുകൂലിച്ചു ദേശീയ തലത്തിൽ തന്നെ സ്വാതന്ത്ര സമരത്തെ ശക്തിപ്പെടുത്തുവാനാണ് ഗാന്ധിജി ശ്രമിച്ചത്. ഏറ്റവും ബുദ്ധിമാനായ സ്വാതന്ത്ര സമര സേനാനി കൂടിയായിരുന്ന ഗാന്ധിജി ഖിലാഫത്ത് സമരത്തെ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിൽ പല കാരണങ്ങളാൽ ഉയർന്ന ഏതൊരു ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളെയും പിന്തുണചിട്ടുണ്ട്. ഗാന്ധിജിയെ അവമതിക്കുന്ന സമയം എന്ത് കൊണ്ടാണ് സ്വാതന്ത്ര സമര ചരിത്ര ചിത്രങ്ങളിൽ സംഘികൾക്ക് ഉയർത്തിക്കാണിക്കാൻ ഒരാൾ പോലുമില്ലാതായത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? അന്നത്തെ സംഘികൾ എല്ലാം കോളനി ഭരണത്തിന്റെ ഉചിഷ്ടം ഭക്ഷിക്കുന്നവർ ആയിരുന്നു. ആന്തമാനിലെ ജയിലിൽ വെള്ളക്കാരന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ച സവർക്കർ ഉൾപ്പടെ.

3) 3) ഗാന്ധിജി ശിവജി, റാണാ പ്രതാബ് എന്നിവരെ വഴിതെറ്റിയ രാജ്യ സ്നേഹികൾ എന്ന് വിശേഷിപ്പിച്ചു.

ഉത്തരം : ജീവിതത്തിലുടനീളം ഗാന്ധി ഒരു അഹിംസാ വാദിയായിരുന്നു . ന്യായത്തിന് പോലും ഹിംസ പാടില്ല എന്ന് ശഠിച്ച ഒരു അഹിംസാ വാദി. അതിന്റെ അപ്രായോഗികതയൊന്നും ഗാന്ധിജിക്ക് വിഷയമല്ലായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം കൊടുംബിരി കൊള്ളുമ്പോൾ ചിലർ പോലീസ് സ്റ്റേഷന് തീയിട്ട സംഭവത്തിൽ വേദനിച്ച് സമരം തന്നെ നിറുത്തി വെച്ച് ഉപവസിചിട്ടുണ്ട്. ശരി തെറ്റുകളുടെ പ്രധാന മാനദണ്ടമായി അദ്ദേഹം കണക്കാക്കിയത് അഹിംസയാണ്. ലളിതമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ ലിറ്റ്മസ് പേപ്പർ അഹിംസയായിരുന്നു. ഗാന്ധിജി ശിവജിയെ കുറിച്ച് പറഞ്ഞ ഭാഗം ഇങ്ങനെയാണ്:

"I have based my opposition to the revolutionaries on the sole ground of expedience. Therefore, to compare their activities with those of Guru Govind Singh or Washington or Garibaldi or Lenin would be most misleading and dangerous. But by test of the theory of non-violence, I do not hesitate to say that it is highly likely that had I lived as their contemporary and in the respective countries, I would have called everyone of them a misguided patriot, even though a successful and brave warrior. As it is, I must not judge them. I disbelieve history so far as details of acts of heroes are concerned. I accept broad facts of history and draw my own lessons or my conduct. I do not want to repeat it in so far as the broad facts contradict the highest laws of life. But I positively refuse to judge men from the scanty material furnished to us by history. De mortuis nil nisi bonum.1 Kamal Pasha and De Valera too I cannot judge. But for me, as a believer in non-violence out and out they cannot be my guides in life in so far as their faith in war is concerned." - Young India 9th April 1925.

അതായത് അഹിംസ വാദിയായ തനിക്ക് യോജിക്കാൻ അവരോടു കഴിയില്ല എന്നാണ് പറഞ്ഞത്. അവർ യഥാർത്ഥത്തിൽ വിജയികളായ ധീരന്മാർ ആയിരുന്നാൽ പോലും. ഇതിലെവിടെ അപകീർത്തികരമായ പരാമർശം? ഒരു ഉറുംബിനെ പോലും വേദനിപ്പിക്കരുത് എന്ന് വിശ്വസിക്കുന്ന ഒരാൾ വളരെ മാന്യമായി നടത്തിയ ഒരു പരാമർശം മാത്രമാണിത്. അതിനാണോ ആ മനുഷ്യനെ കൊന്നത്?

4)മുസ്ലിം ഭൂരിപക്ഷമായ കശ്മീരിലെ രാജാവ് ഹരി സിങ്ങിനോട് കാശിയിലേക്ക് താമസമാക്കാൻ ആവശ്യപ്പെട്ടു. അതേ സമയം ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹൈദരാബാദ് പാക്കിസ്ഥാനോട് ചേരാൻ അനുമതി നൽകി

ഉത്തരം : പച്ചക്കള്ളമാണിത്. കശ്മീരിന്റെ വിഷയത്തിൽ നെഹ്രുവും മൌണ്ട് ബാട്ടനും പരാജയപ്പെട്ടിടത്താണ് ഗാന്ധിജി വിജയിച്ചത്. കശ്മീരിലെ രാജാവ് കശ്മീർ ഒരു സ്വതന്ത്ര രാജ്യമായി മുന്നോട്ടു പോവാനാണ് താത്പര്യപ്പെട്ടത്. ഇന്ത്യയിൽ ചേരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല.അദ്ദേഹത്തെ അനുനയിപ്പിക്കാൻ നെഹ്‌റു ഉൾപ്പടെ അന്നത്തെ നേതൃത്വം ആവത് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. എന്തിനധികം, സാക്ഷാൽ മൌണ്ട് ബാറ്റൻ പ്രഭു കാശ്മീരിലേക്ക് ഈ ദൌത്യവുമായി ഒരു സന്ദർശനം തന്നെ നടത്തി പരാജയപ്പെട്ടു. ഈ അവസരത്തിലാണ് നെഹ്‌റു ഗാന്ധിജിയോട് അപേക്ഷിക്കുന്നത്. അന്നത്തെ ഇന്ത്യയിലെ കുബേരനോടും കുചേലനോടും അങ്ങോട്ട്‌ ആജ്ഞാപിക്കാനുള്ള മേധാ ശക്തിയുള്ള മറ്റൊരു നേതാവ് ഗാന്ധിജിയല്ലാതെ മറ്റാരാണ് ഉണ്ടായിരുന്നത്? ഗാന്ധിജിക്ക് തുല്യം ഗാന്ധിജി മാത്രം. അങ്ങനെ ഇന്ത്യയുടെ ദൌത്യവുമായി ആ വൃദ്ധൻ കശ്മീർ രാജാവിനെ കണ്ടു. വിജയിച്ചു തിരിച്ചു വന്നു. അന്നത്തെ പത്രങ്ങൾ ആ വിജയത്തെ വാനോളം പുകഴ്ത്തി :

“… But the Union of India has been taking a lively interest in the subject and indications are that the Hindu Maharaja of Kashmir, Sir Hari Singh, has lately been much influenced by representations made by Gandhi who visited Kashmir three months ago and by other congress leaders.”
The Times, London, October 25th 1947

ഉപാധികളോടെ കഷ്മീരിലെ സൈന്യത്തെ പിരിച്ചു വിട്ടു . സ്വതന്ത്ര രാജ്യമായി തുടരാൻ ആഗ്രഹിച്ച കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് ഈ സന്ദർശനമാണ് . നാം അംഗീകരിച്ച ഉപാധികൾ പിന്നീട് പാലിക്കപ്പെട്ടൊ എന്നത് മറ്റൊരു വിഷയമാണ്. ഈ വിഷയത്തിൽ ഗാന്ധിജിയെ കുട്ടപ്പെടുത്താൻ പഴുതില്ലെന്നു ബോധ്യപ്പെടുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

ഹൈദെരാബാദ് നൈസാമിന് പാക്കിസ്ഥാനിൽ ചേരാൻ ഗാന്ധിജി അനുമതി നൽകി എന്നത് മറ്റൊരു കള്ളമാണ്. നൈസാമിന് പാക്കിസ്ഥാനിലേക്ക്‌ പോവാൻ താല്പര്യം ഇല്ലായിരുന്നു .ഇന്ത്യ സ്വതന്ത്രമായ സമയത്ത് ഹൈദെരബാദ് സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയാണ് നൈസാം ചെയ്തത് . ഈ പ്രഖ്യാപനവുമായി അദ്ദേഹം മൌണ്ട് ബാറ്റനുമായി ചർച്ച നടത്തി . ഹൈദെരാബാദ് കോമണ്‍ വെൽത്തിൽ ഒരു അംഗ രാജ്യമായി തുടരുമെന്നും അറിയിച്ചു. നൈസാമിന് ഗാണ്ട്ജിജിയോടു വലിയ മതിപ്പും ഇല്ലായിരുന്നു. സ്വതന്ത്രമായി നില നിന്ന ഹൈദെരാബാദ് പിന്നീട് ഇന്ത്യ ബലമായി ഇന്ത്യയിലേക്ക് ചേർക്കുകയാണ് ഉണ്ടായത്. ഒരു ഘട്ടത്തിൽ പോലും പാക്കിസ്ഥാനിലേക്ക് ചേരാൻ തയ്യാറാവാത്ത നൈസാമിനെയും ഗാന്ധിയും കുറിച്ച് ഒരു പച്ചക്കള്ളം പ്രചരിപ്പിക്കരുത്

5)1931 ൽ കോണ്ഗ്രസ് കാവിക്കൊടി ഇന്ത്യൻ പതാകയാക്കാൻ തീരുമാനിച്ചപ്പോൾ ഗാന്ധിയാണ് എതിർത്തത്‌

ഉത്തരം: മറ്റേത് ഫാസിസ്ടിനെയും പോലെ ഗോട്സെ മറ്റൊരു പച്ചക്കള്ളം തട്ടി വിട്ടിരിക്കുന്നു. ഇന്ത്യൻ പതാകയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും കോണ്ഗ്രസ് കാവിപ്പതാക ഇന്ത്യയുടെ പതാകയായി തീരുമാനിച്ചിട്ടില്ല. ത്രിവർണ്ണ പതാകയുടെ പഴയ പതിപ്പ് 1921 മുതൽ തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു. 1931 ൽ ആ ത്രിവർണ്ണ പതാകയിൽ ചെറിയ മാറ്റം വരുത്തി സ്വരാജ് പതാകയാക്കുകയാണ് ഉണ്ടായത്. ഇനി ഗോട്സെ പറയുന്നതിന് ഒരു തെളിവ് പോലും മുന്നോട്ടു വെക്കാൻ ആർക്കും കഴിയില്ല.

6)ത്രിപുര സെഷനിൽ ഭൂരിപക്ഷം നേടിയ നേതാജി സ്ഥാന ത്യാഗം ചെയ്യാൻ ഗാന്ധിജി കാരണമായി

ഉത്തരം: 1939 ൽ നടന്ന ത്രിപുര സെഷനിൽ നേതാജി വിജയിച്ചു. എന്നാൽ ഗാന്ധിജിക്ക് താല്പര്യം എതിര് സ്ഥാനാർഥിയോട് ആയിരുന്നു. പൊതുവെ സമാധാന കാംക്ഷിയായ ഗാന്ധിജിയുടെ എതിർപ്പ് ആശയപരമായിരുന്നു എന്ന് വ്യക്തം. ഗാന്ധിയുടെ അനിഷ്ടം മനസ്സിലാക്കി നേതാജി രാജിവെക്കുകയാണ് ചെയ്തത്. ഇതിനാണോ കൊന്നത്?

7)തന്റെ ശവത്തിനു മുകളിൽ കൂടി മാത്രമേ വിഭജനം അനുവദിക്കൂ എന്ന് പറഞ്ഞ ഗാന്ധിജി 1947 ൽ കോണ്ഗ്രസ് സമ്മേളനത്തിൽ അവസാനം പിന്തുണച്ചു.

ഉത്തരം: വിഭജനത്തിൽ ഗാന്ധിജിയെ പോലെ ദുഖിച്ച വേറെയാരും ഉണ്ടായിട്ടില്ല. ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം പട്ടേൽ, നെഹറു , ജിന്ന , മൌണ്ട് ബാറ്റൻ എന്നിവർ എടുത്തു കഴിഞ്ഞിരുന്നു. അവസാന നിമിഷത്തിൽ പോലും ഇന്ത്യ വിഭാജിക്കപ്പെടരുത് എന്നാണു ഗാന്ധിജി ആഗ്രഹിച്ചത്. വിഭജന ചർച്ച അണിയറയിൽ നടക്കുമ്പോൾ ഗാന്ധിജി നവാഖലിയിൽ കലാപം ശാന്തമാക്കുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ തീരുമാനത്തിന് വഴങ്ങുകയാണ് ഉണ്ടായത്. അല്ലെങ്കിൽ തന്നെ ഇന്ത്യയിൽ ആദ്യമായി വിഭജനം ആവശ്യപ്പെട്ട ഫാസിസ്റ്റ് സംഘടനയുടെ പ്രതിനിധിക്ക് ഇന്ത്യ വിഭജനം ഗാന്ധിജിയെ കൊല്ലാൻ കാരണം ആവുന്നത് എങ്ങനെയാണു. തങ്ങള് ഇച്ചിച്ച ഒരു ഫാസിസ്റ്റ് ഇന്ത്യയ്ക്ക് ഗാന്ധിജി തടസ്സമായിരുന്നു എന്നതല്ലേ യഥാർത്ഥ കാരണം?

8)പ്രധാനമന്ത്രി സ്ഥാനത്തിനു പട്ടേലിനെ മറികടന്ന് നെഹ്രുവിനു അവസരം ലഭിച്ചത് ഗാന്ധിജി കാരണമാണ്.

ഉത്തരം: ശരിയാണ്. ഗാന്ധിജിയുടെ താൽപര്യത്തിൽ പട്ടേൽ പിൻ വാങ്ങുകയാണ് ചെയ്തത്? ഇത് ഗാന്ധിജിയെ കൊല്ലാൻ ഒരു കാരണമാണോ ?

9)ഡൽഹിൽ സർക്കാർ ചെലവിൽ മുസ്ലിം പള്ളികൾ പുനർ നിർമ്മിക്കാൻ പ്രേരിപ്പിച്ചു. അതെ സമയം സോമനാഥ് ക്ഷേത്ര നിർമ്മാണത്തെ എതിർത്തു.

ഉത്തരം: ഗാന്ധിജി ഡൽഹിൽ നിരാഹാരം കിടന്നത് കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുന്പാണ് ഡൽഹിൽ സമാധാനം സ്ഥാപിക്കുവാൻ വേണ്ടിയായിരുന്നു അത്. ഗാന്ധിജിയെ കൊല്ലാനുള്ള പദ്ധതി അതിനു മുന്പ് തന്നെ ഗോഡ്സെ ആരംഭിചിരുന്നു എന്ന് ചരിത്രത്തിൽ വായിക്കാം. ജനുവരി 18 നാണ് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചത്. 7 പ്രധാന പ്രഖ്യാപനങ്ങൾ ആണ് അന്നുണ്ടായത്. ആ പ്രഖ്യാപനങ്ങളിൽ എവിടെയും സർക്കാർ മുസ്ലിം പള്ളികൾക്ക് പണം നൽകണം എന്ന് പറയുന്നില്ല. കലാപകാരികൾ പിടിച്ചടക്കിയ മസ്ജിദുകൾ തിരിച്ചു കൊടുക്കണമെന്ന് മാത്രമാണ് പറയുന്നത്. സോമനാഥ് ക്ഷേത്രം ജനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചു നിര്മ്മിക്കണം എന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം . താൻ അതിനു താല്പര്യമെടുക്കുന്നു എന്നുകൂടി അദേഹം നിലപാട് സ്വീകരിച്ചു.
എന്നാൽ ഈ സംഭവങ്ങൾക്ക് വളരെ മുന്പ് തന്നെ ഗാന്ധിജിയെ കൊല്ലാൻ ഗോട്സെയും കൂട്ടരും ബോംബെയിൽ നിന്ന് ട്രെയിൻ കയറിയിരുന്നു.

10)10) പള്ളികളിൽ അഭയം തേടിയ ഹിന്ദുക്കളെ അവിടെ നിന്ന് ഇറക്കി വിട്ടു.

ഉത്തരം: മുകളിൽ വിശദീകരിച്ച സംഭവം തന്നെ. പക്ഷെ ചെറിയൊരു തിരുത്ത്. പള്ളിയിൽ അഭയം തേടുകയല്ല ഉണ്ടായത്. ഡൽഹിയിൽ മുസ്ലിംകൾ ആണ് ആക്രമിക്കപ്പെട്ടത്. ഹിന്ദു- സിക്ക് കലാപകാരികൾ പള്ളികൾ കയ്യേറുകയാണ് ഉണ്ടായത്. ഗാന്ധിജിയുടെ നിരാഹരത്തിന്റെ ഫലമായി ഹിന്ദു മുസ്ലിം സിഖ് നേതാക്കൻമാർ സമാധാനം പാലിക്കും, പരസ്പരം അക്രമിക്കില്ല എന്ന് വാക്കാൽ ഉറപ്പു നൽകിയ ശേഷമാണ് ആരാധന ആലയങ്ങൾ കൈമാറിയത്. ഗാന്ധിയുടെ കൈ പിടിച്ചു സമാധാനം ഉറപ്പു നൽകിയവരിൽ ഡൽഹിയിലെ ആർ എസ് എസ് നേതാക്കൾ വരെ ഉണ്ടായിരുന്നു എന്നുകൂടി അറിയുക. സംശയം ഉള്ളവർ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന പുസ്തകം വായിക്കുക

11)1947 ൽ ഇന്ത്യയെ ആക്രമിച്ച പാക്കിസ്ഥാന് നഷ്ടപരിഹാരമായി 55 കോടി നൽകാൻ സമ്മർദം ചൊലുത്തി

ഉത്തരം:

പോസ്റ്റിൽ പറഞ്ഞത് കശ്മീർ ആക്രമിച്ച പാക്കിസ്ഥാന് നഷ്ടപരിഹാരമായാണ് ആ തുക നല്കിയത് എന്നാണു പച്ചക്കള്ളമാണിത്.

ഇന്ത്യ വിഭാജിക്കപ്പെടുമ്പോൾ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ എല്ലാം ഓഹരിവെച്ചു . സർക്കാർ മേശകൾ, കസേരകൾ , അച്ചുകൂടം, പാത്രങ്ങൾ , ആയുധങ്ങൾ , പേന, പേപ്പർ .. എല്ലാം. അങ്ങനെ വിഭാജിക്കപ്പെടുന്ന സമയത്ത് 435 കോടി രൂപയാണ് ഉണ്ടായിരുന്നത്. കരാർ പ്രകാരം പാക്കിസ്ഥാന് നല്കെണ്ടിയിരുന്ന തുക മുഴുവനും കൊടുത്തിരുന്നില്ല. 55 കോടി കൂടി നല്കെണ്ടിയിരുന്നു. ആ തുക പല കാരണങ്ങൾ പറഞ്ഞ് ഇന്ത്യ വൈകിച്ചു . ഈ സമയത്ത് ഇന്ത്യ കരാർ പാലിക്കണം. പാക്കിസ്ഥാന് ആ തുക നൽകി ലോകത്തിന് മാതൃക കാണിക്കണം എന്ന് ആവശ്യപ്പെട്ടു ഡൽഹിയിൽ നിരാഹാരം കിടന്നു കൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ സര്ക്കാരിനെ കൊണ്ട് ആ തുക നല്കിച്ചത്. നാം സ്വപ്നം കണ്ട് നേടിയ ഇന്ത്യ കരാർ പാലിക്കാത്ത ഇന്ത്യയല്ല എന്നായിരുന്നു ഗാന്ധിജിയുടെ വാദം. കരാര് പാലിക്കാതെ ലോകത്തിനു മുൻപിൽ നമ്മുടെ രാജ്യം തലകുനിക്കരുത് എന്നാണു അദ്ദേഹം ആഗ്രഹിച്ചത്.

ആ തുക പാക്കിസ്ഥാന് അവകാശപ്പെട്ട കരാര് ചെയ്യപ്പെട്ട തുകയാണ്. പോസ്റ്റിൽ പറയുന്നത് പോലെ നഷ്ട പരിഹാരമല്ല.

ഇതിൽ സംശയമുള്ളവർ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന പുസ്തകം വായിക്കുക. വിവരക്കേട് മണ്ടത്തരം പറയാനുള്ള ലൈസന്സ് അല്ല.

ഇത് കേട്ട് കഴിഞ്ഞപ്പോ ന്യായധിപനായ ഖോസ്ലെ കരഞ്ഞു എന്ന് സംഘികൾ പ്രച്ചരിപ്പിക്കുന്നുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞുവത്രേ:

" വിധിപറയാൻ ജനങ്ങളെ എല്പ്പിചിരുന്ന്വെങ്കിൽ ഗോട്സേയെ അവർ വെറുതെ വിടുമായിരുന്നുവെന്ന് "

ഇതൊരു നുണയാണ്. കോടതിയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് ഖോസ്ലെ തന്റെ പുസ്തകത്തിൽ എഴുതിയ ഒരു ഭാഗം വക്രീകരിച്ചു കൊണ്ടാണ് ഈ പ്രചരണം. കോടതിയിൽ തടിച്ചു കൂടിയ ഹിന്ദുത്വ വാദികൾക്ക്‌ ഗോഡ്സേയുടെ വിശദീകരണം മതിയായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് മറച്ചുവെച്ചു കോടതിയിൽ അദ്ദേഹം കരഞ്ഞു എന്നൊക്കെയാക്കി മാറ്റി.

ഏതൊരു കൊലയാളിക്കും ഇതുപോലെ കുറെ ന്യായീകരണം ഉണ്ടാവും. താൻ തെറ്റ് ചെയ്തുവെന്ന് ഗോവിന്ദ ചാമി പോലും വിശ്വസിക്കുന്നില്ല. ഗോട്സെ ഇന്ത്യ വെറുക്കുന്ന ക്രിമിനൽ തന്നെയാണ്. നുണകൾ പ്രചരിപ്പിച്ചാൽ അയാൾ വീരനായകൻ ആവില്ല.

.
കടപ്പാട്: Nasarudheen Mannarkkad

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...