Thursday, January 29, 2015

ഇസ്രായേലിന്റെ ക്രൂര കൃത്യങ്ങളെ പ്രകീര്‍ത്തിക്കുക വരെ ചെയ്യുന്ന ക്രിസ്തീയ വിശ്വാസികളെ കാണാന്‍ കഴിയും.


പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടുള്ള ഇസ്രായേലിന്റെ നരനായാട്ടിനെ ന്യായീകരിക്കുന്ന, അവരെ അനുകൂലിക്കുന്ന എന്ന് വേണ്ട ഇസ്രായേലിന്റെ ക്രൂര കൃത്യങ്ങളെ പ്രകീര്‍ത്തിക്കുക വരെ ചെയ്യുന്ന ക്രിസ്തീയ വിശ്വാസികളെ നമുക്ക് കാണാന്‍ കഴിയും.
ലോകത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ,മൊത്തം കുത്തക അവകാശപ്പെടാറുള്ള ഇവര്‍ തങ്ങളുടെ കര്‍ത്താവിനെ അതി ക്രൂരമായി ക്രൂശിച്ചു കൊന്നവരായിട്ടും കര്‍ത്താവിനെയും മാതാവിനെയും നിന്ദ്യവും നികൃഷ്ടവുമായ രീതിയില്‍ തെറി പറയുന്നവരായിട്ടും എന്ത് കൊണ്ട് ഇസ്രായേലിന്റെ കൊടും ക്രൂരതക്ക് ഓശാന പാടുന്നു എന്ന് പരിശോധിക്കുമ്പോള്‍ നാം മനസിലാക്കുന്നത്‌ യഹൂദരെ ഇത്തരം ക്രൂര കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്, സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തിനു മിണ്ടാപ്രാണികളെ വരെ കൊന്നു കൊലവിളിക്കാന്‍ അവരെ സജ്ജമാക്കുന്നത് ക്രൈസ്തവരുടെ കര്‍ത്താവ് തെന്നെയാണെന്ന വസ്തുതയാണ്. ക്രൈസ്തവരുടെ കര്‍ത്താവിന്റെ കല്‍പ്പനകള്‍ ശിരസാ വഹിക്കുക മാത്രമാണ് ഇസ്രയേല്‍ ചെയ്യുന്നതെന് ചുരുക്കം അത് കൊണ്ട് തന്നെ ക്രൈസ്തവരില്‍ പലരും(ഇതിന്നപവാദമായിട്ടുള്ളവര്‍ ക്ഷമിച്ചാലും) ഇസ്രായേലിന്റെ പൈശാചിക പ്രവര്‍ത്തികളെ കണ്ണുമടച്ചു പ്രകീര്‍ത്തിക്കുന്നു.
മനുഷ്യമനസ്സാക്ഷികളെ ഞെട്ടിപ്പിക്കുന്ന അരുംകൊലകള്‍ നനടത്താന്‍ ഈ മനുഷ്യ മൃഗങ്ങളെ പ്രിപ്പിക്കുന്ന തോറ-പഴയ നിയമ വചനങ്ങളുടെ ചില സാമ്പിളുകള്‍ ചുവടെ..
1. വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ
കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
10. ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
11. നിങ്ങളുടെ ഇടയില്നി3ന്നു പുറപ്പെട്ട ഹീനരായ മനുഷ്യര്ചെആന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാ്രെ സേവിക്കാം എന്നു പറഞ്ഞ് പട്ടണ നിവാസികളെ വഴിതെറ്റിച്ചതായി കേട്ടാല്‍,
നിങ്ങള്‍ പട്ടണവാസികളെ മുഴുവന്‍ നിര്ദചയം വാളിനിരയാക്കണം. ആ പട്ടണത്തെ സകലജീവികളോടുംകൂടെ നശിപ്പിക്കണം(ആവര്ത്ത്.13:13.15)
12. മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്(പുറപ്പാട് 22:18)
13. തന്റെ പെട്ടകത്തെപ്പിടിച്ച ഉസ്സയെകര്‍ത്താവ്‌ കൊന്നുകളഞ്ഞു. ആ നാടിന് പെരസ് ഉസ്സ എന്ന പേരില്‍ അറിയപ്പെടുന്നു. (അര്‍ഥം ഉസ്സയുടെ നേരെ ആക്രമണം (1 സാമുവേല്‍ 15)
14. കര്‍ത്താവിന്റെ പെട്ടകത്തിനുളളിലേക്ക് നോക്കിയതിന് 50,070 പേരെകര്‍ത്താവ്‌ കൊന്നുകളഞ്ഞു. ഇത് കണ്ട് ജനം വിലപിച്ചു. (1 സാമുവേല്‍ 6:19)
15. കര്‍ത്താവിനോട് സാരാംശത്തില്‍ ഒന്നായിരിക്കുന്ന മറ്റൊരു ആളത്വമായ പരിശുദ്ധാത്മാവ് ശിംശോനില്‍ പ്രവേശിച്ചപ്പോള്‍ ഒരിക്കല്‍ 30 പേരെയും മറ്റൊരിക്കല്‍ ആയിരം പേരെയും കൊന്ന് രണ്ട്കൂനകള്‍ ഉണ്ടാക്കിയതായി കാണാം. (ന്യായാധിപന്‍മാര്‍ 14:19, 15:15)
16. അഞ്ചു രാജാക്കന്മാരുടെ സൈന്യവുമായി യോശുവ യുദ്ധം ചെയ്യവേ അതിലെ ധാരാളം പുരുഷന്മാരെ അദ്ദേഹം വെട്ടികൊന്നു. പിന്തിരിഞ്ഞോടിയവരെ ആകാശത്ത് നിന്ന് കല്‍മഴ പെയ്യിപ്പിച്ച് കര്‍ത്താവ് കൊന്നു. യോശുവയും സംഘവും കൊന്നതിനേക്കാള്‍ അധികമാളുകളെ കര്‍ത്താവ്‌ കല്ലെറിഞ്ഞുകൊന്നു. ശേഷം യോശുവ അഞ്ച് രാജാക്കന്മാരെ വെട്ടിക്കൊന്ന് സന്ധ്യവരെ മരത്തിന്മേല്‍ തൂക്കിയിട്ടു. (യോശുവ 10)
17. ലൈംഗിക അധാര്‍മികതക്കെല്ലാം കര്‍ത്താവിന്റെ വിധി വധശിക്ഷ. (ലേവ്യ 20:9:21)
18. നിന്റെ ദൈവമായ കര്ത്താ വിന്റെ മുന്പി ല്‍ പരികര്മംന ചെയ്യുന്ന പുരോഹിതനെയോ ന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്വം പ്രവര്ത്തി്ച്ചാല്‍, അവന്‍ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലില്‍ നിന്ന് ആ തിന്മ് നീക്കിക്കളയണം.(ആവര്ത്ന.17:12)
19 താനല്ലാതെ മറ്റൊരു ദേവന് കുഞ്ഞിനെ കൊടുക്കുന്ന അന്യനാട്ടുകാരനാണെങ്കിലും കൊല്ലണമെന്ന് കര്‍ത്താവ് കല്‍പിക്കുന്നു. ഈ കല്‍പ്പനപ്രകാരം യിസ്രയേല്യര്‍ നടത്തിയ എല്ലാ വധശിക്ഷയുടെയും ഉത്തരവാദിത്വം ഉള്ളവനാണ് കര്‍ത്താവ്. (ലേവ്യ 20:2)
20. മോശെയുടെ അഭാവത്തില്‍ തനിക്ക് പകരം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിന് ലേവ്യ എന്ന ഗോത്രക്കാരെ ഉപയോഗിച്ച് അവരുടെ സഹോദരന്‍മാരും സ്നേഹിതന്‍മാരുമായ 3000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു.'' (പുറപ്പാട് 32:27,28)
21. "മോശെ പ്രവാചകനെയും യിസ്രയേല്യരെയും പിന്തുടര്‍ന്ന ഫറവോനെയും അറുനൂറു രഥങ്ങള്‍ നിറയുന്ന തേരാളികളെയും കര്‍ത്താവ് കടലിലേക്ക് തള്ളിയിട്ടു. അവരില്‍ ഒരുവനും ജീവനോടെ ശേഷിച്ചില്ല.'' (പുറപ്പാട് 14:27,28)
22. "യിസ്രയേല്യരെ വിട്ടയക്കാതിരുന്ന ഫറവോന്റെയും എല്ലാ ഈജിപ്തുകാരുടെയും അവരുടെ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ കര്‍ത്താവ് കൊന്നുകളഞ്ഞു. ഈജിപ്തില്‍ വലിയൊരു നിലവിളി ഉണ്ടായി. ഒന്നെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. ഇപ്രകാരം താന്‍ ചെയ്ത വലിയ കാര്യങ്ങള്‍ യിസ്രയേല്യര്‍ എന്നും ഓര്‍ക്കേണ്ടതിന് പെസഹ എന്ന ഒരു ഉത്സവം ആചരിക്കുവാന്‍ യിസ്രയേല്യരോട് കര്‍ത്താവ്‌ കല്‍പിച്ചു.'' (പുറപ്പാട് 12:12, 13:15, 12:29)
23. അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം.
24. ആ ദേവന്മാെര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാാരായിരിക്കാം
25. അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മുഴുവന്റെയും
26. യുവതിയില്‍ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കില്‍,
അവര്‍ ആ യുവതിയെ അവളുടെ പിതൃഭവനത്തിന്റെ വാതില്ക്ക്ല്‍ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷന്മായര്‍ അവളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണം.
അന്യന്റെ ഭാര്യയോടൊത്ത് ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും - സ്ത്രീയെയും പുരുഷനെയും - വധിക്കണം.
അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യകയെ പട്ടണത്തില്‍വച്ച് ഒരുവന്‍ കാണുകയും അവളുമായി ശയിക്കുകയും ചെയ്താല്‍, ഇരുവരെയും പട്ടണ വാതില്ക്കയല്‍ കൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലണം
പട്ടണത്തിലായിരുന്നിട്ടും സഹായത്തിനുവേണ്ടി നിലവിളിക്കാതിരുന്നതിനാല്‍ അവളും അവന്‍ തന്റെ അയല്ക്കാ്രന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനും വധിക്കപ്പെടണം(ആവര്ത്തനനം(22:20-2)
27 : മന്ത്രവാദികളോ കൂടോത്രക്കാരോ ആയ സ്ത്രീപുരുഷന്മാാര്‍ മരണശിക്ഷ അനുഭവിക്കണം. അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ രക്തം അവരുടെമേല്‍ പതിക്കട്ടെ(ലേവ്യ20:27)
28. കര്ത്താ വു മോശയോടു കല്പിെച്ചതുപോലെ അവര്‍ മിദിയാന്കാരോടു യുദ്ധം ചെയ്ത് പുരുഷന്മാരരെയെല്ലാം കൊന്നൊടുക്കി
29. അവര്‍ യുദ്ധത്തില്‍ വധിച്ചവരുടെ കൂട്ടത്തില്‍ ഏവി, രേഖൈം, സൂര്‍, ഹൂര്‍, റേബ എന്നീ അഞ്ചു മിദിയാന്‍ രാജാക്കന്മാുരും ഉണ്ടായിരുന്നു. ബയോറിന്റെ മകനായ ബാലാമിനെയും അവര്‍ വാളിനിരയാക്കി
30. ഇസ്രായേല്യര്‍ മി...ദിയാന്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; കന്നുകാലികളെയും ആട്ടിന്പ‍റ്റങ്ങളെയും സമ്പത്തൊക്കെയും കൊള്ളവസ്തുവായി എടുത്തു
അവര്‍ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും താവളങ്ങളും അഗ്‌നിക്കിരയാക്കി.
കൊള്ളവസ്തുക്കളും മനുഷ്യരും മൃഗങ്ങളുമടങ്ങിയ എല്ലാ കവര്ച്ച മുതലും അവര്‍ എടുത്തു
മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്മാങരും ശതാധിപന്മാാരുമായ പടത്തലവന്മാ്രോടു കോപിച്ചു
അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
അതിനാല്‍ സകല ആണ്കു ഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞ സ്ത്രീകളെയും വധിക്കുക
എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്കുട്ടികളെ നിങ്ങള്ക്കാ യി ജീവനോടെ സൂക്ഷിച്ചുകൊള്ളുക
31. കര്‍ത്താവിന്റെ കല്പനപ്രകാരം ഹായി എന്ന രാജ്യത്തിലെ രാജാവിനെ കൊന്നു കെട്ടിത്തൂക്കുകയും 12,000 പുരുഷന്‍മാരെയും സ്ത്രീകളെ കൊന്നും അവരുടെ വസ്തുക്കള്‍ കൊള്ളമുതലായി വിശ്വാസികള്‍ക്ക് നല്‍കിയും യോശുവ കര്‍ത്താവിനെ അനുസരിച്ചു. (യോശുവ 8)
32. പിന്നീടും യോശുവ അനേകം രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും കര്‍ത്താവിന്റെ കല്‍പനപ്രകാരം കൊന്നൊടുക്കുകയും അവരുടെ വസ്തുക്കള്‍ കൊള്ളയായി അനുഭവിക്കുകയും ചെയ്തു. ഇത് ഓരോന്നും വിവരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ബൈബിളില്‍പ്പോലും കൊല്ലപ്പെട്ടവരുടെ രാജാക്കന്മാരുടെ 31 പേരടങ്ങുന്ന പട്ടിക കൊടുക്കുകയാണ് ചെയ്തത്. (യോശുവ 12)
33. യെരിഹോവില്‍ നിന്നും കൊള്ളമുതലായി കര്‍ത്താവിന് ലഭിച്ച അര്‍പ്പിത വസ്തുക്കളില്‍ നിന്നും ആഖാന്‍ എന്ന വ്യക്തി ചിലത് എടുത്തതിന് കര്‍ത്താവ്‌ കോപിച്ചു. കര്‍ത്തവിന്റെ ഉഗ്രകോപം മാറുന്നതിന് ആഖാനെ യോശുവയും സംഘവും കല്ലെറിഞ്ഞ് ചുട്ടുകൊന്നു. (യോശുവ 7)
34. അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
35. അമ്മോര്യ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഓഗിനെയും അവരുടെ സര്‍വസൈന്യങ്ങളെയും കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 21)
36. മോശെ പ്രവാചകനോട് ധിക്കാരം കാണിച്ച കോരഹിനെയും പ്രസിദ്ധരായ 250 നേതാക്കന്മാരെയും അവരുടെ അനുയായികളെയും ശേഷം 10,700 പേരെയും ഭൂമി പിളര്‍ത്തിയും അഗ്നികൊണ്ട് ദഹിപ്പിച്ചും ബാധ അയച്ചും കര്‍ത്താവ്‌ കൊന്നൊടുക്കി. (സംഖ്യ 16)
37. അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ
വാക്കുകള്‍ (ലേവ്യ 26:8)

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...