Saturday, October 25, 2014

ടിപ്പു സുല്‍ത്താന്‍




 " വെടിയേറ്റ്‌ വീണിട്ടും അടുത്തു ചെല്ലാന്‍ ധൈര്യം പോരാതെ , ജഡത്തില്‍ ചവിട്ടി നോക്കി ജീവനൊടുങ്ങിയെന്നുറപ്പ് വരുത്താന്‍ സൈനികനോടാവശ്യപ്പെട്ട് , ജീവനില്ലെന്നുറപ്പാക്കിയ ശേഷമാണ് വെല്ലസ്ലി സായിപ്പിന് ടിപ്പുവിന്റെ മേല്‍ കാല്‍ കയറ്റി വെച്ച് വിജയഭേരി മുഴക്കാന്‍ വേണ്ടത്ര ധൈര്യം കിട്ടിയത്. . . ജാതിയധിഷ്ഠിതമായ ഭൂനിയമങ്ങളെ പൊളിച്ചെഴുതാന്‍ ധീരത കാണിച്ചതാണ് ടിപ്പുവിന്റെ പേരില്‍ പ്രചരിച്ച 'ദേശദ്രോഹ' കഥകളുടെ പിന്നാമ്പുറ കാരണം. ജന്മിമാര്‍ ചുമത്തിയ പലവിധ പാട്ടമിച്ചവാരണങ്ങളില്‍ ബന്ധനസ്ഥരായിരുന്ന കര്‍ഷകരെ അതില്‍നിന്ന് മോചിപ്പിച്ച് ഭൂമിയുടെ പൂര്‍ണാവകാശികളാക്കുന്നതായിരുന്നു സുല്‍ത്താന്റെ നിയമങ്ങള്‍. ഭൂമിയുടെ വിസ്തീര്‍ണമനുസരിച്ച് ചുമത്തപ്പെട്ടിരുന്ന നികുതി ഉല്‍പാദനത്തിന്റെ തോതനുസരിച്ചാക്കി. തരിശുനിലം കൃഷി ചെയ്യാന്‍ മുന്നോട്ട് വന്നവര്‍ക്ക് ആ ഭൂമി സൌജന്യമായി പതിച്ചു നല്‍കി. വിളവിന് നാശം വരുമ്പോള്‍ നികുതി ഇളവ് ചെയ്തും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും ഭരണകൂടം ആശ്വാസ നടപടികള്‍ കൈകൊണ്ടു. കര്‍ഷകരെ തുടര്‍ന്നും പീഡിപ്പിക്കാനൊരുമ്പെട്ട ജന്മിമാര്‍ക്ക് മാതൃകാപരമായി ശിക്ഷ നല്‍കി. കര്‍ഷകരെ ദ്രോഹിച്ച ചില ജന്മിമാരെ ആ കര്‍ഷകര്‍ക്കൊപ്പം ഭൂമിയില്‍ പണിയെടുക്കുവാന്‍ കല്‍പിച്ചാണ് ഒരിക്കല്‍ ടിപ്പു അവരെ ശിക്ഷിച്ചത്. സ്ത്രീകള്‍ മാറു മറയ്ക്കാനും കുപ്പായം ധരിക്കാനും അനാചാരങ്ങള്‍ ഒഴിവാക്കാനും കല്‍പന പുറപ്പെടുവിച്ചു. ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഈ പരിഷ്കരണങ്ങളെല്ലാം പില്‍ക്കാലത്ത് ഒരു മുസ്ലിം ഭരണാധികാരിയുടെ വര്‍ഗീയ നിലപാടുകളുടെ ഉത്തമോദാഹരണങ്ങളായാണ് സവര്‍ണ ദേശീയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയതെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം. . . ."

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘ പരിവാര്‍ വിലിഫൈ ചെയ്യുന്ന ഒരു ചരിത്ര പുരുഷനാണ് ടിപ്പു. ഒരു പത്ത് വര്ഷം മുന്പ് വരെ ടിപ്പു ഒരു മതഭ്രാന്തന്‍ ആണെന്നും ഹിന്ദുക്കളെ മതം മാറ്റാന്‍ വേണ്ടിയാണ് രാജ്യങ്ങള്‍ ആക്രമിച്ചതെന്നും പറയാന്‍ തുടങ്ങിയിട്ട്. അമ്പലങ്ങള്‍ മുഴുവന്‍ പൊളിച്ചതും ചുട്ടുകരിച്ചതും ടിപ്പു ആയിരുന്നത്രേ. അതുപോലെ ബ്രിട്ടീഷ്കാര്‍ക്കൊപ്പം ടിപ്പുവിനെതിരെ സഖ്യത്തില്‍ ഏര്‍പ്പെട്ട പേടിച്ചു രത്നം വിഴുങ്ങി ആത്മഹത്യ ചെയ്ത പഴശ്ശി രാജയെ ഒരു സൂപ്പര്‍ ഹീറോ ആക്കിയിട്ടും പാഠപുസ്തകങ്ങള്‍ വരെ രചിക്കപ്പെട്ടു. ഈ സ്മിയരിംഗ് കാംബൈനു പ്രതിരോധമായിട്ടാണ് സത്യം വിളിച്ചു പറയാന്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ പഠനം നടത്തി ശ്രമം ആരംഭിച്ചത്. ടിപ്പു ഇന്ത്യയില്‍ ആയിരുന്നില്ല അങ്ങ് മംഗോളിയയില്‍ ആയിരുന്നെങ്കിലും ആദരിക്കപ്പെടാന്‍ അര്‍ഹതയുള്ള സ്വഭാവ മഹിമയും ഹൈന്ദവ വേദങ്ങളിലും ഇസ്ലാമിലും അറിവും, ശൂരത്വവും, ഒന്‍പതു ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനും അറിയുമായിരുന്നു. ചെറുപ്പത്തില്‍ ഖുര്‍ആന്‍ പഠിക്കുന്ന അതെ സമയം പിതാവ് ഹൈദര്‍ വേദ പണ്ഡിതരെ വെച്ച് ഹൈന്ദവ വേദങ്ങളും പഠിപ്പിച്ചിരുന്നു.

മുഗളരും മറാത്തക്കാരും രജപുത്രരും അടക്കം ആയിരക്കണക്കിന് രാജാക്കന്മാര്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. മുഗളര്‍ ലക്ഷ്വറി ജീവിതം ഇഷ്ട്ടപ്പെട്ട സമൂഹ്യ മാറ്റങ്ങള്‍ ഇഷ്ട്ടപ്പെടാതെ സ്റ്റാറ്റസ്ക്വോ നിലനിര്‍ത്തി സുഖമായി ഭരിച്ചവര്‍ ആയിരുന്നു. മറ്റുള്ളവരും അങ്ങനെ തന്നെ. എന്നാല്‍ ടിപ്പു ആവട്ടെ സാങ്കേതികതയിലും ശാസ്ത്രത്തിലും വിജ്ഞാനത്തിലും ശ്രദ്ധ കൊടുക്കുകയും ഫ്രാന്‍സ് ഓട്ടോമന്‍ സാമ്രാജ്യം അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കാലത്തിനു മുന്‍പേ സ്വന്തം രാജ്യത്തെ നയിക്കാന്‍ പോന്ന അറിവും നയതന്ത്രജ്നതയും ദീര്‍ഘ ദൃഷ്ട്ടിയും ടിപ്പുവിന് ഉണ്ടായിരുന്നു. റോക്കറ്റ് ആദ്യമായി ഉപയോഗിച്ചത് ടിപ്പുവാണ്. നമ്മുടെ കേരളത്തില്‍ വരെ സാമൂഹ്യ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഒരു സ്പാര്‍ക്ക് ആയി സ്വാധീനം ചെലുത്താന്‍ ടിപ്പുവിന് കഴിഞ്ഞെകില്‍ ഒരു വരും വരയ്ക ചര്‍ച്ച ചെയ്യാം. ബ്രിട്ടീഷ്കര്‍ക്ക് പകരം ടിപ്പുവാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ ജാതീയമായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചു ഇന്ത്യ എന്നെ സാമൂഹ്യ അസമത്വങ്ങള്‍ അവസാനിപ്പിച്ചേനെ. സ്വന്തം ഭാര്യയുടെ ഓര്‍മ്മക്ക് വേണ്ടി പൊതു ഖജനാവ് പുട്ടടിക്കാന്‍ ഷാജഹാനെ ടിപ്പു തയ്യാറായില്ല.

ടിപ്പുവിന്‍റെ ഈ സാമൂഹ്യ പരിവര്‍ത്തന പ്രവര്‍ത്തികള്‍ കാരണമാണ് സംഘികള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്. അക്കാരണം കൊണ്ടാണ് അധകൃതരും ഇസ്ലാമിസ്റ്റുകളും അദ്ദേഹത്തെ അനുകൂലിക്കുന്നതും  
ഇസ്ലാമിന്റെ കടന്നു വരവ് ..... ഈ രാജക്കനമാരിലൂടെ ആയിരുന്നില്ല ആയിരത്തി നാനൂറു വര്ഷങ്ങളുടെ പഴക്കം തന്നെ ഇന്ത്യയിലും ഇസ്ലാമിനുന്ദ് 
പ്രവാചകന്റെ കാലഘട്ടത്തിൽ ഇസ്ലാം ഇന്ത്യയില ആദ്യം കടന്നു വന്നത് കൊടുങ്ങല്ലൂരിൽ തന്നെയാണു അന്ന് ഇന്ത്യയില അരങ്ങു വാണിരുന്ന ജാതീയ ഉച്ച്ചനീജത്വങ്ങൾ ആണ് ഇസ്ലാം ഇന്ത്യയില വ്യാപിക്കാൻ കാരണം തന്നെ അക്കാലങ്ങളിൽ ഇസ്ലാമിലേക്ക് കടന്നു വന്നതൂ ഇന്ത്യയിലെ അന്നത്തെ അടിസ്ഥാന വര്ഗ്ഗങ്ങലായ ദലിത് സമൂഹങ്ങളും ആയിരുന്നു എന്നാൽ ഒരു ചരിത്ര സത്യം തെളിവുകള അവശേഷിക്കുന്ന ചരിത്ര സത്യം ചേരമാൻ പെരുമാളിനെ പോലെ ഉള്ള രാജക്കനമാരും ഇസ്ലാമിലേക്ക് കടന്നു വന്നിരുന്നു എന്നതാണ് .......................
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടന്നു വന്ന രാജാക്കന്മാർ പലരും ഇസ്ലാമിക വ്യാപനം ഉദ്ദേശിച്ചല്ല കടന്നു വന്നത് മറിച്ച് ഏറ്റവും പ്രഭാലമായിരുന്ന എന്നാൽ ഭിന്നിച്ചു കടന്നിരുന്ന സിന്ദ് പ്രവിശ്യയെ സ്വന്തമാക്കുക എന്ന ലക്ഷ്യ തോടെ തന്നെ ആയിരുന്നു അവരില പലരും നല്ല ഭരണം കാഴ്ച വെക്കുകയും ചെയ്തു അതിൽ പ്രബലര് ആയിരുന്നു മുഹമ്മദ്‌ കാസിമിനെ പോലെ ഉള്ള ചകരവർത്തി മാര് എന്നാൽ മുഗൾ ഭരണം നിങ്ങളീ പറയുന്ന പോലെ ഇസ്ലാമിക ഭരണം ഒന്നും ആയിരുന്നില്ല മറിച്ച് പേരില് മുസ്ലീം നാമം ഉള്ള കുറെ ആളുകള്


ഉയര്‍ന്ന ജാതിക്കാര്‍ നൂറ്റാണ്ടുകളായി താഴ്ന്ന ജാതിക്കരോട് ചെയ്തിരുന്ന അപമാനവും, അക്രമവും കുറച്ചു കാലത്തേക്ക് എങ്കിലും തിരിച്ചു ചെയ്യാന്‍ ടിപ്പു കല്‍പ്പിച്ചു. ഒരു തരം കാവ്യനീതി.

ചെറുമനെ കണ്ടാല്‍ ബ്രാഹ്മണന്‍ ബഹുമാനിക്കണം, വഴിമാറി നടക്കണം എന്ന് കല്‍പ്പിച്ചു.

പിന്നെ മാറ് മറക്കാന്‍ ഉള്ള അവകാശമില്ലായ്മ ജാതീയമായ വിവേചനം അല്ലാതെ മറ്റെന്താണ്.. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മറക്കാനുള്ള അവകാശം ഉണ്ടായിരുന്നു.. ടിപ്പു എല്ലാവര്ക്കും ഈ അവകാശം നേടി കൊടുത്തു
 

 മലബാര്‍ മാന്വല്‍ 136 - ആം പേജില്‍ വില്യം ലോഗന്‍ പറയുന്നത് ‘’ ജാത്യാചാരപ്രകാരം നായര്‍ സ്ത്രീകള്‍ മാറ് മറക്കാന്‍ പാടില്ല’‘ എന്നാണ്. കൂടാതെ ‘’ പുരുഷന്മാര്‍ കുപ്പായമിടുന്നതും , സ്ത്രീകള്‍ ബ്ലൗസും ജാക്കറ്റും ധരിക്കുന്നതും അത്ര സാധാരണമായിരുന്നില്ല എന്നു മാത്രമല്ല അങ്ങിനെ ചെയ്യുന്നത് ധിക്കാരമാണെന്നു കൂടി ചിലര്‍ വ്യാഖ്യാനിച്ചിരുന്നു’‘ കുഞ്ഞിയമ്മ ശങ്കുവിന്റെ നാരായണഗുരു സ്വാമി എന്ന ഗ്രന്ഥത്തില്‍ 215 ആം പുറത്തില്‍ പറയുന്നത് ഇപ്രകാരമാണ് ‘’ ഇന്നത്തേപ്പോലെ സ്ത്രീകള്‍ മാറുമറക്കുന്ന പതിവ് എന്റെ ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല ‘’ എന്നാണ്. കെ. പി. എസ്സ് മേനോന്‍ തന്റെ ആത്മകഥയില്‍ ( പേജ് 25) പറയുന്നത്''. ''ഒരു സ്ത്രീ മാറു മറച്ചു നടന്നാല്‍ തന്നെയും അഹങ്കരിച്ചു വേഷം കെട്ടിനടക്കുന്നുവെന്ന് പറയാതിരിക്കാന്‍ വേണ്ടി മാന്യന്മാരുടെ സന്നിധിയില്‍ മേല്‍മുണ്ട് എടുത്തുമാറ്റി കളയുന്നതായിരുന്നു പതിവ്''. നായര്‍ ( ശൂദ്ര) സ്ത്രീകളാകട്ടെ ബ്രാഹ്മണര്‍ക്കു മുമ്പില്‍ മാറുമറക്കാന്‍ പാടില്ല എന്നായിരുന്നു നിയമം. ഒരിക്കല്‍ ഈ വിലക്കു ലംഘിച്ചു മാറുമറച്ച് ആറ്റിങ്ങല്‍ മഹാറാണിയെ കാണാന്‍ പോയ നായര്‍ സ്ത്രീയുടെ സ്തനങ്ങള്‍ നിഷ്ക്കരുണം ഛേദിച്ചു കളഞ്ഞതും ചരിത്രത്തിലെ അതിക്രൂരതയായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അന്തര്‍ജ്ജനങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മാത്രം മാറുമറക്കാനുള്ള അവകാശമുണ്ടായിരുന്നു. ഈ മാറു പ്രദര്‍ശനത്തിനുള്ള ഏക ഐതിഹ്യ പ്രചാരണം പരശുരാമനുമായി ബന്ധപ്പെട്ടുള്ളതാണ്. നമ്പൂതിരിമാരുടെ ആഹ്ലാദത്തിനു വേണ്ടി നായര്‍ സ്ത്രീകള്‍ മാറുമറക്കരുതെന്ന് പര‍ശുരാമന്‍ വിലക്കിയിരുന്നെത്രെ. അതായത് , സ്തനദര്‍ശനം ആഹ്ലാദകരവും അത് മേല്‍ക്കോയ്മാ ബ്രാഹ്മണര്‍ക്ക് ആസ്വദിക്കാനുമുള്ളതാണെന്ന് പ്രത്യക്ഷാര്‍ത്ഥം.
കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളുടേയും ഈയൊരു ദയനീയ അവസ്ഥക്കു മാറ്റം വരുത്താന്‍ യത്നിച്ച ഒരു പക്ഷെ ആദ്യത്തെ സാമൂഹ്യ പരിഷ്കര്‍ത്താവാകാം ടിപ്പു സുല്‍ത്താന്‍ . 1788 - ല്‍ ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് സന്ദര്‍ശിച്ച വേളയില്‍ എല്ലാ സ്ത്രീകളോടും മാറ് മറച്ചു നടക്കുവാന്‍ കല്‍പ്പനയുണ്ടായി.
മാറ് കാണാന്‍ അവസരം കിട്ടാതിരുന്ന ,ബ്രാഹ്മണരും അവരുടെ കൂലി എഴുത്തുകാരും ആണ് ടിപ്പുവിനെ മത ബ്രന്ധന്‍ എന്നാ മുദ്ര കുത്തിയത്.

ചേലക്കര എന്ന സ്ഥലമുണ്ടു ത്രിശൂരിൽ ആ സ്ഥലത്തിനു പേരു വന്നത്‌ ചേലമറക്കുവാൻ ടിപ്പു ഉത്തരവിട്ടത്‌ കൊണ്ടാണു.
ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു :

"എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230 ഇതാണ് ടിപ്പു സുല്‍ത്താന്‍ .

1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

"ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44
ഇതാണ് ടിപ്പു സുല്‍ത്താന്‍ പിന്നെ നിങ്ങള്‍ പറയുന്നത് ഒക്കെ ഊഹാ പോഹങ്ങള്‍ .

ബ്രിട്ടീഷുകാരന്റെ ഭൂനിയമത്തെപറ്റിയുള്ള വാര്‍ഡന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്‌ നോക്കാം : "അവര്‍ (മൈസൂര്‍ ഭരണാധികാരികള്‍) ഭൂവുടമകളെ ഒരു സ്തലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റുകയോ താമസസ്ഥലത്തുനിന്ന് പുറത്താക്കുകയോ സില്‍ബന്ധികളെ അവിടെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. ബോര്‍ഡിനെ വിശ്വസിപ്പിച്ചത്ര തകരാറുകള്‍ മുഹമ്മദീയ ഗവര്‍മണ്റ്റ്‌ ഭരിക്കുന്ന കാലത്ത്‌ മലബാറിലുണ്ടായിട്ടില്ല." - mohibul hasan, history of tippu sultan, page 344.
മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204.
ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.
"ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

തലശ്ശേരിക്കോട്ടയിലെ മേധാവിയായ സായ്പ്പാണ്‌ 2000 നായന്‍മാരെ ടിപ്പു സുല്‍താന്‍ ഇസ്ളാമില്‍ ചേര്‍ത്തതെന്ന് പ്രചരിപ്പിച്ചത്‌. ഈ വക്രബുദ്ധിയായ സായ്പ്പിനെ ടിപ്പു മുമ്പ്‌ വിളിച്ചിരുന്നത്‌ "നിങ്ങളൊരു ചീത്ത മനുഷ്യന്‍ എന്നായിരുന്നു" poona residency paper, vol III page 37.
മറാത്താക്കാരുടെ സഹായം തേടാന്‍ കോന്‍വാലിസ്‌ അവിടെ പ്രചരിപ്പിച്ചത്‌ ടിപ്പു കൂര്‍ഗില്‍ 70,000 ഹിന്ദുക്കളെ ഇസ്ളാമില്‍ ചേര്‍ത്തെന്ന അപവാദമായിരുന്നു. പക്ഷേ നാലുദശകത്തിനു ശേഷമുള്ള 1835-ലെ സെന്‍സസ്‌ അനുസരിച്ച്‌ കൂര്‍ഗിലെ മൊത്തം ജനസംഖ്യ പോലും 65,437 മാത്രമായിരുന്നു. - mohibul hasan, history of tipu sultan, page 79.
"മത സൌഹാര്‍ദ്ധം ഇസ്ളാമില്‍ പ്രധാനമാണ്‌. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍-ആന്‍ അനുശാസിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിനു തുല്യം കരുതുന്നു .. മൈസൂറിനകത്തോ പുറത്തോ ഉള്ള ആരെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിച്ചാല്‍ അതു കുറ്റകരമണെന്ന് പ്രഖ്യാപിക്കുന്നു." - the sword of tipu sultan, page 229.
ടിപ്പുവിനോടുള്ള സാധാരണക്കാരുടെ സ്നേഹത്തിന്റെ ആഴം വരച്ചിടുന്ന ജനറല്‍ അബര്‍ക്രാബിയുടെ അഭിപ്രായം നോക്കൂ.

"ധനവും ഭൂമിയും അധികാരവുമുള്ള പ്രധാനികളെല്ലാം ടിപ്പുവിനെ ഉപേഷിച്ചിരുന്നു. അദ്ധേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളെയെടുത്താല്‍, അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൊണ്ട്‌ യുദ്ധങ്ങള്‍ ജയിക്കാനാവുമെങ്കില്‍ അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും വിലയുണ്ടാകും. " - the sword of tipu sultan, page 238-239 .

ഈ ടിപ്പുവിനെങ്ങനെയാണ്‌ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാനാവുക. അതും തന്റെ കൊട്ടാരത്തിന്റെ ചുറ്റുമതിലിനകത്ത്‌ 100 മീറ്ററിനുള്ളില്‍ മൂന്നു (അന്യമത) ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ സംരക്ഷിച്ചിരുന്ന മറ്റൊരു രാജാവ്‌ ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയുണ്ടോ .. ?.
പഴശ്ശിയുടെ ചരിത്രം വായിക്കുക മഹാനായ പഴശ്ശി രാജ മൈസൂര്‍ പടക്ക് എതിരെ ബ്രിട്ടീഷുകാരോട് ഒപ്പം നിന്ന് യുദ്ധം ചെയ്തു ...പക്ഷെ പഴശ്ശി പറയുന്നു ആരാണ് ശത്രുക്കള്‍ എന്ന് മനസ്സിലാക്കാന്‍ ഞാന്‍ വൈകി പോയെന്നു ,,ടിപ്പുവിന്‍റെ വീഴ്ചയില്‍ പഴശ്ശി രാജാ വളരെ ദുഖിതന്‍ ആയിരുന്നു ...cochin state manual, page 209.
ടിപ്പു ഭ്രാഹ്മണരെ അങ്ങേയറ്റം ബഹുമാനിച്ചയാളായിരുന്നു. 1784-85 സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരെയും മറ്റും വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌ : "നമ്പൂതിരിയുടെ ദേഹം ദിവ്യമാണ്‌. അവരുടെ ചലനങ്ങള്‍ ഘോഷയാത്രയാണ്‌. അവരുടെ ആഹാരം അമൃതാണ്‌."ടിപ്പുവിന്റെ ഭരണത്തില്‍ ഇപ്രകാരം വാഴ്ത്തപ്പെട്ട നമ്പൂതിരിമാര്‍ക്ക്‌ ഗോമാംസം നല്‍കുകയും മതം മാറ്റുകയും ചെയ്തെന്നൊക്കെയുള്ളത്‌ കെട്ടുകഥമാത്രമായിരുന്നു. കൂടാതെ അദ്ധേഹത്തിന്റെ ഉദ്യോഗസ്തരില്‍ വളരെയധികം ഭ്രാഹ്മണരുമുണ്ടായിരുന്നു. ഇവരെക്കൊണ്ടായിരിക്കണമല്ലോ ഇതൊക്കെ ചെയ്യേണ്ടിവരിക. !.
ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി വിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ബുക്കാനന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിച്ചെങ്കിലും ടിപ്പു മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന്‌ ഒരിടത്തും അദ്ധേഹം രേഖപ്പെടുത്തിയിട്ടില്ല. "ഓരോ സ്ഥലത്തും ഹിന്ദു പ്രധാനിമാരുമായി അദ്ധേഹം സംസാരിച്ചെങ്കിലും അവരെല്ലാം കാര്‍ഷിക നയത്തെ കുറിച്ച്‌ സംസാരിച്ചെങ്കിലും മതം മാറ്റത്തെ പറ്റി പറഞ്ഞില്ല. " (കൂടുതല്‍ വിവരങ്ങള്‍ : buchanan, a journey from madaras.., page 82 ).
     

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...