Saturday, October 25, 2014

ഉയര്തെഴുനെല്പ് ഒരു അബദ്ധ നാടകം.


ബൈബിൾ ലെ യേശുവിന്റെ ജീവ ചരിത്രം പ്രധാനമായും എഴുതിയിരിക്കുന്നത് മത്തായി , യോഹന്നാൻ , മാര്ക്കോസ് ലൂക്കോസ് എന്നിവരാണ്...!!!
ഇവര് നാല് പേരും എഴുതിയിരിക്കുന്നത് വായിക്കുന്ന ഒരാള്ക്കു പരസ്പര വിരുദ്ധത കണ്ടെത്താൻ കഴിയും... അതായത് ഇവയിൽ ഇതാണ് ആധികാരികം എന്ന് നറുക്ക് ഇട്ടു തീരുമാനിക്കേണ്ടി വരും..!!!
ഉദാഹരണത്തിന് യേശുവിന്റെ കുരിശു മരണം പ്രതിപാദിക്കുന്ന അധ്യായങ്ങളിലെ ഈ സുവിശേഷങ്ങൾ തമ്മിലുള്ള വ്യത്യാസം നോക്കാം...!!
യോഹന്നാൻ പറയുന്നത് അനുസരിച്ച് യേശുവിന്റെ അമ്മയും സഹോദരിയും യേശുവിനെ തറച്ച കുരിശ്ശിന് അടുത്ത് തന്നെ ഉണ്ടായിരുന്നു..
" യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. "
(യോഹന്നാൻ 19 ആം അദ്ധ്യായം 25-26 വാക്യം )
ഇനി ലൂക്കോസ് എന്ത് പറഞ്ഞിരിക്കുന്നു എന്ന് നോക്കാം...
"അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. "
(ലൂക്കോസ് 23 ;49)
യേശുവിനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീകള് അമ്മയും സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലന മറിയവും ആയിരുന്നു... അവർ ദൂരത്തു നില്ക്കുക ആയിരുന്നു... അപ്പോൾ ഈ രണ്ടിൽ ഒരു സുവിശേഷം തെറ്റാണ്... അഥവാ അസത്യം ഉള്ക്കൊള്ളുന്നു...!!!
ഇനി മത്തായിയുടെ സുവിശേഷം പറയുന്നത് യേശു ബന്ധനസ്തനാവുന്ന സമയത്ത് ശിഷ്യന്മാര് യേശുവിനെ വിട്ട് ഓടിപ്പോയി എന്നാണു...
" എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി." മത്തായി (26:56)
പക്ഷെ യോഹന്നാന്റെ സുവിശേഷത്തിൽ മുകളില പറഞ്ഞ വാക്യത്തിൽ പ്രിയ ശിഷ്യൻ ക്രൂശിക്കപ്പെടുമ്പോൾ അടുത്തു തന്നെ ഉണ്ട്...!!! കാരണം യോഹന്നാന്റെ സുവിശേഷത്തിൽ ഈ ഓടിപ്പോക്ക് കഥ ഇല്ല...!!! ഓടിപ്പോക്ക് കഥ പറയുന്ന മത്തായിയുടെ സുവിശേഷത്തിൽ ശിഷ്യരു ആരും കുരിശ്ശിന്റെ അതിന്റെ ഏഴു അയലത്ത് ഇല്ല...!!!
യേശുവിന്റെ മരണമൊഴിയിലെ വൈരുധ്യം നോക്കാം...!!!
ലൂക്കോസ് പറയുന്നത് ...
"യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു."
ലൂക്കോസ് ( 23: 46)
എന്നാൽ യോഹന്നാന്റെ സുവിശേഷത്തിലെ മരണമൊഴി മറ്റൊന്നാണ്...
"യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു. "
ഇങ്ങനെ ഈ സുവിഷങ്ങൾ തമ്മിൽ പരസ്പര വൈരുധ്യങ്ങൾ ഒരുപാട് ഉണ്ട്... സ്ഥല പരിമിതി മൂലം പറയുന്നില്ല ആവശ്യമെങ്കിൽ കമന്റ് ഇല് സൂചിപ്പിക്കാം...!!!
അതായത് ഇതിൽ ഏതെങ്കിലും സുവിശേഷമാണ് ആധികാരം എന്ന് പറഞ്ഞാൽ... മറ്റുള്ളവയ്ക്ക് ആധികാരികത ഇല്ല എന്ന് പറയേണ്ടി വരും...!!!
ഇപ്രകാരം വൈരുധ്യങ്ങൾ നിറഞ്ഞ ഈ സുവിശേഷങ്ങളെ കണ്ണ് അടച്ചു വിശ്വസിക്കാൻ കഴിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ...!!!
അടുത്ത ബെല്ലോടു കൂടി " ഉയിർത്തെഴുന്നേല്പ് " നാടകം ആരംഭിക്കുന്നു...!!!
ക്രൈസ്തവ വിശ്വാസം അനുസരിച്ച് വെള്ളിയാഴ്ച രാത്രി യേശുവിന്റെ ജഡം കുരിശ്ശിൽ നിന്ന് ഇറക്കി സമീപത്തെ കല്ലറയിൽ വച്ചു... ഞായറാഴ്ച രാവിലെ ചെന്ന് നോക്കുമ്പോൾ യേശുവിന്റെ ജഡം അവിടെ ഇല്ല...!!! യേശു ഉയിര്ത്തെഴുന്നേറ്റു... !!! ഹാല്ലെലൂയാ... പ്രൈസ് ദി ലോർഡ്‌ 
സത്യം അന്വേഷിക്കാൻ നമുക്ക് ചരിത്ര രേഖകൾ ഒന്നും ലഭ്യമല്ല ആകെ ഉള്ളത് " സത്യ വേദപുസ്തകം " എന്ന് അവകാശപ്പെടുന്ന നുണകളുടെ ഒരു ഭണ്ടാരം മാത്രമാണ്...!!!
മഗ്ദലന മറിയം ഉയിർത്തെഴുന്നേൽപ്പ് അറിയുന്നതു ഞായറാഴ്ച രാവിലെ ആണ്... ആ സന്ദര്ഭം നമുക്ക് "സത്യ" വേദ പുസ്തകത്തിൽ നോക്കാം...
"ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു."
മത്തായി (28:1-2)
"ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു: കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു."
മാര്ക്കോസ് (16; 2-5)
യോഹന്നാന്റെ സുവിശേഷം എന്ത് പറയുന്നു എന്ന് നോക്കാം
"ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. അവൾ ഓടി ശിമോൻപത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു "
യോഹന്നാൻ (20; 1-2)
അതായത് മത്തായിയുടെ സുവിശേഷത്തിൽ ഉണ്ടായ ഭൂകമ്പം മാര്ക്കൊസിന്റെ സുവിശേഷത്തിലോ യോഹന്നാന്റെ സുവിശേഷത്തിലോ ഇല്ല... ശിഷ്യരു ചെല്ലുമ്പോൾ തന്നെ കല്ല്‌ മാറി ഇരിക്കുന്നത് കണ്ടു... നാടകത്തിനു ഒരു അതിഭാവുകത്വം നല്കാൻ മത്തായി ഒരു ഭൂകമ്പം കൂടി കണ്ടുവന്നു... യുക്തിയുമായി കൂടുതൽ യോജിക്കുന്നത് കല്ലറ തുറന്നിരുന്നു എന്ന് മാര്ക്കൊസും യോഹന്നാനും പറഞ്ഞതാണ്... മത്തായി ഇക്കാര്യത്തിൽ കള്ളം പറഞ്ഞു എന്ന് അനുമാനിക്കാം...!!!
പ്രധാനപ്പെട്ട കാര്യം ഇതാണ്...!!!
ഭൂകമ്പം ഉണ്ടായി കല്ലറ മൂടിയിരുന്ന കല്ല്‌ മാറിയിട്ടില്ല...! എന്ന് മുകളിൽ പറഞ്ഞല്ലോ...!!! അപ്പോൾ പിന്നെ രണ്ടു നിഗമനത്തിൽ എത്താം...!!!
1. യേശു ഉയര്ത്തെഴുന്നേറ്റു കല്ലറ അടച്ചിരുന്ന കല്ല്‌ നീക്കി പുറത്തു ഇറങ്ങി
2. ആരോ കല്ല്‌ നീക്കി കല്ലറയ്ക്ക് ഉള്ളിൽ കടന്നു ജഡം മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു...
ഇനി ഒന്നാമത്തെ സാധ്യത നമുക്ക് പരിശോധിക്കാം...
അതിനു മുൻപ് യോഹന്നാന്റെ സുവിശേഷം 20 ആം അദ്ധ്യായം 19 ആം വാക്യം നമുക്ക് ഒന്ന് വായിക്കാം...!!!
"ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. " ( യോഹന്നാൻ 20:19)
ശ്രദ്ധിക്കുക...!!! വാതിലടച്ചിരുന്ന മുറിയിൽ യേശു പ്രത്യക്ഷപ്പെട്ടു...!!!
അതായത് ഉയിർത്തെഴുന്നേറ്റ യേശുവിനു മുന്നില് തടസ്സങ്ങൾ ഒന്നും ഇല്ല... അവൻ സർവ്വശകതനാണ്... സർവ്വ വ്യാപിയാണ്...!!! ഹാലെലൂയാ... പ്രൈസ് ദി ലോർഡ്‌...!!! 
അപ്പോൾ ഉയിർത്തെഴുന്നേറ്റ യേശുവിനു പുറത്തിറങ്ങാൻ കല്ലറ അടച്ചിരുന്ന കല്ല്‌ നീക്കേണ്ട കാര്യം ഇല്ല...!!! അപ്പോൾ യേശുവിനു പുറത്തിറങ്ങാൻ വേണ്ടി അല്ല കല്ല്‌ നീക്കിയത്...!!!
അപ്പോൾ രണ്ടാമത്തെ സാധ്യതയ്ക്കു കരുത്തു കൂടുന്നു... യേശു ഉയിര്ത്തെഴുന്നേറ്റു എന്ന് വരുത്തി തീര്ക്കാൻ ആരോ കല്ല്‌ നീക്കി അകത്തു കടന്നു ജഡം മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തു...!!!
ആരാവും അത് ചെയ്തത്... ???
യേശു ഉയിര്ത്തെഴുന്നേറ്റു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ അതിന്റെ ഉപയോഗം ആര്ക്ക് ഉണ്ടാകുമോ അവര് തന്നെ... ശിഷ്യന്മാര്...!!!
മൂന്നാം ദിവസം യേശു ഉയിര്ത്തെഴുന്നെല്പു നാടകം നടത്തിയാലെ യേശു ദൈവ പുത്രനാണ് എന്ന് വരൂ... യേശു ദൈവ പുത്രനാണ് എന്ന് തെളിഞ്ഞാലേ ശിഷ്യന്മാര്ക്ക് പുറത്തു ഇറങ്ങി നടക്കാൻ പറ്റൂ... അതിനു വേണ്ടി ആസൂത്രിതമായി ചെയ്ത ഒരു അബദ്ധ നാടകം ആണ് ഈ " ഉയിർത്തെഴുന്നേൽപ്പ് " നാടകം...!!!
ഇനി ഉയിര്ത്തെഴുന്നെല്പു കഥ അവിടത്തെ യഹൂദന്മാരു വെള്ളം തൊടാതെ വിഴുങ്ങി എന്ന് കരുതരുത്...!!! യഹൂദന്മാരു പിന്നെയും വിശ്വസിച്ചിരുന്നത്... ഇത് കരുതി ക്കൂട്ടി ഉള്ള നാടകം ആണെന്ന് തന്നെയാണ്...!!!
മത്തായിയുടെ സുവിശേഷം 28 ആം അദ്ധ്യായം 11 മുതൽ 15 വരെയുള്ള വാക്യങ്ങൾ നോക്കാം...
" അവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടു പോയി എന്നു പറവിൻ. വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു."
"യഹൂദന്മാരുടെ ഇടയില പ്രചരിക്കുന്ന 'കള്ളക്കഥ' ശിഷ്യന്മാര് ജഡം കടു കൊണ്ട് പോയി എന്നാണു എന്ന് മത്തായി പറയുന്നു...!!!
മത്തായി കള്ളം പറയുന്നവൻ ആയിരുന്നു എന്ന് ഞാൻ മുൻപ് തെളിവ് തന്നിരുന്നു...!!! അപ്പോൾ മത്തായി "കള്ളക്കഥ " എന്ന് പറയുന്ന ഈ കഥ തന്നെ ആവില്ലേ... സത്യം...!!!

source:
https://www.facebook.com/photo.php?fbid=823225737750311&set=gm.832195560153298&type=1

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...