Saturday, October 25, 2014

സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന്


സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന് ഖുര്‍ആന്‍ (2:223) പറയുന്നു. ഇത് വിവേചനമല്ലേ?
ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയെ വായനക്കാരന്റെ മനോഗതിക്കനുസരിച്ച് നെഗറ്റീവായും

പോസിറ്റീവായും കാണാന്‍ കഴിയും. ഉദാഹരണത്തിന് 'ഒരാളുടെ മുഖം പതിനാലാം രാവിലെ പൂര്‍ണ

ചന്ദ്രനെ പോലെയാണ്' എന്ന ഉപമയെടുത്തു ആ വ്യക്തിയുടെ മുഖത്ത് നിറയെ കുണ്ടും കുഴിയുമാണ്

എന്ന് വ്യാഖ്യാനിക്കാം. ഉപമ നല്‍കിയവന്‍ അത് അംഗീകരിച്ചില്ലെങ്കിലും. അപ്പോള്‍ യഥാര്‍ത്ഥ

വ്യാഖ്യാനം അറിയണമെങ്കില്‍ ആ ഉപമ നല്കിയവന്റെ പൊതുവായ നിലപാട് എന്തെന്നറിയണം.

സ്ത്രീക്ക് ന്യായമായ അവകാശങ്ങളും പുരുഷനേക്കാള്‍ പല നിലയിലും ആദരവും നല്‍കിയ മതമാണ്‌

ഇസ്ലാം എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം "സ്ത്രീ പുരുഷന്റെ കൃഷിയിടമാണ്" എന്ന

വചനം പരിശോധിക്കാന്‍ . ഖുര്‍ആനിലെ വളരെ അര്‍ത്ഥവത്തായ ഒരു ഉപമയാണിത്. കൃഷിയിടവും

കൃഷിക്കാരനും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് ആലോചിക്കുക. കൃഷിഭൂമി വളരെ നല്ല

നിലയില്‍ സംരക്ഷിച്ചു നില നിര്‍ത്തുകയാണല്ലോ കൃഷിക്കാരന്‍ ചെയ്യുക. അതേ നിലയില്‍ വേണം ഈ

സൂക്തത്തെയും കാണാന്‍ .

സ്ത്രീകളുമായി ചില പ്രത്യേക രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ജനിക്കുന്ന കുഞ്ഞിന്റെ

കണ്ണിനു വൈകല്യം ഉണ്ടാവുമെന്ന മദീനയിലെ യഹൂദന്മാരുടെ അന്ധവിശ്വാസം തള്ളിക്കളഞ്ഞു

കൊണ്ടാണ് ഈ വചനം അവതരിക്കുന്നത്. ഒരു കൃഷിക്കാരന്‍ കൃഷിയിടത്തില്‍ ഏതെല്ലാം വഴികളിലൂടെ

പ്രവേശിക്കുമോ അവ്വിധം നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ക്ക്‌ സമീപിക്കാം, ബന്ധപ്പെടാം.

അന്ധവിശ്വാസങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. എന്നാല്‍ കൃഷിക്കാരന്‍ കൃത്യമായ സ്ഥലത്ത്

വിത്തിറക്കുന്നത് പോലെ കൃത്യമായിരിക്കണം ആ ബന്ധമെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു

പഠിപ്പിക്കുന്നു.

എന്നാല്‍ ഈ വചനത്തെ വിമര്‍ശകര്‍ വ്യാഖ്യാനിച്ചത് ഇസ്ലാം സ്ത്രീയെ വെറും ലൈംഗിക

ഉപകരണമായി കാണുന്നു എന്നാണ്. അതവരുടെ മലിനമനസ്സിന്റെ പ്രകാശനം മാത്രമാണെന്ന് വ്യക്തം.

അവരില്‍ പലരുടെയും സ്ത്രീസങ്കല്പം അങ്ങനെ ആയത് കൊണ്ടാണ് വേഗത്തില്‍ അത്തരമൊരു

വ്യാഖ്യാനത്തിലേക്ക് എത്തിപ്പെടുന്നത്.

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...