• നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം
പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. * സദ് വൃത്തയായ
ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്
നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു.
പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍
ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു
ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍
നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക.
കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക,
അടിക്കുക.
അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കുവാന്‍ ന്യായം തേടാവതല്ല.
മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓര്‍ത്തിരിക്കുക.
വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാല്‍, അവന്റെ ബന്ധുക്കളില്‍നിന്ന് ഒരു
മധ്യസ്ഥനെ നിയോഗിക്കുക;
ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളില്‍നിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍, അല്ലാഹു
അവര്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗം തുറന്നുകൊടുക്കുന്നതാകുന്നു.
നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ.
ഈ മൂന്നു കാര്യങ്ങളും
1) നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക.
2) കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക,
3) അടിക്കുക.
ഒരേ അവസരത്തില്‍ ചെയ്യണമെന്നുദ്ദേശ്യമില്ല. മറിച്ച്, സ്ത്രീയുടെ അനുസരണക്കേടിന്റെ തോതനുസരിച്ച്
മൂന്നു നടപടികളില്‍ ഏതെങ്കിലുമൊന്ന് യുക്തം പോലെ സ്വീകരിക്കാമെന്നേ വിവക്ഷയുള്ളൂ.
കുറ്റവും ശിക്ഷയും തമ്മിലുള്ള അനുപാതത്തെ ശരിക്കും ദീക്ഷിക്കേണ്ടതുണ്ട്.
ലഘുവായ നടപടികൊണ്ട് പരിഷ്കരണം സാധ്യമാണെങ്കില്‍ അവിടെ കഠിന നടപടികളൊന്നും
സ്വീകരിക്കരുത്.
ഭാര്യമാരെ പ്രഹരിക്കുന്നതിന് വല്ലപ്പോഴും തിരുമേനി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഗത്യന്തരമില്ലാത്ത
സന്ദര്‍ഭത്തില്‍ മനമില്ലാ മനസ്സോടെ മാത്രമാകുന്നു.
എന്നിട്ടും അതില്‍ അഹിതം പ്രകടിപ്പിക്കുകയാണ് ചെയ്തത്.
എന്നിരുന്നാലും ചില സ്ത്രീകള്‍ പ്രഹരം കൊണ്ടല്ലാതെ നന്നാവുകയില്ല.
അങ്ങനെ വരുമ്പോള്‍
മുഖത്തടിക്കരുതെന്നും
നിര്‍ദയം അടിക്കരുതെന്നും
ശരീരത്തില്‍ പാട് അവശേഷിക്കുന്ന വിധത്തില്‍ അടിക്കരുതെന്നും
തിരുമേനി കല്‍പിച്ചിരിക്കുന്നു.
സ്ത്രീയെ ഇസ്ലാം നാലുരൂപത്തിലാണ് കാണുന്നത്. മാതാവ്, പുത്രി, പത്നി, വ്യക്തി. ആധുനിക സമൂഹം
ഈ നാല് നിലകളിലും സ്ത്രീയെ അവഹേളിക്കുന്നു. അതിന്റെ ദുരന്തം പ്രകടമായി കാണുകയും
ചെയ്യാം. "വേദനകള്‍ സഹിച്ച് അവള്‍ അവനെ ചുമന്നു. രണ്ടുവര്‍ഷം മുലപ്പാല്‍ നല്‍കി''(ലുഖ്മാന്‍: 14).
ഇങ്ങനെ പ്രയാസങ്ങളുടെ കൊടുമുടി താണ്ടുന്നതുകൊണ്ട് സ്ത്രീയെ മാതാവായി
മഹത്വവല്‍ക്കരിക്കുകയാണ് ഇസ്ലാം. സ്വര്‍ഗം മാതാവിന്റെ കാല്‍ച്ചുവട്ടിലാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മാതാപിതാക്കളോടുള്ള അനുസരണത്തില്‍ പിതാവിനുമുമ്പേ മൂന്നു തവണയും മുന്‍ഗണന നല്‍കപ്പെട്ടത്
മാതാവിനാണ്. മാതാവ് കൃതജ്ഞതയും ബഹുമാനവും സ്നേഹവും അനുസരണവും അനുകമ്പയും
അര്‍ഹിക്കുന്നുവെന്ന് ചുരുക്കം. പെണ്‍മക്കളോട് വളരെ മാന്യമായി, അവരുടെ ശാരീരികവും
മാനസികവുമായ ഉയര്‍ച്ച പൂര്‍ണമായും ശ്രദ്ധിച്ചുകൊണ്ട് പെരുമാറണമെന്ന് മതം അനുശാസിക്കുന്നു.
വിവാഹം അവരുടെ എല്ലാ വ്യക്തിബന്ധങ്ങളും മുറിക്കുന്നില്ല. രക്ഷിതാക്കളുടെ സ്വത്തില്‍ അവര്‍ക്കും
അവകാശമുണ്ട്. പെണ്‍മക്കളെ നിങ്ങള്‍ കൊല്ലരുത്. അവര്‍ നിങ്ങള്‍ക്ക് മാനഹാനിയല്ല.
ദൈവാനുഗ്രഹമാണ്. ഇങ്ങനെയത്രേ പ്രവാചകന്‍ പഠിപ്പിച്ചത്.
സ്ത്രീ അനുസരണക്കേട് കാണിക്കുന്ന വല്ല സാഹചര്യവും വന്നാല്‍ ആദ്യം അവളെ ഉപദേശിക്കണം.
എന്നിട്ടും നേരെ ആയില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് അകന്നു നില്‍ക്കണം. അവസാനത്തെ മാര്‍ഗമാണ്
അടി. യഥാര്‍ഥത്തില്‍ കിടപ്പറയില്‍ നിന്നും അകന്നു നിന്നാല്‍ തന്നെ സ്ത്രീയെ സംബന്ധിച്ചിടെത്തോളം
പ്രയാസകരമായിരിക്കും. അടിയുടെ ആവശ്യം വരികയില്ല. ഇനി അഥവാ വരുന്നുണ്ടെങ്കില്‍ അത്രക്കും
ഗുരുതരമായ പ്രശ്നം അവര്‍ക്കിടയില്‍ ഉണ്ട് എന്നാണര്‍ത്ഥം. പലപ്പോഴും വിവാഹ മോചനത്തിലേക്ക്
ഇത് എത്താം. അങ്ങനെയൊരു വലിയ തിന്മ തടയാന്‍ സഹായിക്കുമെങ്കില്‍ ലഘുവായ രീതിയില്‍
അടിക്കാം. അതും മുഖത്തടിക്കാന്‍ പാടില്ല.
സ്ത്രീയെ അടിക്കുന്നത് നല്ലൊരു കാര്യമായി ഇസ്ലാം കാണുന്നില്ല. പ്രവാചകന്‍ (സ) പറയുന്നത് കാണുക:
"ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല.""നാണമില്ലേ നിങ്ങള്‍ക്ക്? സ്ത്രീയെക്കാള്‍ കൈകരുത്തുണ്ടെന്നു
കരുതി പുരുഷന് അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത് കാണിക്കണോ
യാതൊരധികാരവുമില്ല." (ബുഖാരി, മുസ്ലിം)
ഭാര്യയെ അടിക്കേണ്ട സാഹചര്യം ഏതാണെന്ന് പ്രവാചകന്‍ (സ) പറയുന്നത് കാണുക:
ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: "സ്ത്രീകളോട് നന്നായി
പെരുമാറുക. നിങ്ങളുടെ കൈകളിലാണ് അവര്‍ ... അവര്‍ മ്ലേച്ചവൃത്തികള്‍ ചെയ്താലേ നിങ്ങള്‍ മറിച്ചു
പെരുമാറാവൂ. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ കിടപ്പറയില്‍ ബഹിഷ്കരിക്കുക. കഠിനമല്ലാതെ
അടിക്കുക..." (തിര്‍മുദി)"നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷടമില്ലാത്തവരെ ചവിട്ടാനനുവദിക്കാതിരിക്കുക
എന്നത് സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. ആ അപരാധം അവര്‍ ചെയ്താല്‍
കഠിനമല്ലാതെ അടിക്കുക." (മുസ്ലിം)
വ്യക്തമായ മ്ലേച്ചവൃത്തി ചെയ്താലേ അടിക്കാന്‍ പാടുള്ളൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതെന്ന്
വ്യക്തമായല്ലോ.
മനുഷ്യ ജീവിതത്തിന്റെ തുടക്കം പര്യവസാനം, ഈ രണ്ടു കാര്യങ്ങളിൽ ഖുറാന്റെ നിലപാട്
വ്യക്തമാകുന്ന രണ്ടു ആയത്തുകൾ മാത്രം നോകിയാൽ സ്ത്രീക്കും പുരുഷനും തുല്ല്യ സ്ഥാനം ആണ്
ഖുർആൻ നല്കിയത് എന്ന് കാണാൻ കഴിയും .
Surah No:4
An-Nisaa
-
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ
ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും
സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.
ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ
നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ
നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(1)
Surah No:33
Al-Ahzaab
-
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍,
ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ
പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍,
സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍
കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ
പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും
ഒരുക്കിവെച്ചിരിക്കുന്നു.(35)
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം
പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. * സദ് വൃത്തയായ
ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്
നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു.
പുരുഷന്മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍
ഭര്‍ത്താക്കന്മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു
ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍
നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക.
കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക,
അടിക്കുക.
അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കുവാന്‍ ന്യായം തേടാവതല്ല.
മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓര്‍ത്തിരിക്കുക.
വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാല്‍, അവന്റെ ബന്ധുക്കളില്‍നിന്ന് ഒരു
മധ്യസ്ഥനെ നിയോഗിക്കുക;
ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളില്‍നിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍, അല്ലാഹു
അവര്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗം തുറന്നുകൊടുക്കുന്നതാകുന്നു.
നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ.
ഈ മൂന്നു കാര്യങ്ങളും
1) നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക.
2) കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക,
3) അടിക്കുക.
ഒരേ അവസരത്തില്‍ ചെയ്യണമെന്നുദ്ദേശ്യമില്ല. മറിച്ച്, സ്ത്രീയുടെ അനുസരണക്കേടിന്റെ തോതനുസരിച്ച്
മൂന്നു നടപടികളില്‍ ഏതെങ്കിലുമൊന്ന് യുക്തം പോലെ സ്വീകരിക്കാമെന്നേ വിവക്ഷയുള്ളൂ.
കുറ്റവും ശിക്ഷയും തമ്മിലുള്ള അനുപാതത്തെ ശരിക്കും ദീക്ഷിക്കേണ്ടതുണ്ട്.
ലഘുവായ നടപടികൊണ്ട് പരിഷ്കരണം സാധ്യമാണെങ്കില്‍ അവിടെ കഠിന നടപടികളൊന്നും
സ്വീകരിക്കരുത്.
ഭാര്യമാരെ പ്രഹരിക്കുന്നതിന് വല്ലപ്പോഴും തിരുമേനി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഗത്യന്തരമില്ലാത്ത
സന്ദര്‍ഭത്തില്‍ മനമില്ലാ മനസ്സോടെ മാത്രമാകുന്നു.
എന്നിട്ടും അതില്‍ അഹിതം പ്രകടിപ്പിക്കുകയാണ് ചെയ്തത്.
എന്നിരുന്നാലും ചില സ്ത്രീകള്‍ പ്രഹരം കൊണ്ടല്ലാതെ നന്നാവുകയില്ല.
അങ്ങനെ വരുമ്പോള്‍
മുഖത്തടിക്കരുതെന്നും
നിര്‍ദയം അടിക്കരുതെന്നും
ശരീരത്തില്‍ പാട് അവശേഷിക്കുന്ന വിധത്തില്‍ അടിക്കരുതെന്നും
തിരുമേനി കല്‍പിച്ചിരിക്കുന്നു.
സ്ത്രീയെ ഇസ്ലാം നാലുരൂപത്തിലാണ് കാണുന്നത്. മാതാവ്, പുത്രി, പത്നി, വ്യക്തി. ആധുനിക സമൂഹം
ഈ നാല് നിലകളിലും സ്ത്രീയെ അവഹേളിക്കുന്നു. അതിന്റെ ദുരന്തം പ്രകടമായി കാണുകയും
ചെയ്യാം. "വേദനകള്‍ സഹിച്ച് അവള്‍ അവനെ ചുമന്നു. രണ്ടുവര്‍ഷം മുലപ്പാല്‍ നല്‍കി''(ലുഖ്മാന്‍: 14).
ഇങ്ങനെ പ്രയാസങ്ങളുടെ കൊടുമുടി താണ്ടുന്നതുകൊണ്ട് സ്ത്രീയെ മാതാവായി
മഹത്വവല്‍ക്കരിക്കുകയാണ് ഇസ്ലാം. സ്വര്‍ഗം മാതാവിന്റെ കാല്‍ച്ചുവട്ടിലാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മാതാപിതാക്കളോടുള്ള അനുസരണത്തില്‍ പിതാവിനുമുമ്പേ മൂന്നു തവണയും മുന്‍ഗണന നല്‍കപ്പെട്ടത്
മാതാവിനാണ്. മാതാവ് കൃതജ്ഞതയും ബഹുമാനവും സ്നേഹവും അനുസരണവും അനുകമ്പയും
അര്‍ഹിക്കുന്നുവെന്ന് ചുരുക്കം. പെണ്‍മക്കളോട് വളരെ മാന്യമായി, അവരുടെ ശാരീരികവും
മാനസികവുമായ ഉയര്‍ച്ച പൂര്‍ണമായും ശ്രദ്ധിച്ചുകൊണ്ട് പെരുമാറണമെന്ന് മതം അനുശാസിക്കുന്നു.
വിവാഹം അവരുടെ എല്ലാ വ്യക്തിബന്ധങ്ങളും മുറിക്കുന്നില്ല. രക്ഷിതാക്കളുടെ സ്വത്തില്‍ അവര്‍ക്കും
അവകാശമുണ്ട്. പെണ്‍മക്കളെ നിങ്ങള്‍ കൊല്ലരുത്. അവര്‍ നിങ്ങള്‍ക്ക് മാനഹാനിയല്ല.
ദൈവാനുഗ്രഹമാണ്. ഇങ്ങനെയത്രേ പ്രവാചകന്‍ പഠിപ്പിച്ചത്.
സ്ത്രീ അനുസരണക്കേട് കാണിക്കുന്ന വല്ല സാഹചര്യവും വന്നാല്‍ ആദ്യം അവളെ ഉപദേശിക്കണം.
എന്നിട്ടും നേരെ ആയില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് അകന്നു നില്‍ക്കണം. അവസാനത്തെ മാര്‍ഗമാണ്
അടി. യഥാര്‍ഥത്തില്‍ കിടപ്പറയില്‍ നിന്നും അകന്നു നിന്നാല്‍ തന്നെ സ്ത്രീയെ സംബന്ധിച്ചിടെത്തോളം
പ്രയാസകരമായിരിക്കും. അടിയുടെ ആവശ്യം വരികയില്ല. ഇനി അഥവാ വരുന്നുണ്ടെങ്കില്‍ അത്രക്കും
ഗുരുതരമായ പ്രശ്നം അവര്‍ക്കിടയില്‍ ഉണ്ട് എന്നാണര്‍ത്ഥം. പലപ്പോഴും വിവാഹ മോചനത്തിലേക്ക്
ഇത് എത്താം. അങ്ങനെയൊരു വലിയ തിന്മ തടയാന്‍ സഹായിക്കുമെങ്കില്‍ ലഘുവായ രീതിയില്‍
അടിക്കാം. അതും മുഖത്തടിക്കാന്‍ പാടില്ല.
സ്ത്രീയെ അടിക്കുന്നത് നല്ലൊരു കാര്യമായി ഇസ്ലാം കാണുന്നില്ല. പ്രവാചകന്‍ (സ) പറയുന്നത് കാണുക:
"ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല.""നാണമില്ലേ നിങ്ങള്‍ക്ക്? സ്ത്രീയെക്കാള്‍ കൈകരുത്തുണ്ടെന്നു
കരുതി പുരുഷന് അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത് കാണിക്കണോ
യാതൊരധികാരവുമില്ല." (ബുഖാരി, മുസ്ലിം)
ഭാര്യയെ അടിക്കേണ്ട സാഹചര്യം ഏതാണെന്ന് പ്രവാചകന്‍ (സ) പറയുന്നത് കാണുക:
ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: "സ്ത്രീകളോട് നന്നായി
പെരുമാറുക. നിങ്ങളുടെ കൈകളിലാണ് അവര്‍ ... അവര്‍ മ്ലേച്ചവൃത്തികള്‍ ചെയ്താലേ നിങ്ങള്‍ മറിച്ചു
പെരുമാറാവൂ. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ കിടപ്പറയില്‍ ബഹിഷ്കരിക്കുക. കഠിനമല്ലാതെ
അടിക്കുക..." (തിര്‍മുദി)"നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷടമില്ലാത്തവരെ ചവിട്ടാനനുവദിക്കാതിരിക്കുക
എന്നത് സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. ആ അപരാധം അവര്‍ ചെയ്താല്‍
കഠിനമല്ലാതെ അടിക്കുക." (മുസ്ലിം)
വ്യക്തമായ മ്ലേച്ചവൃത്തി ചെയ്താലേ അടിക്കാന്‍ പാടുള്ളൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതെന്ന്
വ്യക്തമായല്ലോ.
മനുഷ്യ ജീവിതത്തിന്റെ തുടക്കം പര്യവസാനം, ഈ രണ്ടു കാര്യങ്ങളിൽ ഖുറാന്റെ നിലപാട്
വ്യക്തമാകുന്ന രണ്ടു ആയത്തുകൾ മാത്രം നോകിയാൽ സ്ത്രീക്കും പുരുഷനും തുല്ല്യ സ്ഥാനം ആണ്
ഖുർആൻ നല്കിയത് എന്ന് കാണാൻ കഴിയും .
Surah No:4
An-Nisaa
-
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ
ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും
സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.
ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ
നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ
നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(1)
Surah No:33
Al-Ahzaab
-
(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍,
ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ
പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍,
സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍
കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ
പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും
ഒരുക്കിവെച്ചിരിക്കുന്നു.(35)
No comments:
Post a Comment